Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

2022ൽ തുടങ്ങി 2025ൽ അവസാനിക്കുന്ന ഈ പദ്ധതിയിലൂടെ ആറ് ലക്ഷം രൂപ വരുമാനമാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്; രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളും പ്രതികരണങ്ങളും പലപ്പോഴും ശൈശവദശയിൽ നിൽക്കുന്ന കുട്ടിയെ പോലെയാണ്; അതുകൊണ്ടുതന്നെ ആരും ഇക്കാര്യം ഒന്നു മൈൻഡ് ചെയ്യില്ല; മോദി രാജ്യത്തെ വിറ്റ് തുലയ്ക്കാൻ പോകുന്നു എന്ന ആരോപണത്തിനെതിരെ സന്ദീപ് വചസ്പതി

30 AUGUST 2021 04:06 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ആഴ്ച കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അസറ്റ് മോണടൈസ്റ്റേഷൻ എന്നൊരു പദ്ധതി പ്രഖ്യാപിച്ചിരുന്നു.ഈ പദ്ധതിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വചസ്പതി. ഈ പദ്ധതി പ്രകാരം രാജ്യത്തെ അല്ലെങ്കിൽ സർക്കാരിന്റെ കൈവശമുള്ള നിഷ്ക്രിയ ആസ്തി കളുടെ നടത്തിപ്പ് അവകാശം സ്വകാര്യ വ്യക്തികളെയും കമ്പനികളെയും ഏൽപ്പിക്കുക എന്നതാണ്.

ഈ തീരുമാനം നാലുവർഷം കൊണ്ട് നടപ്പിലാക്കുവാനാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതി.2022ൽ തുടങ്ങി 2025ൽ അവസാനിക്കുന്ന ഈ പദ്ധതിയിലൂടെ ആറ് ലക്ഷം രൂപ വരുമാനമാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഈ വിഷയത്തിൽ വിമർശനവുമായി രംഗത്ത് വന്നിരുന്നു.

കേന്ദ്രസർക്കാർ രാജ്യത്തിന്റെ ആസ്തി മുഴുവൻ വിറ്റു തുലയ്ക്കുന്നു എന്ന ആരോപണമാണ് അദ്ദേഹം ഉയർത്തിയത്.രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളും പ്രതികരണങ്ങളും പലപ്പോഴും ശൈശവദശയിൽ നിൽക്കുന്ന കുട്ടിയെ പോലെയാണ്.അതുകൊണ്ടുതന്നെ ആരും ഇക്കാര്യം ഒന്നു മൈൻഡ് ചെയ്യില്ല. മാത്രമല്ല രാഹുൽ ഗാന്ധി പറഞ്ഞ മറ്റൊരു കാര്യം മോദിയുടെ 5 സുഹൃത്തുക്കൾക്ക് വേണ്ടിയിട്ടാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് എന്നാണ്.

മാത്രമല്ല ഇത് ഏറ്റെടുത്ത് കേരളത്തിലെ കുറച്ചു കമ്മ്യൂണിസ്റ്റ് വ്യക്തികളും മോദി രാജ്യത്തെ സ്വകാര്യവ്യക്തികൾക്ക് വിറ്റ് തുലയ്ക്കുന്നു എന്ന ആരോപണം ഉയർത്തി.കഴിഞ്ഞ ആഴ്ചയാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.ഈ പദ്ധതി നടപ്പിലാക്കാൻ ടെൻഡർ നടപടികൾ ഉണ്ട്. അത് പൂർത്തിയായാൽ മാത്രമേ ഇത് ആർക്ക് കിട്ടും എന്ന് നമുക്ക് അറിയാൻ സാധിക്കു. പിന്നെ എങ്ങനെയാണ് മോദിയുടെ സുഹൃത്തുക്കൾക്ക്‌ കൊടുക്കുന്നു എന്ന് പറയുന്നത്.

ആറുലക്ഷം രൂപ സമാഹരിക്കാൻ പോകുമ്പോൾ മോദി രാജ്യത്തെ വിറ്റു തുലയ്ക്കാൻ പോവുകയാണോ എന്ന സംശയം നമുക്ക് എല്ലാവർക്കും ഉണ്ടാകും. സത്യത്തിൽ ഇതിന്റെ ഉടമസ്ഥാവകാശം വിൽക്കുകയല്ല ചെയ്യുന്നത് മറിച്ച് പാട്ടത്തിന് കൊടുക്കുകയാണ് ചെയ്യുന്നത്. പച്ച മലയാളത്തിൽ പറഞ്ഞാൽ ഒറ്റികൊടുക്കുക എന്ന് പറയും.നമ്മൾ വീട് വാടകയ്ക്ക് കൊടുക്കുമ്പോൾ ഒറ്റികൊടുക്കുക എന്ന് പറഞ്ഞത് ചില വ്യവസ്ഥകൾ ഉണ്ട്.

ഒരു വീട് എടുക്കുമ്പോൾ അതിന് മുന്നേ കുറച്ച് പൈസ കെട്ടി വയ്ക്കുക തുടങ്ങി നിരവധി കാര്യങ്ങളുണ്ട്.നമ്മുടെ രാജ്യത്ത് ബിഎസ്എൻഎൽ പോലുള്ള ഒപ്റ്റിക് പ്രവർത്തനം നടത്തുന്നുണ്ട്. പക്ഷേ ബിഎസ്എൻഎൽ മാത്രം ആണ് വരുമാനം നൽകുന്നത് ബാക്കിയെല്ലാം നിഷ്ക്രിയമായി കിടക്കുകയാണ് .

