Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

പൊട്ടിക്കരച്ചില്‍ മാറിമറിഞ്ഞു... കായംകുളത്ത് യു പ്രതിഭയെ അട്ടിമറിച്ച് അരിത ബാബു ജയിക്കുമെന്ന് ഉറച്ച് വിശ്വസിച്ച് കോണ്‍ഗ്രസുകാര്‍; എഎം ആരിഫ് എംപി നടത്തിയ പാല്‍സൊസൈറ്റി പരാമര്‍ശവും അരിത ബാബുവിന്റെ സങ്കടവും ഗുണം ചെയ്തത്രെ; ആലപ്പുഴയിലെ ഇടത് ആധിപത്യം തകരുമെന്ന് കോണ്‍ഗ്രസുകാര്‍

10 APRIL 2021 08:45 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ വലിയ മത്സരം നടക്കുന്ന മണ്ഡലമാണ് കായംകുളം. സിപിഎമ്മിന്റെ യുവ എംഎല്‍എ യു പ്രതിഭയ്‌ക്കെതിരെ അരിത ബാബു രംഗത്തെത്തിയതോടെയാണ് മത്സരം കടുത്തത്.

പ്രതിഭയും പ്രദേശിയ നേതൃത്വവുമായുള്ള തര്‍ക്കം പോലുമുണ്ട്. അതിന് പിന്നാലെയാണ് സാധാരണക്കാരിയായ പ്രായം കുറഞ്ഞ അരിത ബാബു രംഗത്തെത്തിയത്. അവസാനം എഎം ആരിഫ് എംപി നടത്തിയ പാല്‍സൊസൈറ്റി പരാമര്‍ശവും അരിതയുടെ കരച്ചിലും ഫലം കണ്ടെന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്.

 



എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും അടക്കം ആശ്ചര്യപ്പെട്ടത് ജി സുധാകരന്റേയും, തോമസ് ഐസക്കിന്റെയും പേരുകള്‍ കാണാതായതോടെയാണ്. ജനകീയ മന്ത്രിമാരായി പാര്‍ട്ടിക്കതീതമായി ജനമനസുകളില്‍ സ്ഥാനം നേടിയ ഇവര്‍ രണ്ടുപേരും മത്സര രംഗത്തില്ലെന്നറിഞ്ഞ തോടെയാണ് പതിവിന് വിപരീതമായി ആലപ്പുഴയിലെ ചില മണ്ഡലങ്ങളില്‍ മത്സരിക്കുവാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടിച്ചുകയറ്റം ആരംഭിച്ചത്.

എന്നാല്‍ ഇക്കുറി ഹൈക്കമാന്റ് ഇടപെടല്‍ കൂടുതല്‍ നടത്തിയ ജില്ലയും ആലപ്പുഴയിലായിരുന്നു എന്നതാണ് വാസ്തവം. അതിന് കാരണം ചുവന്ന ആലപ്പുഴയില്‍ നിന്നും കൈ പലകുറി ഉയര്‍ത്തി ലോക്‌സഭയിലേക്കും നിയമസഭയിലേക്കും എത്തിയ കെ സി വേണുഗോപാലിന്റെ ഇടപെടലായിരുന്നു.

 

 



തിരഞ്ഞെടുപ്പ് കഴിഞ്ഞ് പ്രാഥമിക വിലയിരുത്തല്‍ നടത്തുമ്പോള്‍ ആലപ്പുഴ ജില്ല ഇക്കുറി കൈയിലൊതുങ്ങുമെന്ന ആത്മവിശ്വാസമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവയ്ക്കുന്നത്. അട്ടിമറി നേട്ടമായി അവര്‍ ഉറച്ച് വിശ്വസിക്കുന്നത് കായംകുളമാണ്.

ഇവിടെ ഹൈക്കമാന്റ് താത്പര്യപ്പെട്ട് മത്സരിപ്പിച്ച അരിതബാബു മിന്നും ജയം സ്വന്തമാക്കുമെന്നാണ് വിലയിരുത്തല്‍. അയ്യായിരം വോട്ടുവരെ ഭൂരിപക്ഷവും അരിതയ്ക്കുണ്ടാകുമെന്ന് നേതാക്കള്‍ കണക്കുകൂട്ടുന്നു. മണ്ഡലത്തെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കിമറിച്ച് പ്രചാരണം നടത്തിയ പ്രിയങ്കഗാന്ധിയുടെ വരവ് യു ഡി എഫിന് മുതല്‍ക്കൂട്ടാവും എന്നാണ് നേതാക്കള്‍ തുറന്ന് പറയുന്നത്.

