Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

വയനാട്ടില്‍ വീണ്ടുമെത്തേണ്ടതാ... പൊട്ടിത്തെറിയുടെ വക്കിലെത്തിയ കോണ്‍ഗ്രസിനെ അവസാന നിമിഷം അനുരഞ്ജനത്തിലെത്തിച്ചത് രാഹുല്‍ഗാന്ധി; ഡി.സി.സി. പുനഃസംഘടനയില്‍ മുറിവേറ്റെന്ന പൊതുവികാരം ഇരുഗ്രൂപ്പുകളിലും നിലനില്‍ക്കുന്നു

29 AUGUST 2021 12:51 PM IST
മലയാളി വാര്‍ത്ത
രാഹുല്‍ ഗാന്ധി അവസാന നിമിഷം ഇടപെട്ടിട്ടില്ലെങ്കില്‍ ഒരുപക്ഷെ മുതിര്‍ന്ന നേതാക്കളെ വരെ സസ്‌പെന്‍ഡ് ചെയ്യേണ്ടി വന്നേനെ. എന്നാല്‍ ഇലയ്ക്കും മുള്ളിനും കേടാകാതെ രാഹുല്‍ ഗാന്ധി പ്രശ്‌നം പരിഹരിച്ചു.

പൊട്ടിത്തെറിയുടെ വക്കിലെത്തിയ ഡി.സി.സി. പുനഃസംഘടന അവസാനനിമിഷം അനുരഞ്ജനത്തിലെത്തിയത് രാഹുല്‍ഗാന്ധിയുടെ ഇടപെടലിലൂടെയാണ്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി രാഹുല്‍ഗാന്ധി പലകുറി സംസാരിച്ചു. കോട്ടയത്ത് ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരം നാട്ടകം സുരേഷിന്റെയും ആലപ്പുഴയില്‍ രമേശ് ചെന്നിത്തലയുടെ താത്പര്യപ്രകാരം ബാബു പ്രസാദിന്റെയും പേരുകള്‍ ഉള്‍പ്പെടുത്തി. ഇതോടെയാണ് എ, ഐ ഗ്രൂപ്പുകളുടെ വലിയ എതിര്‍വികാരത്തിന് ഒരുപരിധിവരെ ശമനമായത്.  

എന്നാല്‍, ഡി.സി.സി. പുനഃസംഘടനയില്‍ മുറിവേറ്റെന്ന പൊതുവികാരം ഇരുഗ്രൂപ്പുകളിലും നീറിനില്‍ക്കുന്നു. ഗ്രൂപ്പ് പരിഗണനകള്‍ക്കപ്പുറം തങ്ങള്‍ തുടര്‍ച്ചയായി അവഗണിക്കപ്പെടുന്നുവെന്ന വികാരമാണ് മുതിര്‍ന്നനേതാക്കള്‍ പങ്കുവെക്കുന്നത്.

ഡി.സി.സി. പ്രസിഡന്റുമാരായി നിയമിതരായവരെല്ലാം വിശാലാര്‍ഥത്തില്‍ എ, ഐ ഗ്രൂപ്പില്‍പ്പെട്ടവരാണ്. ഗോത്രവഴിയില്‍ നോക്കിയാല്‍ ഐ വിഭാഗത്തിന് എട്ടും എക്ക് ആറും ജില്ലകളുമെന്നുകാണാം. എന്നാല്‍, കെ.പി.സി.സി., പ്രതിപക്ഷ നിയമസഭാ കക്ഷിസ്ഥാനങ്ങളില്‍ പുതിയ നേതൃത്വം വന്നതോടെ ഗോത്രങ്ങള്‍ പലകുലങ്ങളായി പിരിഞ്ഞിരുന്നു.  

എ, ഐ ഗ്രൂപ്പുകളില്‍ ഉള്‍പ്പിരിവുകള്‍ ഏറെ വന്നുകഴിഞ്ഞു. ഐ വിഭാഗത്തില്‍ത്തന്നെ ചെന്നിത്തലയോടൊപ്പം നില്‍ക്കുന്നവര്‍, കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, കെ. മുരളീധരന്‍, കെ. സുധാകരന്‍ എന്നിങ്ങനെ ഓരോ പ്രബലനേതാക്കള്‍ക്കൊപ്പം നില്‍ക്കുന്നവരുടെ വ്യത്യസ്ത കൂട്ടായ്മയുണ്ട്. എ ഗ്രൂപ്പിലും ഉള്‍പ്പിരിവുകള്‍ ഏറെവന്നുകഴിഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കൊടിക്കുന്നില്‍ സുരേഷ്, പി.ടി. തോമസ്, ടി. സിദ്ദിഖ് തുടങ്ങിയ പഴയ മുന്‍നിര എ ഗ്രൂപ്പുകാര്‍ ഇപ്പോള്‍ ഉള്‍വൃത്തത്തിലില്ല.

