Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ.... ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി


പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുളവാക്കുന്ന പ്രത്യാഘാതങ്ങളും അതു തരണം ചെയ്യാനുള്ള പദ്ധതികളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി....


സങ്കടക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം....


സംസ്ഥാനത്ത് നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിൻവലിക്കാനുള്ള സമയ പരിധിയും ഇന്നലെ അവസാനിച്ചു... സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൻറെ മത്സര രംഗത്ത് ആകെ 890 സ്ഥാനാർത്ഥികൾ , ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരരം​ഗത്തുള്ളത് കൊടുവള്ളിയിൽ


ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..

തേടിയെത്തിയത് രാഷ്ട്രപതിയുടെ അം​ഗീകാരം... ബ്ലൂ സിറ്റി ക്ലീൻ സിറ്റിയാക്കി! കൊള്ളക്കാരെ കിടുകിടാ വിറപ്പിച്ച മലയാളി പോലീസ് ഓഫീസർ...

18 AUGUST 2021 06:49 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി

ഇടുക്കി ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി...

  കേരളത്തിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു...പൊതുജനങ്ങൾക്ക് വോട്ടർ പട്ടിക പരിശോധിക്കാം...

ഇന്ത്യക്കാരുടെ മാത്രമല്ല ഇത് മലയാളികളുടെ കൂടി അഭിമാനമായ ഒരു പോലീസ് ഉദ്യോ​ഗസ്ഥന്റെ കഥയാണ്. രാജ്യത്തെ കുറ്റവാളികളെ വിറപ്പിച്ച പല പ്രമുഖ പോലീസ് ഓഫീസർമാരുടെ കഥകളും നമ്മൾ കേട്ടിട്ടുണ്ട്. സിനിമയിലാകട്ടെ സുരേഷ് ​ഗോപിയും മോഹൻലാലും മമ്മൂട്ടിയും അനശ്വരമാക്കിയ ഒട്ടനവധി പോലീസ് സിനിമകളുമുണ്ട്. എന്നാലിപ്പോൾ ആ സിനിമാകഥകളെ വെല്ലുന്ന മികച്ച ട്രാക്ക് റെക്കോർഡുമായി ഒരു മലയാളി പോലീസ് ഉദ്യോ​ഗസ്ഥൻ തിളങ്ങുകയാണ്.

ബ്ലൂസിറ്റി എന്നറിയപ്പെടുന്ന രാജസ്ഥാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ജോദ്പൂരിന്റെ ക്രമസമാധാന നില ഇപ്പോൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നതിന് കാരണം മൂവാറ്റുപുഴക്കാരൻ ജോസ് മോഹൻ ഐപിഎസ് എന്ന ഈ മിടുക്കൻ പോലീസ് ഉദ്യോ​ഗസ്ഥൻ കാരണമാണ്. കൊള്ളക്കാരുടെ ഇഷ്ടസങ്കേതമായിരുന്ന ചമ്പൽ ഉൾപ്പെടുന്ന പ്രദേശങ്ങളാണ് ദോസ് മോഹൻ എന്ന ഈ ഓഫീസർ അടിച്ചു തെളിച്ച് വെടിപ്പാക്കിയത്.

ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായുള്ള രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലുകൾ പ്രഖ്യാപിച്ച വേളയിലായിരുന്നു.

വിശിഷ്ട സേവനത്തിനുള്ള ഒരു മെഡലും സ്തുത്യർഹ സേവനത്തിനുള്ള 10 മെഡലുകളും കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥര്‍ അന്ന് നേടിയിരുന്നു. തികച്ചും കേരളത്തിന് ഏറെ അഭിമാനകരമായ ഒരു മുഹൂർത്തം തന്നെയായിരുന്നു അത്.

അതിൽ മാറ്റ് കൂടിയ ഒരു മെഡൽ തിളക്കം ഏതാണ് എന്ന് ചോദിച്ചാൽ നിസംശയം പറയാൻ സാധിക്കും രാജസ്ഥാൻ ജോദ്പൂർ ഐജിയും മലയാളിയുമായ ജോസ് മോഹന്റേതാണെന്ന്. സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്പിയായിരുന്ന ജോസ് മോഹന്‍ മൂവാറ്റുപുഴ സ്വദേശിയാണ്.

