Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

വാരിയംകുന്നത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ബി ജെ പി ക്കെതിരെ ഗൂഢനീക്കം

29 AUGUST 2021 11:26 AM IST
മലയാളി വാര്‍ത്ത

വാരിയം കുന്നത്ത് ഹാജിക്കെതിരെ ബി ജെ പിയും കേന്ദ്ര സര്‍ക്കാരും നിലപാട് കടുപ്പിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിലെ വിവിധ ഉദ്യോഗസ്ഥരെ അണിനിരത്തി പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്നും ആരംഭിച്ചു.

വാരിയംകുന്നത്തിന് അനുകൂലമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നെഹ്‌റു യുവകേന്ദ്രയുടെ സംസ്ഥാന ഉപ ഡയറക്ടര്‍ അലി സബ്രിന്‍ രംഗത്തെത്തിയത് ഇതിന്റെ തുടക്കമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു.

 



ഒരു പ്രത്യേക വിഭാഗത്തിന്റെ പിന്തുണയോടെയാണ് ചിലര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നീങ്ങുന്നത്.കേന്ദ്ര സര്‍ക്കാരിനുള്ളില്‍ തന്നെ ഒരു പ്രത്യേക ഗ്രൂപ്പുണ്ടാക്കാനാണ് ശ്രമം. ഇതിനെ ഒരു സംഘടിത ശ്രമമായാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്.

വാരിയംകുന്നത്തിനെ അനുകൂലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത് ഇതിന്റെ ഭാഗമായാണെന്ന് കേന്ദ്രം കരുതുന്നു. വാരിയംകുന്നത്തിനെതിരെ സംസാരിക്കാന്‍ ആരും തയ്യാറല്ല. അങ്ങനെ ചെയ്താല്‍ ഒരു വിഭാഗം എതിരാകുമെന്ന് ബി ജെ പി ഒഴിച്ചുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതുന്നു.

 



മലബാര്‍ ഹിന്ദു വംശഹത്യക്ക് നേതൃത്വം കൊടുത്ത മതഭീകരനെ വെള്ളപൂ ശാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബി ജെ പി വിശ്വസിക്കുന്നു.കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഇത്തരത്തില്‍ പ്രതികരിച്ചതിനെതിരെ പ്രതിഷേധമറിയിച്ച വോളിയന്റിയര്‍മാര്‍ക്കെതിരെ ഭീഷണിയുള്ളതായി പരാതിയുണ്ട്.

തിരുവനന്തപുരം ജില്ലയിലെ യൂത്ത് വോളന്റീര്‍മാര്‍ അടങ്ങിയ വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് മലബാര്‍ കലാപം നടത്തിയ വാരിയംകുന്നത്ത് കുഞ്ഞഹമദ് ഹാജി സ്വാതന്ത്ര്യ സമര സേനാനി ആണെന്നും, അയ്യാളെ പട്ടികയില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പ്രതിരോധിക്കണം എന്നും ആവശ്യപ്പെട്ട് അലി സബ്രിന്‍ വീഡിയോയും യൂട്യൂബ് ലിങ്കും ഷെയര്‍ ചെയ്തത്.

 



സ്വാതന്ത്ര്യ സമര രക്ത സാക്ഷി പട്ടികയില്‍ നിന്നും ഒഴിവാക്കിയ വാര്യംകുന്നത്ത് ഹാജിയെ മഹത്വ വത്കരിച്ച് കേന്ദ്ര സര്‍ക്കാരിന് എതിരെ പ്രവര്‍ത്തിക്കുന്നത് ചോദ്യം ചെയ്ത നെഹ്റു യുവ കേന്ദ്ര യൂത്ത് വോളന്റീര്‍മാരെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. കൂടുതല്‍ പ്രതികരിക്കാന്‍ അനുവദിക്കാതെ ഗ്രൂപ്പ് അഡ്മിന്‍ ഒണ്‍ലി ആക്കുകയും ചെയ്തു.

ഇദ്ദേഹം മുമ്പും നെഹ്റു യുവകേന്ദ്ര പരിപാടികളിലും മത പരിവര്‍ത്തകരെ പങ്കെടുപ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ആസാദി കാ അമൃത മഹോത്സവം പദ്ധതി ആയി ബന്ധിപ്പിച്ചു വാര്യകുന്നത്ത് അനുസ്മരണം നടത്താനും നീക്കമുണ്ടായിരുന്നു. സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ട് അഞ്ചുതെങ്ങില്‍ മാത്രം കേന്ദ്ര സര്‍ക്കാറിന്റെ പേരില്‍ പരിപാടി സംഘടിപ്പിച്ചതിനു പിന്നിലും ഇദ്ദേഹമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

 



ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യവികസന ക്ളാസ്സുകള്‍ നല്‍കുന്ന പദ്ധതി പേപ്പര്‍ സംഘടനയുടെ പേരില്‍ ഇഷ്ടക്കാര്‍ക്ക് നല്‍കിയത് നേരത്തെ വിവാദമായിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ എന്ന ചുമതലയില്‍ ഇരുന്ന് കേന്ദ്ര സര്‍ക്കാരിന് എതിരെ പ്രചരണം നടത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം എന്നാ വശ്യപ്പെട്ട് നെഹ്റു യുവകേന്ദ്ര വോളന്റിയര്‍മാര്‍ അധികൃതര്‍ക്ക് പരാതി നല്‍കി.യുവാക്കളിലൂടെ ദേശീയ ഉണര്‍വ്വ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന നെഹ്റു യുവ കേന്ദ്ര കൊണ്ട് എന്താണോ ഉദ്ദ്യേശിക്കുന്നത് അതിന് നേര്‍വിപരീതമായി ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന അലി സബ്രിനെ അടിയന്തരമായി തല്‍സ്ഥാനത്ത് നിന്ന് നീക്കി ശിക്ഷണ നടപടി സ്വീകരിക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു.



ഒരു സംഘടിത നീക്കം തങ്ങള്‍ക്കെതിരെ നടക്കുന്നതായി ബിജെപി കരുതുന്നു. കോണ്‍ഗ്രസും സിപിഎമ്മും വാരിയംകുന്നത്തിന് അനുകൂലമായി രംഗത്തെത്തിയിരിക്കുകയാണ്. വാരിയംകുന്നത്തിനെ സ്വാ തന്ത്ര്യ സമര പട്ടികയില്‍ നിന്നും ഒഴിവാക്കിയാല്‍ അതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (31 minutes ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (51 minutes ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (56 minutes ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (1 hour ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (2 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (3 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (3 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (3 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (3 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (4 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (4 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (5 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (5 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (5 hours ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (5 hours ago)

Malayali Vartha Recommends