 

 



കായംകുളം കൂടാതെ ഹരിപ്പാട്, അരൂര്‍, അമ്പലപ്പുഴ എന്നിവിടങ്ങളിലും അനായാസം ജയിക്കുമെന്ന വിശ്വാസമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവയ്ക്കുന്നത്. ആലപ്പുഴ, ചേര്‍ത്തല, കുട്ടനാട്, മാവേലിക്കര തുടങ്ങിയ മണ്ഡലങ്ങളിലും ശക്തമായ മത്സരം കാഴ്ചവച്ചുവെന്നും ജയസാദ്ധ്യതയുണ്ടെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍.

ആലപ്പുഴയില്‍ യു ഡി എഫ് മുന്നേറ്റമുണ്ടായാല്‍ ജനകീയ നേതാക്കളെ ഒന്നിച്ച് മാറ്റി നിര്‍ത്തിയതിന് അണികള്‍ക്ക് മുന്നില്‍ വിശദീകരണം നല്‍കേണ്ട ബാദ്ധ്യത ഇടത് നേതാക്കള്‍ക്ക് തീര്‍ച്ചയായും ഉണ്ടാവും.

 

 



കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിനെതിരായ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ആരിഫ് രംഗത്തെത്തിയിരുന്നു. പ്രാരാബ്ധം മാത്രമാണ് മാനദണ്ഡമെങ്കില്‍ ഹരിപ്പാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് യുഡിഎഫുകാര്‍ വോട്ട് ചെയ്യുമോ എന്നതാണ് ആരിഫിന്റെ മുഖ്യചോദ്യം.

തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തെ ആക്ഷേപിച്ചില്ല. ക്ഷീര കര്‍ഷകന്‍ ആയാലും കര്‍ഷകന്‍ ആയാലും നിയമസഭയിലേക്ക് മത്സരിക്കാം. എന്നാല്‍ അതുമാത്രം മാനദണ്ഡം ആകരുത് എന്നാണ് എ എം ആരിഫിന്റെ വിശദീകരണം.

 

 



കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി കോണ്‍ഗ്രസും ചില മാധ്യമങ്ങളും അവരുടെ പ്രാരാബ്ധങ്ങള്‍ പറഞ്ഞ് വോട്ടാക്കിമാറ്റാനുള്ള കഠിന പരിശ്രമത്തിലാണ്. പാല്‍ വിറ്റ് ഉപജീവനം നടത്തുന്നതിന്റെ വാര്‍ത്തകളും ചിത്രങ്ങളുമാണ് മുഖ്യ പ്രചരണായുധമാക്കിക്കൊണ്ടിരുന്നത്.

പ്രാരാബ്ധമാണ് നിയമസഭ തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡവും യോഗ്യതയും എങ്കില്‍ ഹരിപ്പാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജിലാല്‍ ലോട്ടറി വിറ്റ് കിട്ടിയ പണം കൊണ്ട് പഠിച്ചാണ് ബിരുദം എടുത്ത് സംഘടനാരംഗത്ത് ഉയര്‍ന്നുവന്നതും ചേര്‍ത്തലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പ്രസാദ് കര്‍ഷക തൊഴിലാളി കുടുംബത്തില്‍ നിന്നും പ്രാരാബ്ധങ്ങളുടെ നടുവില്‍ നിന്ന് വളര്‍ന്നുവന്ന് നേതാവായതും സ്ഥാനാര്‍ത്ഥിത്വം ലഭിച്ചതും എന്ന് ആരിഫ് പറയുന്നു. എന്തായാലും ആരിഫിന്റെ വിശദീകരണം ഏറ്റിറ്റുണ്ടോയെന്ന് തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാം.

 

 

 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (8 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (8 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (10 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (10 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (12 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (12 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (12 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (12 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (12 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (13 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (13 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (13 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (14 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (15 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (15 hours ago)

Malayali Vartha Recommends