ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും

ഈരാറ്റുപേട്ടയിലെ വിനോദ സഞ്ചാരകേന്ദ്രമായ ഇല്ലിക്കൽക്കല്ലിൽ അപകടകരമായ കല്ലുകൾക്ക് മുകളിൽ കയറിയുള്ള സാഹസികതയ്ക്ക് അറുതിവരുത്താനായി അധികൃതർ രംഗത്തെത്തി. സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ പാലാ ആർ.ഡി.ഒ. തലനാട് പഞ്ചായത്തിൽ പ്രത്യേകയോഗം വിളിച്ചുചേർക്കുകയുണ്ടായി.
കാളക്കൂട് വഴി ഇല്ലിക്കൽകല്ലിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കാനായി മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും. ഇതിന് തലനാട് പഞ്ചായത്തിന് ആർ.ഡി.ഒ. നിർദേശം നൽകുകയും ചെയ്തു.
നരകപാലം ഭാഗത്ത് ബാരിക്കേഡ് നിർമിക്കുന്നതും ഒറവത്തൊട്ടി ഭാഗത്ത് ഗേറ്റ് സ്ഥാപിക്കുന്നതും നിലവിലുള്ള ജില്ലാപഞ്ചായത്ത് ചെക്ക് പോസ്റ്റ് പ്രവർത്തനക്ഷമമാക്കുന്നതും അപകടം ഒഴിവാക്കുന്നതിന് സഹായകമാകുമെന്ന് യോഗം വിലയിരുത്തുകയും ചെയ്തു.
ഇല്ലിക്കൽ കല്ലിന് മുന്നിൽകൂടി കയറുന്നതിന് നിയന്ത്രണമുണ്ട്. നിയന്ത്രണമില്ലാത്ത തലനാട് കാളക്കൂട് വഴി നിരവധിപേരാണ് കല്ലിന് പുറകുവശത്തെത്തുന്നത്. ഇവരിൽ പലരും ട്രെക്കിങ് നടത്തുന്നുണ്ട്.
"
https://www.facebook.com/Malayalivartha
