പൊലീസ് ജനങ്ങളിൽ നിന്ന് അകന്നു നില്‍ക്കേണ്ടവരല്ലെന്നും മറിച്ച് ജനങ്ങൾക്കൊപ്പം ഇടപഴകി നിന്ന് അവരുടെ പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്തേണ്ടവരാണ് എന്ന് തിരിച്ചറിവാണ് അദ്ദേഹം പകർന്നത്. ഈ മൂല്യ ബോധം നൽകിക്കോണ്ടാണ് ജോദ്പൂരിലെ പൊലീസ് സേനയ്ക്ക് പുതിയ കാഴ്ചപ്പാട് ജോസ് മോഹൻ ഐപിഎസ് പകർന്ന് നൽകിയത്. ഇതിനുള്ള പ്രതിഭലം തന്നെയാണ് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ അർഹതയും.

മൂവാറ്റുപുഴ ന്യൂസ് എന്ന പ്രാദേശിക ചാനലിൽ വന്ന ഒരു ആർട്ടിക്കിളിലൂടെയാണ് കേരളം ജോസ് മോഹൻ ആരാണെന്ന് മനസ്സിലാക്കി തുടങ്ങിയത്. കൊള്ളക്കാർ സ്വര്യവിഹാരം ചെയ്തിരുന്ന ചമ്പൽ കാടുകളിൽ ക്രമസമാധാനത്തിനു ഭരണകൂടം തിരഞ്ഞെടുത്തത് ഈ മൂവാറ്റുപുഴക്കാരനെയായിരുന്നു.

രാജസ്ഥാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് ഇത്. ബ്ലൂസിറ്റിയെന്നറിയപ്പെടുന്ന ജോധ്പുരിന്റെ ക്രമസമാധാന നില നേരാവണ്ണം ആയത് അദ്ദേഹത്തിന്റെ കഴിവ് ഒന്ന് കൊണ്ട് മാത്രമാണ്. ജോസ് മോഹന്‍ 2002 ബാച്ച് ഐപിഎസ് ഓഫീസറാണ്.

പൈങ്ങോട്ടൂർ കൊച്ചുമുട്ടം വീട്ടിൽ സേവ്യറിന്റെയും അന്നക്കുട്ടിയുടെയും മകനാണ് ജോധ്പുർ സിറ്റി കമ്മിഷണറായ ജോസ് മോഹൻ. ചമ്പൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ഉൾപ്പെടെ പ്രവർത്തിച്ച് പരിചയമുള്ള ജോസ് മോഹനെ ജോധ്പുരിന്റെ ക്രമസമാധാന ചുമതല ഏൽപ്പിക്കുമ്പോൾ കുറ്റകൃത്യങ്ങളേക്കാൾ ജോസ് മോഹനു കൈകാര്യം ചെയ്യേണ്ടി വന്നത് കോവിഡ‍് സൃഷ്ടിച്ച ബുദ്ധിമുട്ടുകളായിരുന്നു. കോവിഡ് കീഴടക്കിയ നഗരത്തെ തിരിച്ചു പിടിക്കാൻ ആരോഗ്യ മേഖലയിലെ ജീവനക്കാരേക്കാൾ കോവിഡ് നിയന്ത്രണത്തിൽ ഫലപ്രദമായി ഇടപെട്ടത് ജോസ് മോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമായിരുന്നു.

ക്രമസമാധാന ചുമതലയിൽ മാത്രം പ്രവർത്തിച്ചിരുന്ന പൊലീസിനെ ജനങ്ങൾ പൊതുജന സേവകരാക്കി മാറ്റുന്ന ദൗത്യമായിരുന്നു അദ്ദേഹം ആദ്യം ചെയ്തത്. പൊലീസിന്റെ മുഖഛായ മാറ്റിയ കമ്മിഷണർ എന്ന ബഹുമതിയാണ് ഇപ്പോൾ അദ്ദേഹത്തിനെ തേടിയെത്തിയിരിക്കുന്നത്.

