17ക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ 35 ദിവസത്തോളം ജയിലിൽ കിടന്ന് പതിനെട്ട് വയസ്സുക്കാരൻ; ചെയ്യാത്ത കുറ്റത്തിന്റെ വേദനയിൽ ജയിലിലെ തടവറയിൽ നീറി കഴിയുന്നതിനിടെ യുവാവിനെ തേടി ആ വമ്പൻ ട്വിസ്റ്റ് ; നിരപരാധിത്വം തെളിഞ്ഞത് ഇങ്ങനെ

17ക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ 35 ദിവസത്തോളം ജയിലിൽ കിടന്ന് പതിനെട്ട് വയസ്സുക്കാരൻ ചെയ്യാത്ത കുറ്റത്തിന്റെ വേദനയിൽ ജയിലിലെ തടവറയിൽ നീറി നീറി കഴിയുന്നതിനിടെ യുവാവിനെ തേടി ആ സന്തോഷ വാർത്ത.... ആരോപണത്തിൽ വമ്പൻ ട്വിസ്റ്റ് സംഭവിച്ചതോടെ 35 ദിവസത്തെ ജയിൽവാസത്തിന് ആര് സമാധാനം പറയും എന്ന ചോദ്യം ബാക്കി....
പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ 35 ദിവസത്തോളം ജയിലിൽ കിടന്നു... ചെയ്യാത്ത കുറ്റത്തിന്റെ വേദനയിൽ ജയിലിലെ തടവറയിൽ നീറി നീറി കഴിയുന്നതിനിടെ യുവാവിനെ തേടി ആ സന്തോഷ വാർത്ത.... ആരോപണത്തിൽ വമ്പൻ ട്വിസ്റ്റ് സംഭവിച്ചതോടെ 35 ദിവസത്തെ ജയിൽവാസത്തിന് ആര് സമാധാനം പറയും എന്ന ചോദ്യം ബാക്കി....
കഴിഞ്ഞ ഏപ്രിലിൽ സ്കൂളിൽനിന്നു സ്പെഷൽ ക്ലാസ് കഴിഞ്ഞുവന്ന വിദ്യാർഥിനിയെ സ്വന്തം വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലായിരുന്നു യുവാവിനെ അറസ്റ്റ് ചെയ്തത്.പീഡനത്തിന് ഇരയായ പതിനേഴുകാരി ഗര്‍ഭിണിയായി. പെണ്‍കുട്ടിയുടെ മൊഴിപ്രകാരമാണ് കഴിഞ്ഞ ജൂണ്‍ 22ന് ശ്രീനാഥ് പോക്സോ കേസില്‍ റിമാന്‍ഡിലായത്. എന്നാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് അന്ന് തന്നെ പോലീസിനോട് യുവാവ് പറഞ്ഞിരുന്നു.
താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ചു വിശ്വസിച്ച ശ്രീനാഥ് ഡിഎന്‍എ പരിശോധന നടത്തണമെന്ന് അപേക്ഷിച്ചു. ഡി എൻ എ ഫലം നെഗറ്റീവായതോടെയാണ് സംഭവത്തിൽ ശ്രീനാഥ് നിരപരാധിയാണെന്ന് തെളിഞ്ഞത്. മഞ്ചേരി പോക്സോ കോടതി സ്വന്തം ജാമ്യത്തില്‍ ശ്രീനാഥിനെ വിട്ടയക്കുകയും ചെയ്തു. 18 വയസ്സുള്ള ശ്രീനാഥ് 35 ദിവസം ആണ് ഈ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിനുള്ളിൽ കഴിഞ്ഞത്.
പരാതിക്കാരിയായ പെൺകുട്ടിയുമായി ഒരു വർഷത്തെ പരിചയം മാത്രമേ ഉള്ളെന്നും ചെയ്യാത്ത കുറ്റത്തിനു പേടിയില്ലെന്നും പീഡനക്കേസിൽ ജാമ്യം ലഭിച്ച ശ്രീനാഥ് പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. ഡിഎന്‍എ പരിശോധന ഫലം നെഗറ്റീവായതോടെയാണ് മലപ്പുറം തിരൂരങ്ങാടി തെന്നല സ്വദേശിയായ ശ്രീനാഥിനു കോടതി ജാമ്യം അനുവദിച്ചത്.
താനും ആ പെൺകുട്ടിയുമായി ഒരു വർഷത്തെ പരിചയം മാത്രമേയുള്ളൂ. താൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ അവൾ ഒൻപതിലാണ്. തെറ്റ് ചെയ്തെങ്കിൽ മാത്രമേ പേടിക്കേണ്ടതുള്ളൂ. ചെയ്യാത്ത കുറ്റത്തിനു പേടിയില്ല എന്ന ശ്രീനാഥിന്റെ വാക്കുകൾ അദേഹത്തിന്റെ സത്യസന്ധതയെ തെളിയിക്കുന്നു.
എന്നാൽ ഇത്രയും ദിവസത്തെ ജയിൽവാസത്തിന് ആര് ഉത്തരം നൽകുമെന്ന് ശ്രീനാഥിന്റെ അമ്മാവൻ സുരേഷ് ചോദ്യം ഉന്നയിക്കുന്നത് വളരെയധികം പ്രസക്തമാണ്. പോക്സോയ്ക്കു പുറമെ 346, 376, 342 ഐപിസി വകുപ്പുകളും ശ്രീനാഥിനെതിരെ ചുമത്തിയായിരുന്നു കേസെടുത്തത്.
കോടതിയുടെ പ്രത്യേക നിര്‍ദേശപ്രകാരം മണിക്കൂറുകള്‍ക്കുള്ളില്‍ ശ്രീനാഥിനെ തിരൂര്‍ സബ് ജയില്‍നിന്ന് പുറത്തിറക്കി. പെണ്‍കുട്ടി പീഡനത്തിന് ഇരയായ കേസില്‍ പ്രതിയായി ഒന്നോ അതിലധികമോ പേരുണ്ടോ എന്നറിയാന്‍ ഇനിയും വിശദമായ പുനരന്വേഷണം നടത്തുവാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം.
മഞ്ചേരി ഒന്നാം അഡീഷനൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സംഭവത്തിൽ പങ്കില്ലെന്ന് യുവാവ് മൊഴി നൽകിയതോടെ ഡിഎൻഎ പരിശോധന വേഗത്തിലാക്കാൻ പൊലീസ് നടപടി സ്വീകരിച്ചു.
കഴിഞ്ഞ ദിവസം ഡിഎൻഎ ഫലം വന്നതോടെ നെഗറ്റീവ് ആയി. കേസിൽ മറ്റു പ്രതികളോ, മൊഴിയിൽ വൈരുധ്യമോ ഉണ്ടോ യെന്നു കണ്ടെത്താൻ തുടരന്വേഷണം നടക്കുന്നുണ്ടെന്ന് തിരൂരങ്ങാടി പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























