പിങ്ക് പോലീസിന്റെ ഹുങ്ക് തീർന്നു... അച്ഛനേയും മകളേയും പരസ്യ വിചാരണ നടത്തിയ സിപിഒയെസ്ഥലം മാറ്റി... ബാക്കി സമ്മാനം പുറകേ

കഴിഞ്ഞ ദിവസം കേരള പോലീസിലെ പിങ്ക് പോലീസ് സാറൻമാരുടെ ഒരു റോഡ് ഷോ നമ്മൾ ഏവരും കണ്ടതാണ്. സോഷ്യൽ മീഡിയിയിലടക്കം മോഷണക്കുറ്റം ആരോപിച്ച് അച്ഛനേയും മൂന്നാം ക്ലാസുകാരി മകളേയും പരസ്യ വിചാരണ ചെയ്ത വിഷയത്തെ ചൊല്ലി ഏറെ വിവാദങ്ങൾ ഉടലെടുത്തതാണ്.
തികച്ചും ധിക്കാര പരമായ ഈ പ്രവർത്തി യാതൊരു കാരണവശാലും വെച്ചു പൊറുപ്പിക്കാൻ പാടില്ല എന്ന തരത്തിൽ ഒട്ടനവധി കമന്റുകളാണ് പ്രേക്ഷകർ കുറിച്ചിട്ടുള്ളത്.
പോലീസിന്റെ പെരും കൊള്ള നടക്കുന്നതിന്റെ മറ്റൊരു ഭാഗത്ത് സ്ത്രീ സുരക്ഷയ്ക്കായി ചുമതലപ്പെടുത്തിയ പിങ്ക് പോലീസ് എട്ടു വയസ്സുകാരിയായ കുഞ്ഞിനേയും അച്ഛനേയും റോഡിൽ വച്ച് ഇല്ലാത്ത മോഷണം കുറ്റം ആരോപിച്ചിരിക്കുകയാണ്.
പ്രതിഷേധം ഇരമ്പിയതോടെ സംഭവത്തിൽ ആറ്റിങ്ങൽ പിങ്ക് പൊലീസിലെ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി എന്ന വാർത്തകളും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. സിവിൽ പൊലീസ് ഓഫിസർ രജിതയെ ആണ് പിങ്ക് പൊലീസിൽ നിന്ന് സ്ഥലം മാറ്റിയത്.
റൂറൽഎസ്പി ഓഫീസിലേക്കാണ് ഇവരെ മാറ്റിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ആറ്റിങ്ങൾ ഡിവൈ എസ്പി റിപ്പോർട്ട് റൂറൽ എസ്പിക്ക് കൈമാറിയിട്ടുണ്ട്. രജിതക്കെതിരെ നടപടിക്ക് ശുപാർശയും ഉടൻ തന്നെ ഉണ്ടാകും എന്നാണ് ലഭിക്കുന്ന സൂചന.
പൊലീസുകാരിയുടെ ഭാഗത്തു നിന്നുണ്ടായത് അമിതാവേശവും ജാഗ്രതക്കുറവുമാണെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. . പൊലീസിന്റെ പീഡനത്തിനിരയായ ജയചന്ദ്രൻ നേരത്തേ കളഞ്ഞുകിട്ടിയ ഫോൺ തിരികെ നൽകിയിട്ടുള്ള വ്യക്തിയാണെന്നും റിപ്പാേർട്ടിൽ വ്യക്തമാക്കുന്നു.
കളഞ്ഞുകിട്ടിയ വിലകൂടിയ ഫോൺ തിരികെ നൽകിയതിന് പാരിതോഷികമായി ഫോൺ ഉടമ 1000 രൂപ പാരിതോഷികവും നൽകിയിരുന്നു.
വെള്ളിയാഴ്ചയാണ് തോന്നയ്ക്കൽ സ്വദേശി ജചന്ദ്രനേയും മൂന്നാം ക്ലാസുകാരി മകളേയും രജിത പരസ്യമായി നടുറോഡിൽ വിചാരണ ചെയ്തത്. പിങ്ക് പൊലീസ് വാഹനത്തിനുള്ളിലിരുന്ന തന്റെ മൊബൈൽ ഫോൺ ജയചന്ദ്രൻ മോഷ്ടിച്ചെടുത്ത് മകൾക്ക് കൈമാറിയെന്നാരോപിച്ചായിരുന്നു രജിത ഇവരെ ചോദ്യം ചെയ്തത്.
നൂറോളം ആളുകളുടെ മുന്നിൽ വച്ചാണ് പൊലീസുകാരി ജയചന്ദ്രനെ കള്ളനാക്കി ചിത്രീകരിച്ചത്. നാട്ടുകാർ ആദ്യം ഇത് വിശ്വസിച്ചു. സംഭവംകണ്ട് ഭയന്ന കുട്ടി വാവിട്ടു കരയാൻ തുടങ്ങി.
സ്റ്റേഷനിൽ കൊണ്ടുപോയി അച്ഛന്റേയും മകളുടേയും ദേഹം പരിശോധന നടത്തുമെന്നും രജിത പറഞ്ഞിരുന്നു. കുട്ടികളേും കൊണ്ട് മോഷ്ടിക്കാനിറങ്ങുന്നത് ഇവനൊക്കെ പതിവാണെന്നും രജിത ആരോപിച്ചിരുന്നു. ഫോൺ എടുത്തില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും രജിത പിന്മാറാൻ തയാറായില്ല.
ഒടുവിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു വനിത പൊലീസ് ഉദ്യോഗസ്ഥ പിങ്ക് പൊലീസ് വാഹനത്തിലുണ്ടായിരുന്ന രജിതയിടെ ബാഗ് പരിശോധിച്ചപ്പോൾ സൈലന്റിലാക്കിയ നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തുകയായിരുന്നു. ഫോൺ സ്വന്തം ബാഗിൽ നിന്ന് കിട്ടിയ ശേഷവും രജിത അച്ഛനോടും മകളോടും മോശമായാണ് പെരുമാറിയത് എന്നത് വീഡിയോ ദൃശ്യത്തിലൂടെ കാണുവാൻ സാധിക്കും.
സംഭവം മൊബൈലിൽ പകർത്തിയ ആൾ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വിവരം പുറം ലോകം അറിയുന്നത്. സംഭവത്തിൽ ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട് എന്നാണ് വിവരം. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ബാലാവകാശ കമ്മീഷൻ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. യുവാവ് നൽകിയ പരാതിയിൽ ആറ്റിങ്ങൽ സി.ഐയും മൊഴി രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha

























