ഇനിയും പൂട്ടിടേണ്ടി വരും... കേരളത്തിൽ വീണ്ടും ലോക്ക്ഡൗൺ! ഇനി വേറെ മാർഗമില്ല... വടിയെടുത്ത് കേന്ദ്രസർക്കാർ...

കേരളത്തിലെ കൊവിഡ് വ്യാപനം കുറയാൻ ലോക്ക്ഡൗൺ അല്ലാതെ മാർഗമില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാടെന്ന് റിപ്പോർട്ട്. രാജ്യത്തെ 70 ശതമാനത്തോളം ആക്ടീവ് കേസുകളും സംസ്ഥാനത്താണ്. മൂന്നുദിവസം മുൻപ് 15 ശതമാനമായിരുന്നു ടിപിആർ.
ഇപ്പോൾ അത് 19 ആയി. കേസുകൾ കൂടി വരികയാണ്. ഈ പശ്ചാത്തലത്തിലാണ് കേരളത്തിൽ ലോക് ഡൗൺ ആണ് ഉചിതമെന്ന് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഡൽഹിക്ക് സമാനമായി വ്യാപനം കുറയ്ക്കാൻ ലോക്ക്ഡൗൺ വഴി സാധിക്കും. കേരളത്തിൽ ഇപ്പോൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചാൽ രണ്ടാഴ്ച കൊണ്ട് സ്ഥിതിഗതികൾ മെച്ചപ്പെടും.
കോവിഡ് നിയന്ത്രണവിധേയമാക്കാൻ സംസ്ഥാനത്ത് മെച്ചപ്പെട്ട പദ്ധതി ആസൂത്രണം ചെയ്യണം. ലോക്ക്ഡൗൺ പോലുള്ള മാർഗങ്ങൾ സ്വീകരിക്കണം. ഉത്സവസീസൺ കണക്കിലെടുത്ത് നൈറ്റ് കർഫ്യൂ പോലുള്ള മാർഗങ്ങൾ ഗുണം ചെയ്യുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.
വാക്സിനേഷൻ വർദ്ധിച്ച പശ്ചാത്തലത്തിൽ കൊവിഡിനെതിരെ പ്രതിരോധശേഷി കൈവരിച്ചവരുടെ എണ്ണം 60 ശതമാനം കടക്കും. കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നതും സിറോ സർവേയിൽ പ്രതിഫലിക്കുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു ആരോഗ്യ സംവിധാനങ്ങളുടെ മുകളിലേക്ക് കേസുകൾ പോകുമെന്ന് കണ്ടെത്തിയാൽ, ചുരുങ്ങിയ കാലത്തേക്ക് ലോക്ക്ഡൗൺ ഏർപ്പെടുത്തണം, ഹെൽത്ത് എക്കണോമിസ്റ്റിലെ പ്രൊഫ.റിജോ ജോൺ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് ഇന്ന് 29,836 പേർക്കാണ് കൊവിഡ്- സ്ഥിരീകരിച്ചത്. രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ നാളെ മുതൽ സംസ്ഥാനത്ത് രാത്രി കർഫ്യൂ നടപ്പാക്കും.
കൊവിഡ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കച്ചവടസ്ഥാപനങ്ങളുടെ ഉടമകളുടെ യോഗം പഞ്ചായത്തുതലത്തിൽ വിളിച്ചുകൂട്ടാൻ ഡി.ജി.പി അനിൽ കാന്ത് ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകിയിരുന്നു.
സ്‌റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നേതൃത്വത്തിലാണ് ഇത്തരം യോഗങ്ങൾ സംഘടിപ്പിക്കുന്നത്. കടകളിലും വ്യാപാരസ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ഹോം ഡെലിവറി, ഇലക്ട്രോണിക് പണമിടപാട് എന്നീ സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ കടയുടമകളെ പ്രേരിപ്പിക്കുകയും ചെയ്യും.സേവനം കൂടുതൽ സുഗമമാക്കാനും തിരക്കൊഴിവാക്കാനുമായിട്ടാണ് ഇത്. രണ്ടു ദിവസത്തിനകം യോഗങ്ങൾ നടത്തും.
കൊറോണ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ പൊതുയിടങ്ങളിൽ മൈക്ക് അനൗൺസ്‌മെൻറ് നടത്തും. റെസിഡൻസ്
അസോസിയേഷനുകളുടെ സഹായത്തോടെ ബോധവത്ക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും പദ്ധതിയുണ്ട്
https://www.facebook.com/Malayalivartha

