കോവിഡ് ബാധിച്ചവർക്കുള്ള ഭക്ഷണം, മരുന്ന്, മറ്റ് സേവനങ്ങൾ എല്ലാം എത്തിക്കാൻ പൊലീസ് സദാസമയവും തയാറായി. ഇതിലൂടെ പ്രാദേശിക ജനങ്ങളുടെ വിശ്വാസം കൈവരിക്കാനും പൊലീസിനു സാധിച്ചു. കോവിഡിനെ നിയന്ത്രണത്തിലാക്കാൻ നഗരത്തെ സഹായിച്ചതും ഈ നീക്കമായിരുന്നു.

സൈബർ ക്രൈം, സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ എന്നിവ ഏറ്റവും കൂടുതൽ അരങ്ങേറിയിരുന്ന നഗരത്തിൽ ഇത്തരം കേസുകളിൽ പരാതികൾ ഒന്നും ഉയർന്നിരുന്നില്ല. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ പരാതി നൽകാൻ ജനങ്ങളെ ഭയമില്ലാത്തവരാക്കി മാറ്റാനുള്ള ബോധവൽക്കരണമായിരുന്നു ആദ്യം അവിടെ നടപ്പാക്കാൻ ഉദ്ദേശിച്ചത്.

വളരെ വിജയകരമായി തന്നെ ഇത് നടപ്പിലാക്കി. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും നടപടി ഉണ്ടാകുകയും ചെയ്യുന്നത് കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്ന വിശ്വാസമുണ്ടായിരുന്നു. ഇപ്പോൾ നഗരത്തിലെ സൈബർ കുറ്റകൃത്യങ്ങൾ വളരെ അധികം കുറഞ്ഞിട്ടുണ്ട്. ഈ പദ്ധതികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രശംസ പിടിച്ചു പറ്റി.

രാജസ്ഥാന്‍ കേഡറില്‍ ഔദ്യോഗിക ജീവിതമാരംഭിച്ച ജോസ് മോഹന്‍ 6 ജില്ലകളില്‍ എസ്പിയായി സേവനം ചെയ്തിട്ടുണ്ട്. ഇതിനിടയില്‍ ഇദ്ദേഹത്തിന്‍റെ കീഴിലുള്ള ഒരു പോലീസ് സ്റ്റേഷന്‍ ഏഷ്യയിലെ ഏറ്റവും മികച്ചതായി തെരഞ്ഞെടുത്തിരുന്നു. ഇടക്കാലത്ത് ഡെപ്യൂട്ടേഷനില്‍ സിബിഐ എസ്പി, ഡിഐജി തസ്തികകളില്‍ കേരളത്തിലും 5 വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിക്കാനീര്‍ ഐജിയായും, ജോധ്പൂര്‍ പോലീസ് കമ്മീഷണറായും ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നു.

അദ്ദേഹത്തിന്റെ പഠനമികവും ഇതിനൊക്കെ സഹായകമായി മാറി എന്നുകൂടി പരാമർശിക്കേണ്ടി വരും. കാരണം, പൈങ്ങോട്ടൂര്‍ സെന്‍റ് ജോസഫ്സ് എല്‍പി സ്കൂളില്‍നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം അഞ്ച് മുതല്‍ പത്ത് വരെ മൂവാറ്റുപുഴ നിര്‍മ്മല ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് പഠിച്ചത്.

തൃശൂര്‍ സെന്‍റ് തോമസ് കോളേജില്‍നിന്നും പ്രീഡിഗ്രിയില്‍ മികച്ച വിജയം നേടി. കാസര്‍ഗോഡ് ഗവ. അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയില്‍നിന്നും ഒന്നാം റാങ്കോടെ ബിരുദം നേടിയ ശേഷം ന്യൂഡല്‍ഹി ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഒന്നാം റാങ്കില്‍ തന്നെ ബിരുദാനന്ദര ബിരുദവും കരസ്ഥമാക്കി. തുടര്‍ന്ന് 49-ാം റാങ്കോടെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ യോഗ്യത നേടുകയായിരുന്നു.

