ഇല്ലാത്ത മോഷണത്തിന്റെ പേരില്‍ അധിക്ഷേപം; ടാപ്പിങ് തൊഴിലാളി ജയചന്ദ്രന്റേത് സത്യസന്ധതയ്ക്ക് സമ്മാനം ലഭിച്ച ചരിത്രം, രണ്ട് വര്‍ഷം മുന്‍പ് വേങ്ങോട് ജംഗ്‌ഷന് സമീപം ജയചന്ദ്രന് വഴിയില്‍ കിടന്നു കിട്ടിയ വിലയേറിയ മൊബൈല്‍ ഫോണ്‍ ഉടമയ്ക്ക് മടക്കി നല്‍കി! പേടിച്ചു കരഞ്ഞ കുട്ടിയെ കൂടി അവഗണിച്ച് പൊലീസ് നടത്തിയ പരസ്യ വിചാരണ വിഡിയോ വഴി പ്രചരിച്ചതോടെ സംഭവിച്ചത്....

കഴിഞ്ഞ ദിവസമാണ് ഇല്ലാത്ത മോഷണത്തിന്റെ പേരില്‍ ടാപ്പിങ് തൊഴിലാളി ജയചന്ദ്രൻ അധിക്ഷേപത്തിനിരയായത്. എന്നാൽ ഇദ്ദേഹത്തിന് സത്യസന്ധതയ്ക്ക് സമ്മാനം ലഭിച്ച ചരിത്രമാണുള്ളത്. രണ്ട് വര്‍ഷം മുന്‍പ് വേങ്ങോട് ജംഗ്‌ഷന് സമീപം ജയചന്ദ്രന് വഴിയില്‍ കിടന്നു കിട്ടിയ വിലയേറിയ മൊബൈല്‍ ഫോണ്‍ ഉടമയ്ക്ക് മടക്കി നല്‍കി ഏവരുടെയും കയ്യടി നേടിയിരുന്നു. വേങ്ങോട് വിവാഹ വീട്ടില്‍ എത്തിയ യുവാക്കളുടെ ഫോണാണ് അന്നു നഷ്ടപ്പെട്ടത്. തനിക്കു ലഭിച്ച ഫോണിലേക്ക് തുടരെ കോളുകള്‍ വന്നെങ്കിലും കോള്‍ എടുക്കാനുള്ള സാങ്കേതിക അറിവ് ജയചന്ദ്രന് ഉണ്ടായിരുന്നില്ല.
ഒടുവില്‍ ഫോണില്‍ തെളിഞ്ഞ നമ്പര്‍ തന്റെ മൊബൈലില്‍ ഡയല്‍ ചെയ്ത് തിരികെ വിളിച്ചാണ് ഫോണ്‍ കിട്ടിയ വിവരം ഉടമസ്ഥനെ അറിയിച്ചത്. ഫോണ്‍ മടക്കി വാങ്ങാനെത്തിയ യുവാക്കള്‍ സമ്മാനവും നല്‍കിയാണ് അന്നു മടങ്ങിയത് തന്നെ. അതേസമയം ഇല്ലാത്ത മൊബൈല്‍ മോഷണത്തിന്റെ പേരില്‍ പരസ്യ വിചാരണയും മോഷ്ടിക്കപ്പെട്ടുവെന്ന് ആരോപിച്ച ഫോണ്‍ പിങ്ക് പൊലീസിന്റെ തന്നെ കാറില്‍ നിന്ന് കണ്ടുകിട്ടുക കൂടി ചെയ്തതോടെ പൊലീസ് ഉത്തരമില്ലാതെ കുടുങ്ങുകയായിരുന്നു.
അതോടൊപ്പം തന്നെ കഴിഞ്ഞ ദിവസം ആറ്റിങ്ങലില്‍ മാല പിടിച്ചുപറിച്ചതും മൊബൈല്‍ കടയില്‍ കയറി കവര്‍ച്ച നടത്തിയതും തന്റെ രൂപ സാദൃശ്യമുള്ളയാളാണെന്ന് പറഞ്ഞ് അധിക്ഷേപിച്ചതായി ജയചന്ദ്രന്‍ പറയുകയുണ്ടായി. പേടിച്ചു കരഞ്ഞ കുട്ടിയെ കൂടി അവഗണിച്ച് പൊലീസ് നടത്തിയ പരസ്യ വിചാരണ വിഡിയോ വഴി പ്രചരിച്ചതോടെ ബാലാവകാശ കമ്മിഷന്‍ ചെയര്‍മാനും , ആറ്റിങ്ങല്‍ പൊലീസും വീട്ടിലെത്തി ബാലികയുടെ മൊഴി ശേഖരിക്കുകയും ചെയ്തു.
കുട്ടിക്ക് അടിയന്തിരമായി കൗണ്‍സിലിങ്ങിന് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. സംഭവം സംബന്ധിച്ച് മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ആറ്റിങ്ങല്‍ ഡി വൈ എസ് പി സുനീഷ് ബാബു പറഞ്ഞു. ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കാനാണ് പിതാവിന്റെ തീരുമാനം എന്നത്.
https://www.facebook.com/Malayalivartha

























