Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ആകാംക്ഷയോടെ ബിജെപി... പഴയതു പോലെ ചാനല്‍ ചര്‍ച്ചകളില്‍ ആഞ്ഞടിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചര്‍ച്ച കഴിഞ്ഞപ്പോഴേക്കും കോണ്‍ഗ്രസിന് പുറത്താക്കി; സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കെപി അനില്‍കുമാറും ശിവദാസന്‍ നായരും പ്രതിസന്ധിയില്‍

29 AUGUST 2021 10:52 AM IST
മലയാളി വാര്‍ത്ത
പണ്ടേ തുടങ്ങിയ കലാപരിപാടികളാണ് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് നേതാക്കളെ ചെളിവാരി എറിയുക എന്നത്. എന്നാല്‍ ഇത്തവണ എല്ലാം പൊളിഞ്ഞു. ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാര്‍, കെ.ശിവദാസന്‍ നായര്‍ തുടങ്ങിയ രണ്ട് വമ്പന്‍ നേതാക്കള്‍ക്കെതിരെയാണ് നടപടി വന്നത്. ഈ നേതാക്കളുടെ നീക്കം അറിയാന്‍ ബിജെപിയും കാതോര്‍ക്കുകയാണ്.

ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചു നിമിഷങ്ങള്‍ക്കകം രണ്ടു കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തത് എഐസിസി നേതൃത്വത്തിന്റെ കൂടി അറിവോടെ. സംഘടനാച്ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാറിനെയും, കെ.ശിവദാസന്‍ നായരെയും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ സസ്‌പെന്‍ഡ് ചെയ്തത് പട്ടിക പ്രഖ്യാപിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ചാനല്‍ ചര്‍ച്ചയില്‍ പട്ടിക സംബന്ധിച്ചു വിമര്‍ശനമുന്നയിച്ചതിനെത്തുടര്‍ന്ന്.  

പട്ടികയുമായി ബന്ധപ്പെട്ടു പരസ്യ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളുമുയരാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ്, താക്കീത് എന്ന നിലയില്‍ നേതൃത്വം അസാധാരണ നടപടിയിലേക്കു കടന്നത്. ഇപ്പോഴത്തെ പട്ടിക കോണ്‍ഗ്രസിന്റെ വാട്ടര്‍ലൂവാകുമെന്നും ഒരു മാനദണ്ഡവും പാലിക്കാതെയാണു പട്ടിക തയാറാക്കിയതെന്നും ചാനല്‍ ചര്‍ച്ചയില്‍ കെ.പി.അനില്‍കുമാര്‍ വിമര്‍ശിച്ചിരുന്നു. ഈ അഭിപ്രായ പ്രകടനത്തെ ഇതേ ചര്‍ച്ചയില്‍ കെ. ശിവദാസന്‍ നായര്‍ പിന്താങ്ങുകയും ചെയ്തു. പട്ടിക പുറത്തിറങ്ങി തൊട്ടുപിന്നാലെ ഇവര്‍ക്കെതിരെ നേതൃത്വം നടപടി പ്രഖ്യാപിക്കുകയായിരുന്നു.

അച്ചടക്ക നടപടി അംഗീകരിക്കുന്നില്ലെന്ന സൂചന നല്‍കി, തൊട്ടുപിന്നാലെ രൂക്ഷ പ്രതികരണവുമായി കെ.പി.അനില്‍കുമാര്‍ രംഗത്തുവന്നു. സസ്‌പെന്‍ഡ് ചെയ്തു പേടിപ്പിക്കേണ്ടെന്നും കോണ്‍ഗ്രസിലെ 'പൂരം' ഉടന്‍ തുടങ്ങുമെന്നും അനില്‍കുമാര്‍ പ്രതികരിച്ചു. നേതാക്കന്മാരുടെ പെട്ടിതൂക്കികളെയാണു പല ജില്ലകളിലും ഡിസിസി പ്രസിഡന്റുമാരാക്കിയത്. ഇവരില്‍ പലരും നല്ല കച്ചവടക്കാരാണ്. ഇനി ഡിസിസി ഓഫിസില്‍ കയറാന്‍ ആളുകള്‍ ഭയപ്പെടുമെന്നും അനില്‍കുമാര്‍ പറഞ്ഞു.



ഗ്രൂപ്പുകള്‍ക്ക് അതീതമായ പട്ടികയല്ല ഇപ്പോഴത്തേതെന്നുള്ള അനില്‍കുമാറിന്റെ അഭിപ്രായത്തോടു താന്‍ യോജിക്കുകയാണു ചെയ്തതെന്നും, നേതൃത്വത്തിനെതിരെയോ, പാര്‍ട്ടിക്കെതിരെയോ ഒന്നും പറഞ്ഞിട്ടില്ലെന്നും ശിവദാസന്‍ നായര്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പു സമയത്ത് നേതാക്കളെയും പാര്‍ട്ടിയെയും വിമര്‍ശിച്ചവര്‍ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമായിരിക്കുന്ന പാര്‍ട്ടിയില്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാകുമെന്നു താന്‍ വിശ്വസിക്കുന്നില്ല. അങ്ങനെ സംഭവിച്ചാല്‍ പാര്‍ട്ടിയാണ് ഇല്ലാതാവുകയെന്നും ശിവദാസന്‍ നായര്‍ പറഞ്ഞു.

അതേസമയം ഡിസിസി അധ്യക്ഷ പട്ടികയില്‍ കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ പൂര്‍ണ തൃപ്തരല്ല. എന്നാല്‍ അവസാനവട്ട തിരുത്തലുകള്‍ കണക്കിലെടുത്ത് പരസ്യ പ്രതികരണങ്ങളില്‍നിന്ന് അവര്‍ ഒഴിഞ്ഞുമാറിയേക്കും. പരസ്യ പ്രസ്താവന നടത്തിയ കെ.ശിവദാസന്‍ നായരെയും കെ.പി. അനില്‍കുമാറിനെയും സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഹൈക്കമാന്‍ഡ് അച്ചടക്ക വാള്‍ വീശിയതും ബോധപൂര്‍വം തന്നെ.  

ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും കേരളത്തിലെ പുതിയ നേതൃത്വം മതിയായ പരിഗണന നല്‍കിയില്ലെന്നു ഗ്രൂപ്പുകള്‍ വിചാരിക്കുന്നു. ഇവിടെ നടന്ന കൂടിയാലോചനകളില്‍ അഭിപ്രായം തേടി എന്നതൊഴിച്ചാല്‍ അന്തിമ തീരുമാനമെടുക്കുന്ന ഘട്ടത്തില്‍ ഇരു നേതാക്കളും ഇരുട്ടിലായതോടെ പ്രതിഷേധം കനത്തു. ഇങ്ങനെ പട്ടിക പ്രഖ്യാപിച്ചാല്‍ പരസ്യ പ്രതികരണങ്ങളുണ്ടാകുമെന്നു മുന്നറിയിപ്പുമുണ്ടായി.

ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രാഹുല്‍ ഗാന്ധി സംസാരിച്ചു. കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പ്രസിഡന്റുമാര്‍ മാറിയത് ഈ ചര്‍ച്ചകള്‍ക്കു ശേഷമാണ്.      
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (31 minutes ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (51 minutes ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (56 minutes ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (1 hour ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (2 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (3 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (3 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (3 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (3 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (4 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (4 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (5 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (5 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (5 hours ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (5 hours ago)

Malayali Vartha Recommends