ഏതെങ്കിലും ഒരു രാജ്യത്തിന്റെ മാത്രം ഭാഗമായിരുന്ന താലിബാൻ സ്വന്തമായി വിദേശരാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാൻ തുടങ്ങി; അതിനുവേണ്ട ആയുധങ്ങൾ അവർ സംഘടിപ്പിച്ചു; താലിബാന്റെ കൊല്ലും കൊലയുടെയും ചരിത്രം വിവരിച്ച് ജോൺ സാമുവേൽ

അമേരിക്കയുടെ ക്ഷീര യുദ്ധത്തിന്റെ പുതിയ പോർമുഖമായി അഫ്ഗാനിസ്ഥാൻ മാറുകയാണ്.ഈയൊരു സാഹചര്യത്തിൽ ആ താലിബാന്റെ ചരിത്രം വിവരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ജെ എസ അടൂർ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ; മുജാഹിദുകൾ എന്ന് പറയുന്ന കൂട്ടർ സോവിയറ്റ് യൂണിയനെതിരെ ചില നീക്കങ്ങൾ നടത്തി അതിന് സഹായിച്ചത് പാകിസ്ഥാൻ ആയിരുന്നു. സൗദി അറേബ്യ മുജാഹിദിനെ സഹായിക്കുകയും അങ്ങനെ വലിയൊരു യുദ്ധം നടക്കുകയും ചെയ്തു.
ഈ യുദ്ധത്തിൽ ഏകദേശം ഇരുപത് ലക്ഷത്തോളം അഫ്ഗാനിസ്ഥാൻ ജനത കൊല്ലപ്പെടുകയുണ്ടായി. ഏകദേശം അറുപതു ലക്ഷത്തോളം ആൾക്കാർ പെഷവാറിൽ അഭയാർത്ഥികളായി പോയി.ഈ പെഷവാർ ആൾക്കാർ ആയിരുന്നു താലിബാന്റെയും മുജാഹിദിനീകളുടെയും മുന്നേറ്റത്തിന് പിന്നീട് സഹായിച്ചത്. എന്നാൽ ഇവർ തമ്മിൽ യാതൊരു ചേർച്ചയും ഇല്ലാതെ അഫ്ഗാനിസ്ഥാനിൽ അരാജകത്വം ഉണ്ടാകുകയും വലിയൊരു യുദ്ധത്തിലേക്ക് നയിക്കുകയും ചെയ്തു.
ഈ സമയത്താണ് മദ്രസകളിൽ കുട്ടികളെ മത പഠനത്തിനൊപ്പം ആയുധങ്ങൾ കൊടുത്തു താലിബാൻ എന്ന പേരിൽ പഠിപ്പിച്ചിറക്കിയത്. ഇവർ വളർന്നു വലുതായി അന്ന് താലിബാൻ ഭരണം പിടിച്ചപ്പോൾ മൂന്നു രാജ്യങ്ങളായിരുന്നു താലിബാനെ അംഗീകരിച്ചത് സൗദി അറേബ്യ, യുഎഇ,പാകിസ്ഥാൻ. ഇവിടെ ശരിയായ രീതിയിൽ ഭരിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ഇവർ എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ ആക്കി മാറ്റി.
മുസ്ലിം മത തീവ്രതയോയോടും തീക്ഷ്ണതയോടും ഭരിക്കും എന്ന നിലപാടിലേക്ക് ഇവർ മാറി. സ്ത്രീകൾക്ക് ഓഫീസിലും സ്കൂളിലും പോകാത്ത അവസ്ഥയായി മാറി. ഇവരുടെ പ്രവർത്തികൾ എല്ലാം ഘടകവിരുദ്ധം ആയിരുന്നു ഇവർക്ക് യുദ്ധം ചെയ്യാൻ മാത്രമേ അറിയാവൂ ഭരിക്കാൻ അറിയില്ലായിരുന്നു. ഇവർക്ക് ഭരിക്കാൻ അറിയാത്തതുകൊണ്ട് പലയിടത്തും ഭരണം ഇല്ലായിരുന്നു. അവിടെ അൽഖ്വയ്ദയുടെ നിയന്ത്രണത്തിലായിരുന്നു.
