സ്വന്തം ഫോണ്‍ നഷ്ടപ്പെട്ടോ എന്നറിയാന്‍ അതിലേയ്ക്ക് ആദ്യമൊന്നു വിളിച്ചു നോക്കണമെന്ന ബാലപാഠം പോലും അറിയാത്ത നീയൊക്കെ ഏതു കോപ്പിലെ പൊലീസാ? നീയൊക്കെ ഇതേപോലെ എത്രയോ കേസന്വേഷിക്കുകയും എത്രയെത്ര നിരപരാധികളെ ഇപ്പോഴും ഇനിയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്നുണ്ടാവും? നിന്നെയൊക്കെ ആ കുട്ടി മാത്രമല്ല,ഒരു ജനത മുഴുവനും വെറുക്കുക തന്നെ ചെയ്യും: ആറ്റിങ്ങലിൽ പിങ്ക് പൊലീസ് പരസ്യവിചാരണ നടത്തിയ സംഭവത്തില്‍ രൂക്ഷമായ വിമര്‍ശനവുമായി മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്

ആറ്റിങ്ങലിൽ മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മൂന്നാം ക്ലാസുകാരിയായ മകളെയും പിങ്ക് പൊലീസ് പരസ്യവിചാരണ നടത്തിയ സംഭവത്തില്‍ രൂക്ഷമായ വിമര്‍ശനവുമായി മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ് സുദീപ്.
സ്വന്തം ഫോണ്‍ നഷ്ടപ്പെട്ടോ എന്നറിയാന്‍ അതിലേയ്ക്ക് ആദ്യമൊന്നു വിളിച്ചു നോക്കണമെന്ന ബാലപാഠം പോലും അറിയാത്ത നീയൊക്കെ ഏതു കോപ്പിലെ പൊലീസാണെന്ന് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ചോദിക്കുന്നുണ്ട്.
'നീയൊക്കെ ഇതേപോലെ എത്രയോ കേസന്വേഷിക്കുകയും എത്രയെത്ര നിരപരാധികളെ ഇപ്പോഴും ഇനിയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്നുണ്ടാവും? നിന്നെയൊക്കെ ആ കുട്ടി മാത്രമല്ല, ഒരു ജനത മുഴുവനും വെറുക്കുക തന്നെ ചെയ്യുമെന്നും കുറിപ്പിലൂടെ പറയുന്നുണ്ട്.
എസ് സുദീപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ആ കുട്ടി ജീവിതകാലം മുഴുവനും നിങ്ങളെ ഭയക്കുകയും വെറുക്കുകയും ചെയ്യും.
ഐ എസ് ആര്‍ ഒയിലേയ്ക്ക് വലിയ യന്ത്രഭാഗങ്ങള്‍ വലിയ വണ്ടികളില്‍ കൊണ്ടു പോകുന്നതു കാണാന്‍ ആറ്റിങ്ങലിലെ റോഡരികില്‍ അച്ഛന്‍്റെ കൈ പിടിച്ചെത്തിയ ഒരു മൂന്നാം ക്ലാസുകാരി. വണ്ടി വരാന്‍ താമസിച്ചു. അച്ഛനും മകളും തൊട്ടടുത്ത കടയില്‍ പോയി ഒരു നാരങ്ങാവെള്ളം കുടിച്ചു മടങ്ങിയെത്തി.
അവിടെ കിടന്നിരുന്ന പിങ്ക് പൊലീസിന്‍്റെ വാഹനത്തില്‍ നിന്ന് അച്ഛന്‍ ഫോണ്‍ മോഷ്ടിച്ചെന്നും മകള്‍ക്കു കൈമാറിയെന്നും ആരോപിച്ച് പൊലീസ് ആ അച്ഛനെയും മകളെയും റോഡില്‍ വച്ച് പരസ്യമായി ചോദ്യം ചെയ്തു, ദേഹ പരിശോധന നടത്തി. അവള്‍ വല്ലാതെ പേടിക്കുകയും ഉറക്കെക്കരയുകയും ചെയ്തു. ജനം കൂടി. കാണാതായ ഫോണിലേയ്ക്ക് വിളിച്ചു നോക്കി. പൊലീസ് വാഹനത്തിലെ ബാഗിനുള്ളിലിരുന്ന് ഫോണ്‍ റിംഗ് ചെയ്തു. ആ കുട്ടി ഇപ്പോഴും കരയുന്നുണ്ടാവണം. അവള്‍ ഒരു കാലവും കാക്കിക്കുപ്പായങ്ങളെ വിശ്വസിക്കില്ല. ഒരുപക്ഷേ മനുഷ്യനെത്തന്നെയും.
കുട്ടിക്കാലത്ത് അച്ഛന്‍്റെ കൈ പിടിച്ച് റോഡരികില്‍ പോയി വണ്ടി നോക്കി നിന്നിരുന്ന പഴയ ഒരു കുട്ടിയെ ഓര്‍ത്തു. ആ കുട്ടി വലുതാവുകയും സരിത തിയേറ്ററില്‍ ക്യൂ നില്‍ക്കുമ്ബോള്‍ ഒരു കാര്യവുമില്ലാതെ പൊലീസിന്‍്റെ ചൂരലടി വാങ്ങുകയും ചെയ്തു.അവന്‍ പിന്നെയും വളരുകയും നിര്‍ഭാഗ്യവശാല്‍ മജിസ്ട്രേറ്റ് ആവുകയും ചെയ്തു. എസ് ഐയെ റിമാന്‍്റ് ചെയ്യാന്‍ ഉത്തരവിട്ട ദിവസം രാത്രി പൊട്ടിച്ചിതറിയ മജിസ്ട്രേറ്റ് ക്വാര്‍ട്ടേഴ്സിന്‍്റെ ജനാലച്ചില്ലുകളുടെ ശബ്ദം.
കുറ്റാരോപിതരുമായി പലതവണ പൊലീസ് വീട്ടില്‍ വരികയും ചെറുപ്പം തൊട്ടേ പൊലീസിനെ കണ്ടു വളരുകയും ചെയ്തിട്ടും പൊലീസിനെ ഇന്നും വല്ലാതെ ഭയക്കുന്ന അയാളുടെ മകളെ ഓര്‍ത്തു.
പൊലീസിന് തെറ്റു ചെയ്യാന്‍ കഴിയുമോ എന്ന് ഇന്നും അത്ഭുതപ്പെടുന്ന മകള്‍.
സ്വന്തം ഫോണ്‍ നഷ്ടപ്പെട്ടോ എന്നറിയാന്‍ അതിലേയ്ക്ക് ആദ്യമൊന്നു വിളിച്ചു നോക്കണമെന്ന ബാലപാഠം പോലും അറിയാത്ത നീയൊക്കെ ഏതു കോപ്പിലെ പൊലീസാണ്? നീയൊക്കെ ഇതേപോലെ എത്രയോ കേസന്വേഷിക്കുകയും എത്രയെത്ര നിരപരാധികളെ ഇപ്പോഴും ഇനിയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്നുണ്ടാവും? നിന്നെയൊക്കെ ആ കുട്ടി മാത്രമല്ല, ഒരു ജനത മുഴുവനും വെറുക്കുക തന്നെ ചെയ്യും.
https://www.facebook.com/Malayalivartha

