ഇതിനെ ഒരു സ്വകാര്യ വ്യക്തിക്ക് ഏറ്റെടുത്തു നടത്തുവാൻ ഒരു അധികാരം കൊടുക്കുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. റെയിൽവേ സ്റ്റേഷനുകളുടെ നടത്തിപ്പ് കൊടുക്കുക. നാം ഇപ്പോഴും റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റ് എടുത്താണ് കയറുന്നത്. അത് ഒരു സ്വകാര്യവ്യക്തിക്ക് കൊടുത്താൽ അത് വഴി സർക്കാരിലേക്ക് വരുമാനം ലഭിക്കും.

ദേശീയപാതകൾ സ്വകാര്യ വ്യക്തികൾക്ക് ഏറ്റെടുത്തു നടത്തുവാൻ കൊടുക്കാവുന്നതാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട് അല്ലാതെ രാജ്യത്തിന്റെ ആസ്തി ഒന്നും ആർക്കും കൊടുക്കുന്നില്ല. അത് ഒരു വ്യാജപ്രചാരണം മാത്രമാണ്.

കേന്ദ്രസർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത് ദേശീയപാതകൾ, നാച്ചുറൽ ഗ്രിഡുകൾ, റെയിൽവേ സ്റ്റേഷനുകൾ,നാച്ചുറൽ ഗ്യാസുകൾ,പൈപ്പ് ലൈനുകൾ,ടെലികോം, എയർപോർട്ടുകൾ, തുറമുഖങ്ങൾ മൈനിങ് സെക്ഷനുകൾ, സ്റ്റേഡിയങ്ങൾ ഇങ്ങനെ നിരവധിയായിട്ടുള്ള നിഷ്ക്രിയ ആസ്തികൾ സർക്കാരിന്റെ കീഴിൽ ഉണ്ട്.

ഇതൊക്കെ സ്വകാര്യമേഖലക്ക് ഏറ്റെടുത്തു നടത്തുവാൻ കൊടുക്കുന്നു എന്നേയുള്ളൂ. ഇത് പത്ത് വർഷം സർക്കാരിന് കീഴിൽ കിടന്നാൽ യാതൊരു വരുമാനം ലഭിക്കില്ല. നേരെമറിച്ച് സ്വകാര്യ വ്യക്തികളെ കൂടി നാം പങ്കെടുപ്പിച്ചാൽ 6 ലക്ഷം കോടി രൂപയാണ് നമുക്ക് കിട്ടുന്നത്. അടിസ്ഥാനസൗകര്യ വികസനത്തിന് വേണ്ടി പണം ഉപയോഗിക്കാം. ഇത്തരത്തിലൊരു വികസന കുതിപ്പിലേക്ക് പോയ്ക്കൊണ്ടിരുന്നപ്പോഴായിരുന്നു കൊവിഡ് വന്നത്. കോവിഡ് വലിയ നാശനഷ്ടം രാജ്യത്തിന് ഉണ്ടാക്കിയിട്ടുണ്ട്

ആ നഷ്ടം നികത്തുവാൻ ഇത് ഉപയോഗിക്കും. ഈ കോവിഡ് കാലത്ത് നിരവധി പദ്ധതികളാണ് സർക്കാർ സാധാരണക്കാർക്കുവേണ്ടി ചെയ്തത്. കർഷകരുടെ അക്കൗണ്ടിലേക്ക് പൈസ ഇട്ടു കൊടുത്തു ഭക്ഷ്യസാധനങ്ങൾ ആൾക്കാർക്ക് എത്തിച്ചു കൊടുത്തു തുടങ്ങി നിരവധി കാര്യങ്ങൾ ചെയ്തു. ഇത് സർക്കാർ വലിയ സാമ്പത്തികനഷ്ടം നേരിടുന്ന സമയത്താണ് ചെയ്തത്. അപ്പോൾ ഇതൊക്കെ നികത്താൻ വേണ്ടിയിട്ട് വരുമാനം കണ്ടെത്താൻ ഈ പദ്ധതി നടപ്പിലാക്കാം.

2012 കോൺഗ്രസ് ഗവൺമെന്റ് ഈ പദ്ധതിയെക്കുറിച്ച് നടപ്പിലാക്കാൻ ഒരു കമ്മീഷനെ നിയമിച്ച് വരാണ്.അവർ ഇപ്പോൾ പ്രതിപക്ഷത്ത് ഇരിക്കുന്നത് കൊണ്ട് പറയുന്നു എന്ന് മാത്രമേയുള്ളൂ.

ഈ പദ്ധതിയിൽ അസ്വാഭാവികമായി ഒന്നുമില്ല നരേന്ദ്ര മോദി സർക്കാരിന്റെ ലക്ഷ്യമെന്നത് മിനിമം ഗവൺമെന്റും മാക്സിമം ഗവർണ്ണസുമാണ്. നരേന്ദ്ര മോദി സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് എന്നതുകൊണ്ടാണ് ഇത്തരത്തിലൊരു പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (3 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (3 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (4 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (4 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (5 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (5 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (6 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (6 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (7 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (7 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (7 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (8 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (8 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (8 hours ago)

Malayali Vartha Recommends