പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു

പ്രവാസിയായ ഭർത്താവ് നാട്ടിലെത്തിയതോടെ തന്റെ കാമുകനെ കാണാനോ സംസാരിക്കാനോ പറ്റിയില്ല. ഒടുക്കം കാമുകന് വേണ്ടി ഭർത്താവിനെ കൊല്ലാൻ ആസൂത്രണം. ആൺസുഹൃത്തും സുഹൃത്തും ചേർന്ന് സന്ധ്യയെന്ന യുവതിയ്ക്ക് വേണ്ടി പ്രവാസിയായ പ്രശാന്തിനെ കൊലപ്പെടുത്തിയ വാർത്ത കേട്ടാൽ ഞെട്ടിപ്പോകും. തന്റെ വിവാഹേദര ബന്ധത്തിന് തടസ്സമാകുമെന്ന ഒരൊറ്റ കാരണം കൊണ്ടാണ് അയാൾക്ക് ജീവൻ നഷ്ടപ്പെട്ടത്. തെലങ്കാനയിലാണ് ഈ അതി ദാരുണ സംഭവം. തെലങ്കാനയിലെ നിസാമാബാദിലെ നയാൽക്കലിൽ ഭർത്താവിന്റെ സിരകളിലേക്ക് ടോയ്‌ലറ്റ് ക്ലീനർ കുത്തിവച്ച് കൊലപ്പെടുത്തിയെന്ന കേസിൽ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു.
കാമുകന്റെയും മറ്റൊരു യുവാവിന്റെയും സഹായത്തോടെയായിരുന്നു കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കൊല്ലപ്പെട്ട പ്രശാന്ത് അടുത്തിടെയാണ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. സംഭവ ദിവസം വെങ്കട് സായി എന്നയാൾ പ്രശാന്തിനെ മദ്യപിക്കാൻ പ്രേരിപ്പിച്ച ശേഷം അപകട മരണമാക്കി തീർക്കാൻ കെട്ടിടത്തിൽ നിന്ന് താഴേക്ക് തള്ളിയിട്ടു. അപകടത്തിൽ പരിക്കേറ്റ് മരണപ്പെടാതെ കിടന്ന പ്രശാന്തിനെ നാട്ടുകാർക്ക് സംശയം തോന്നാതിരിക്കാൻ വേണ്ടി ആശുപത്രിയിൽവെച്ചു. ആദ്യം സർക്കാർ ആശുപത്രി പിന്നീട് പ്രൈവറ്റ് ആശുപത്രി. അവിടെ നിന്നാണ് സന്ധ്യ പ്രശാന്തിന്റെ സിരകളിലേക്ക് ഹാർപിക് ടോയ്‌ലറ്റ് ക്ലീനർ കുത്തിവച്ച് കൊലപ്പെടുത്താം എന്ന് തീരുമാനിക്കുന്നത്. ഗൂഢാലോചനയുടെ ഭാഗമായി ജൂൺ 29-ന് വെങ്കട് സായി പ്രശാന്തിന്റെ വീട്ടിലെത്തി ഇയാളെ അമിതമായി മദ്യം കഴിപ്പിച്ചു. തുടർന്ന് കെട്ടിടത്തിന്റെ ടെറസിലേക്ക് കൊണ്ടുപോയി ഫോണിലൂടെ സന്ധ്യ നൽകിയ നിർദേശപ്രകാരം താഴേക്ക് തള്ളിയിട്ടതായി പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റെങ്കിലും പ്രശാന്ത് മരിച്ചില്ല. തുടർന്ന് സന്ധ്യയും വെങ്കട് സായിയും ചേർന്ന് പ്രശാന്തിനെ ആദ്യം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്ക് ശേഷം ഇയാളെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവന്നതായി പൊലീസ് അറിയിച്ചു.
അനിലിന്റെ നിർദേശപ്രകാരം സന്ധ്യ, കാനുലയിലൂടെ പ്രശാന്തിന്റെ ശരീരത്തിലേക്ക് ടോയ്‌ലറ്റ് ക്ലീനറും അനസ്‌തേഷ്യ മരുന്നും കുത്തിവച്ചതായി പൊലീസ് അറിയിച്ചു. തുടർന്ന് പ്രശാന്തിനെ കട്ടിലിൽ നിന്ന് താഴേക്ക് തള്ളിയിടുകയും ചെയ്തതായും, ഇതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണത്തിനിടെ മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. തുടർന്ന് സന്ധ്യ, അനിൽ, വെങ്കട് സായി (ബണ്ടി) എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha
