ഇപ്പോള്‍ നിയമിതരായവരോടൊന്നും ഉമ്മന്‍ചാണ്ടിക്കോ രമേശ് ചെന്നിത്തലയ്‌ക്കോ എതിര്‍പ്പില്ലെന്ന് അവരോടൊപ്പമുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, ഗ്രൂപ്പുകളില്‍നിന്ന് ഈ മുതിര്‍ന്ന നേതാക്കള്‍ തിരഞ്ഞെടുത്തവരല്ല, കൂടുതല്‍ ജില്ലകളിലും ഡി.സി.സി. അധ്യക്ഷന്മാരായത്.

രമേശ് ചെന്നിത്തലയുടെ തട്ടകമായ ആലപ്പുഴയിലും ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ കോട്ടയത്തുപോലും ഇരുവരുടെയും താത്പര്യം പരിഗണിച്ചല്ല കരടുപട്ടിക വന്നത്. ഇതാണ് ഗ്രൂപ്പുകളെ പൊട്ടിത്തെറിയിലേക്കു നയിച്ചത്. ഇതു തിരിച്ചറിഞ്ഞാണ് രാഹുല്‍ഗാന്ധിയുടെ അവസാനനിമിഷത്തെ ഇടപെടല്‍. ശാക്തികചേരികളില്‍ വന്ന മാറ്റത്തിനനുസരിച്ച് ഇരു ഗ്രൂപ്പുകളില്‍നിന്ന് പുതിയ അധികാരകേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടവര്‍ക്കാണ് സ്ഥാനങ്ങള്‍ ലഭിച്ചതെന്ന് പരമ്പരാഗത ഗ്രൂപ്പുകള്‍ കുറ്റപ്പെടുത്തുന്നു. ഡി.സി.സി. പ്രസിഡന്റുമാരില്‍ വേണുഗോപാലിനോട് ആഭിമുഖ്യമുള്ളവരുടെ എണ്ണം അവര്‍ തെളിവായി ചൂണ്ടിക്കാട്ടുന്നു.  

എ, ഐ ഗ്രൂപ്പുകള്‍ പരാതിക്കെട്ട് അഴിക്കുമ്പോഴും കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റുമാരും പ്രസിഡന്റും പ്രതിപക്ഷനേതാവും ഒറ്റക്കെട്ടായിനിന്നാണ് പട്ടിക തയ്യാറാക്കിയതെന്ന പ്രത്യേകതയും ഇപ്രാവശ്യമുണ്ട്. മുതിര്‍ന്നനേതാക്കളുമായുള്ള ചര്‍ച്ചയിലൂടെ അവരുടെ നിര്‍ദേശങ്ങള്‍ കേട്ടശേഷം തുടര്‍ന്നുനടന്ന ആലോചനകളില്‍ കെ. സുധാകരനും വി.ഡി. സതീശനുമൊപ്പം വര്‍ക്കിങ് പ്രസിഡന്റുമാരായ പി.ടി. തോമസ്, കൊടിക്കുന്നില്‍ സുരേഷ്, ടി. സിദ്ദിഖ് എന്നിവര്‍ പങ്കാളികളായി. ഡല്‍ഹി ചര്‍ച്ചകളില്‍ കെ.സി. വേണുഗോപാലും ചേര്‍ന്നു.
കോണ്‍ഗ്രസ് പ്രസിഡന്റ് അംഗീകരിച്ച പട്ടികയായതിനാല്‍ പരസ്യമായി എതിര്‍ക്കാനില്ലെന്നു പറയുമ്പോഴും അതൃപ്തി പ്രകടിപ്പിക്കണമെന്ന തീരുമാനത്തിലാണ് എ, ഐ ഗ്രൂപ്പ് നേതൃത്വം.     " frameborder="0" allow="autoplay; encrypted-media" allowfullscreen>  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (31 minutes ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (51 minutes ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (56 minutes ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (1 hour ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (2 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (3 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (3 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (3 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (3 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (4 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (4 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (5 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (5 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (5 hours ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (5 hours ago)

Malayali Vartha Recommends