ഐഷ സുൽത്താനയെ വിടാതെ പിടിച്ച് പോലീസ്... ബയോവെപ്പണിൽ കാലിടറി... നിമിഷങ്ങൾക്കകം അത് സംഭവിച്ചു...
ചാനൽ ചർച്ചയ്ക്കിടെ അബദ്ധത്തിൽ സംഭവിച്ച നാക്ക്പിഴ സംഭവിച്ച വിനകൾ വിടാതെ പിന്തുടരുകയാണ് ഐഷ സുൽത്താനയെ. ബയോവെപ്പൺ പരാമർശത്തിൽ സംവിധായിക ഐഷ സുൽത്താനയെ വീണ്ടും ചോദ്യം ചെയ്യും എന്നാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന വിവരം.
ബുധനാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. രാവിലെ 10.30 ന് കവരത്തി പോലീസ് ആസ്ഥാനത്ത് ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദ്ദേശം.
ഈയൊരു പരാമർശവുമായി ബന്ധപ്പെട്ട് ഇന്നലെയും ഐഷയെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത് വിട്ടയച്ച ഐഷയോട് മൂന്ന് ദിവസം ദ്വീപില്‍ തുടരാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസമാണ് രാജ്യദ്രോഹ കേസില്‍ സംവിധായക ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചത്. മൂന്നരമണിക്കൂര്‍ നേരമാണ് കവരത്തിയില്‍ വെച്ച് അന്വേഷണ സംഘം മൊഴിയെടുത്തത്.
വൈകിട്ട് നാല് മണിയോടെയാണ് കവരത്തിയിലെ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ അഭിഭാഷകനൊപ്പം ഐഷ സുല്‍ത്താന ഹാജരായത്. ലക്ഷദ്വീപിലെ കൊവിഡ് വ്യാപനത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ബയോവെപ്പണാണെന്ന് ചാനല്‍ ചര്‍ച്ചയില്‍ ഐഷ പറഞ്ഞെന്നാണ് കേസ്.
എന്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ ലക്ഷദ്വീപിൽ കൊറോണയെ ബയോവെപ്പണായി ഉപയോഗിച്ചുവെന്ന പരാമർശം നടത്തിയത് എന്നായിരുന്നു പോലീസ് പ്രധാനമായി ചോദിച്ചറിഞ്ഞത്.
ചാനല്‍ ചര്‍ച്ചയുടെ വീഡിയോ ദൃശ്യങ്ങളടക്കം കാണിച്ചു കൊണ്ടായിരുന്നു മൊഴിയെടുക്കല്‍. എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയതെന്ന് പൊലീസ് ആരാഞ്ഞു. നാക്കു പിഴവാണെന്നായിരുന്നു ഐഷയുടെ മറുപടി.
പിറ്റേദിവസം തന്നെ തിരുത്തിയെന്നും ഐഷ സുല്‍ത്താന മൊഴി നല്‍കി. മൊഴി വിശദമായി പഠിച്ചശേഷം തുടര്‍നടപടി എന്ത് വേണമെന്ന് ആലോചിക്കാനാണ് പൊലീസ് തീരുമാനം. ചോദ്യം ചെയ്യലിന് ശേഷം മൂന്ന് ദിവസം ദ്വീപിൽ തന്നെ തുടരാൻ നിർദ്ദേശിച്ചാണ് പോലീസ് ഐഷയെ വിട്ടയച്ചത്.
ഐഷയുടെ മൊഴി വിശദമായി പരിശോധിച്ച ശേഷമാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. ഐഷ കുറ്റം ചെയ്തതായി ബോദ്ധ്യപ്പെട്ടാൽ അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.
ലക്ഷദ്വീപിലെ ബിജെപി ഘടകം നൽകിയ പരാതിയിലാണ് ഐഷയ്‌ക്കെതിരായ പോലീസ് നടപടി. ഐഷയ്‌ക്കെതിരെ കേരളത്തിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലും പരാതി ലഭിച്ചിട്ടുണ്ട്. അഡ്മിനിസ്‌ട്രേറ്ററുടെ ഭരണ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് നടന്ന ചാനൽ ചർച്ചയ്ക്കിടെയായിരുന്നു ഐഷയുടെ ബയോവെപ്പൺ പരാമർശം.
https://www.facebook.com/Malayalivartha