അങ്ങനെയാണ് വേൾഡ് ട്രേഡ് സെന്റർ ആക്രമിക്കപ്പെടുന്നത്. ചരിത്രത്തിൽ ഇങ്ങനെയൊരു അപകടം ഉണ്ടായിട്ടില്ല. ഏതാണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ 3000 ആളുകളാണ് കൊല്ലപ്പെട്ടത്. 2006 ൽ വലിയ യുദ്ധം നടക്കുന്ന സമയം ആയിരുന്നു . താലിബാൻ കാബൂളിൽ നിന്ന് പോയെങ്കിലും പലയിടങ്ങളിലും അവർ യുദ്ധം നടത്തി.
2011ൽ ലക്ഷക്കണക്കിന് വിദേശ സൈനികരാണ് അവിടെ എത്തിയത്. ഈ സൈനികർക്ക് വേണ്ട എല്ലാ കാര്യങ്ങളും കൊണ്ടുവന്നത് അമേരിക്കയിൽ നിന്നാണ്. ഈ സൈനികരും നാട്ടുകാരും തമ്മിൽ യാതൊരു ബന്ധവുമില്ല. ഈ സൈനികരിൽ കുറച്ചുപേരെ പരിഭാഷകരായിട്ടാണ് നിന്നത് .
നാട്ടുകാർക്ക് താലിബാൻ പോയതിൽ സന്തോഷമുണ്ട് പക്ഷേ അമേരിക്കൻ സൈനികർ നിൽക്കുന്നതിൽ താല്പര്യമില്ല. എന്നാൽ താലിബാൻ നഗരങ്ങളിൽ അഭയം പ്രാപിക്കുന്ന അവസ്ഥയുണ്ടായി. 2014ൽ അമേരിക്ക ക്ഷീണിച്ചു. ഉസാമ ബിൻ ലാദനെ പിടികൂടിയത് പാക്കിസ്ഥാനിൽ നിന്നായിരുന്നു.
2014 മുതൽ താലിബാൻ വീണ്ടും സജീവമാകാൻ തുടങ്ങി. ചെറിയ കുട്ടികളെ അവർ വീണ്ടും റിക്രൂട്ട് ചെയ്യാൻ തുടങ്ങി. വളരെ ചെറുപ്പക്കാരായ പുതിയ ആൾക്കാരെ ഇവർ 2014 മുതൽ റിക്രൂട്ട് ചെയ്തു. 2018 ആയപ്പോൾ വെറും പതിനായിരം പേരിൽ മാത്രമാണ് വിദേശ സൈനികരായിട്ട് ഉണ്ടായിരുന്നത്.
പിന്നീട് താലിബാൻ അന്താരാഷ്ട്ര ബന്ധങ്ങൾ സ്ഥാപിക്കാൻ തുടങ്ങി ആദ്യം ചൈനയിൽ പോയി. പിന്നെ റഷ്യ ഇറാൻ യുഎഇ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധം സ്ഥാപിച്ചു. ഏതെങ്കിലും ഒരു രാജ്യത്തിന്റെ മാത്രം ഭാഗമായിരുന്നു താലിബാൻ അവർ സ്വന്തമായി വിദേശരാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാൻ തുടങ്ങി. അതിനുവേണ്ട ആയുധങ്ങൾ അവർ സംഘടിപ്പിച്ചു.
ഈ പ്രാവശ്യം സൈന്യം പിന്മാറുന്നു എന്ന് ബൈഡൻ അറിയിച്ചിരുന്നു അതിന് കാരണം ട്രംപ് ഇവരുമായി ഒരു ഉടമ്പടി ഏർപ്പെട്ടിരുന്നു. അതിനകത്ത് മനുഷ്യാവകാശം ഒന്നുമില്ലാത്ത ഒരു ഉപാധിയും ഇല്ലാതെ ചെയ്ത ഒരു ഉടമ്പടി ആയിരുന്നു. ആ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അമേരിക്കൻ രാഷ്ട്രീയം മാറി.
144 ബില്യൺ ഡോളർ ആണ് അഫ്ഗാനിസ്ഥാന്റെ വികസനത്തിനുവേണ്ടി അമേരിക്ക ചെലവാക്കിയത്. അഫ്ഗാനിസ്ഥാനിലെ വരുമാനം വളരെ കുറവാണ്. രണ്ട് ഡോളറിലാണ് അവിടുത്തെ ആൾക്കാർ ജീവിക്കുന്നത്. ലോകത്തിലെ ഏറ്റവും ദരിദ്ര രാഷ്ട്രമായ അഫ്ഗാനിസ്ഥാനെ വികസിപ്പിക്കാൻ അമേരിക്ക ഇത്രയും പൈസ മുടക്കിയിരുന്നു.
https://www.facebook.com/Malayalivartha

