ഹൈദരാബാദ് ഉസ്മാനിയ യൂണിവേഴ്സിറ്റിയില്‍നിന്നും മാസ്റ്റേഴ്സ് ഇന്‍ പോലീസ് മാനേജ്മെന്‍റ്, ഇംഗ്ലണ്ടിലെ ക്രാന്‍ഫീല്‍ഡ് യൂണിവേസ്റ്റിയില്‍നിന്നും പോസ്റ്റ് ഗ്രാജുവേഷന്‍ ഇന്‍ സൈബര്‍ സെക്യൂരിറ്റി, Chevening Scholar- England, സിംഗപ്പൂര്‍ ഇന്‍റര്‍പോളിന്‍റെ selected as head of strategy and outreach ഉപരിപഠന സര്‍ട്ടിഫിക്കറ്റുകളും അദ്ദേഹം കരസ്ഥമാക്കി.

ഇതുകൂടാതെ, ഇംഗ്ലണ്ടിലെ ക്രാൻഫീൽഡ് സർവകലാശാലയിൽ നിന്ന് സൈബർ ക്രൈമിലും സൈബർ സെക്യൂരിറ്റിയിലും ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയാണ് ജോസ് മോഹൻ. അദ്ദേഹം സിബിഐയിലും ഇന്റർപോളിലും പ്രവർത്തിച്ച ശേഷമാണ് രാജസ്ഥാനിൽ ക്രമസമാധാന ചുമതലയ്ക്കായി എത്തപ്പെട്ടത്.

സ്ട്രാറ്റജി ആൻഡ് ഔട്ട്റീച്ച് മേധാവിയായി ഇന്റർപോളിൽ ജോസ് മോഹൻ നടത്തിയ സേവനങ്ങളും ശ്രദ്ധേയമായിരുന്നു. രാജസ്ഥാനിലെ ആറ് ജില്ലകളിൽ എസ്പിയായി പ്രവർത്തിച്ച ശേഷമാണ് ജോസ് മോഹൻ ജോധ്പുരിൽ പൊലീസ് കമ്മിഷണറായി എത്തുന്നത്. കുടുംബമായി രാജസ്ഥാനിലാണെങ്കിലും കേരളവുമായി ഇഴയടുപ്പം സൂക്ഷിക്കുന്നയാളാണ് ജോസ് മോഹൻ.

ഇപ്പോൾ രാജ്യത്തിന്റെ അംഗീകാരം ലഭിച്ചതിന്റെ ആഘോഷത്തിലാണ് അദ്ദേഹം. ഇനിയു മികച്ച സേവനങ്ങൾ കാഴ്ച വയ്ക്കുകയും അതുമായി ബന്ധപ്പെട്ട് നിരവധി മെഡലുകൾ അദ്ദേഹത്തെ തേടിയെത്തട്ടെ എന്ന് ആശംസിക്കുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (24 minutes ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (33 minutes ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (41 minutes ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (44 minutes ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (46 minutes ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (50 minutes ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (1 hour ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (1 hour ago)

ഇന്ത്യ- മ്യാൻമർ അതിർത്തിയിൽ വേലി കെട്ടുന്നതിനിടെ തീവ്രവാദികൾ നടത്തിയ വെടിവയ്പ്പ്... അസം റൈഫിൾസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി അധികൃതർ  (1 hour ago)

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു  (1 hour ago)

തലസ്ഥാന നഗരിയിൽ അപ്രതീക്ഷിതമായി മഴ... കടുത്ത വേനൽചൂടിൽ വലഞ്ഞ ജനങ്ങൾക്ക് വലിയ ആശ്വാസം....വരും മണിക്കൂറുകളിലും നഗരത്തിലും പരിസര പ്രദേശങ്ങളിലും കൂടുതൽ മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്  (2 hours ago)

ഇടുക്കി ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ഇന്ത്യൻ വിപണിയിൽ ഇടിവ്... സെൻസെക്സ് 1200 പോയിന്റ് ഇടിഞ്ഞു...  (2 hours ago)

വേനലവധി ആഘോഷമാക്കാൻ വ്യത്യസ്ത പാക്കേജുമായി കെ.എസ്.ആർ.ടി.സി.. .  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ധന  (3 hours ago)

Malayali Vartha Recommends