കേരളം കൊവിഡിൽ അടിമപ്പെട്ടു... ഇന്നും കരകയറിയില്ല... ടിപിആറും മരണവും കുതിച്ച് പായുന്നു!

കേരളത്തിൽ പരിശോധന കൂട്ടിയപ്പോൾ രോഗികളുടെ എണ്ണത്തിലും വർദ്ധനവ് വരുന്ന കാഴചയാണ് കാണുവാൻ സാധിക്കുന്നത്. കൊവിഡ് വന്നവരിൽ പ്രതിരോധശേഷി കുറവെന്ന് വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുമ്പോഴും ലോക്ക്ഡൗണിനെ കുറിച്ച് ആലോചിക്കാം എന്ന നിലപാടിലേക്കാണ് സംസ്ഥാന സർക്കാരിന് നീങ്ങേണ്ടി വരുന്നത്.
കേരളത്തില്‍ ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700, കൊല്ലം 1622, മലപ്പുറം 1526, ആലപ്പുഴ 1486, കണ്ണൂര്‍ 1201, കോട്ടയം 1007, പത്തനംതിട്ട 634, ഇടുക്കി 504, വയനാട് 423, കാസര്‍ഗോഡ് 359 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,216 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,673 ആയി.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാര്‍ഡുകളാണ് WIPR എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,436 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1061 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 22,563 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,09,493 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 37,96,317 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,39,097 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
കൊവിഡ് പരിശോധന കൂട്ടിയപ്പോൾ സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിലും വർദ്ധനവെന്ന് കണ്ടെത്തൽ. ആദ്യഘട്ടത്തിൽ സംസ്ഥാനം കാണിച്ച കാര്യക്ഷമമായ പ്രവര്‍ത്തനം രോഗവ്യാപനം വന്‍തോതില്‍ കൂടുന്നത് തടഞ്ഞിരുന്നു. അതിനാല്‍ കൊവിഡ് വന്നുപോയവരിലുണ്ടാകുന്ന ആര്‍ജിത പ്രതിരോധശേഷി ജനങ്ങളില്‍ താരതമ്യേന കുറവാണെന്നും റിപ്പോർട്ടുണ്ട്.
രണ്ടുമാസം മുമ്പുവരെ ദിവസേനയുള്ള കൊവിഡ് പരിശോധന ശരാശരി 80,000നും 1,10,000നും ഇടയ്ക്കായിരുന്നു. കഴിഞ്ഞമാസത്തോടെ പ്രതിദിന പരിശോധന സര്‍ക്കാര്‍ കൂട്ടി. ടി.പി.ആര്‍. ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ പരിശോധന കൂട്ടുമ്പോള്‍ രോഗികളുടെ എണ്ണത്തിലും സ്വാഭാവിക വര്‍ദ്ധനയുണ്ടാകും.
https://www.facebook.com/Malayalivartha

























