Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

തട്ടീം മുട്ടീം തട്ടീം മുട്ടീം... നെടുമങ്ങാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പി.എസ്. പ്രശാന്തിനെ കോണ്‍ഗ്രസ് പുറത്താക്കി; കണ്ണീരണിഞ്ഞ് എ.വി. ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടു; ഡി.സി.സി പ്രസിഡന്റ് കലഹത്തില്‍ ആദ്യ പുറത്താക്കലും ആദ്യ രാജിയും

31 AUGUST 2021 08:54 AM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസിന് ജയിക്കാമായിരുന്ന നെടുമങ്ങാട് സീറ്റില്‍ പി.എസ്. പ്രശാന്തിന് നല്‍കി കളഞ്ഞ് കുളിച്ചതിന് പിന്നാലെ നേതാക്കളെ പോലും തള്ളി പറയുകയാണ്. അവസാനം കെ.പി.സി.സി സെക്രട്ടറിയും നിയമസഭ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന പി.എസ്. പ്രശാന്തിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. നെടുമങ്ങാട്ടെ തോല്‍വിയുടെ പേരില്‍ തിരുവനന്തപുരത്തെ നിയുക്ത ഡി.സി.സി പ്രസിഡന്റ് പാലോട് രവിക്കെതിരെ ഉള്‍പ്പെടെ നേരത്തേ പരസ്യവിമര്‍ശനമുന്നയിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായിരുന്നു. അന്ന് ഡി.സി.സി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നില്ല.

ഇന്നലെ എ.ഐ.സി.സി ജനറല്‍സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ പ്രശാന്ത് രൂക്ഷവിമര്‍ശനമുയര്‍ത്തി. വേണുഗോപാല്‍ ബി.ജെ.പി ഏജന്റാണെന്നായിരുന്നു വിമര്‍ശനം. വേണുഗോപാലിനെതിരെ രാഹുല്‍ഗാന്ധിക്ക് കത്തുമയച്ചു. ഇതേതുടര്‍ന്നാണ് ഇന്നലെ വൈകിട്ടോടെ പുറത്താക്കിയത്.

 


തെറ്റു തിരുത്താന്‍ തയ്യാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനാണ് പുറത്താക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ അറിയിച്ചു. പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

പുതിയ ഡി.സി.സി പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തെ അനുകൂലിച്ചും എതിര്‍ത്തും കോണ്‍ഗ്രസില്‍ ചേരിപ്പോര് രൂക്ഷമായി തുടരവേ, മുന്‍ എം.എല്‍.എയും മുതിര്‍ന്ന നേതാവും മുന്‍ ഡി.സി.സി പ്രസിഡന്റുമായ എ.വി.ഗോപിനാഥ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവച്ചു. വികാരാധീനനായിട്ടായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ രാജി പ്രഖ്യാപനം.

50 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചു. പാര്‍ട്ടിക്ക് വേണ്ടിയാണ് ജീവിതം ഉഴിഞ്ഞുവച്ചത്. മനസിനെ തളര്‍ത്തുന്ന സംഭവങ്ങള്‍ നേതാക്കളില്‍ നിന്നുണ്ടായി. പാര്‍ട്ടിയുടെ മുന്നോട്ടുപോക്കിന് താന്‍ തടസമാകുമോ എന്ന ഭീതിയാണ് തീരുമാനത്തിന് പിന്നില്‍. പ്രതീക്ഷ ഇല്ലാത്ത യാത്ര അവസാനിപ്പിക്കാന്‍ മനസ് പറയുന്നുവെന്ന് ഗോപിനാഥ് പറഞ്ഞു. ഡി.സി.സി പ്രസിഡന്റുമാരെച്ചൊല്ലിയുയര്‍ന്ന തര്‍ക്കത്തില്‍ കോണ്‍ഗ്രസ് വിടുന്ന ആദ്യനേതാവായി ഗോപിനാഥ്.

 



അതേസമയം, വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ചതും ശ്രദ്ധേയമായി. എന്നാല്‍, സി.പി.എമ്മിലേക്കോ മറ്റേതേങ്കിലും പാര്‍ട്ടിയിലേക്കോ പോകുന്നതിനെക്കുറിച്ചുള്ള സൂചനയൊന്നും നല്‍കിയില്ല. പാര്‍ട്ടിയെ ഹൃദയത്തില്‍ നിന്നിറക്കാന്‍ സമയമെടുക്കും. ഇപ്പോള്‍ ഒരു പാര്‍ട്ടിയിലേക്കും പോകുന്നില്ല. നല്ല പ്രകാശം മുന്നില്‍ കാണുമെന്ന ഉത്തമ വിശ്വാസത്തിലാണ് തുടര്‍യാത്ര ആരംഭിക്കുന്നത്, എന്നായിരുന്നു ഇതേക്കുറിച്ചുള്ള പ്രതികരണം.

കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ അനുനയശ്രമം തുടങ്ങിയിട്ടുണ്ട്. ഗോപിനാഥിനെ ഇടതുപാളയത്തിലെത്തിക്കാന്‍ സി.പി.എമ്മും എന്‍.സി.പിയും അണിയറ നീക്കം ശക്തമാക്കി. സി.പി.എമ്മില്‍ ചേരുമെന്ന അഭ്യൂഹം ശക്തമാണ്. ഗോപിനാഥിനെ പാലക്കാട് ഡി.സി.സി അദ്ധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഒട്ടെറെപ്പേര്‍ എ.ഐ.സി.സിക്കും കെ.പി.സി.സിക്കും കത്തയച്ചിരുന്നു.

 



സീറ്റിനെച്ചൊല്ലിയും ഇടഞ്ഞുനിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പാലക്കാട് സീറ്റിനെച്ചൊല്ലി ഗോപിനാഥ് കോണ്‍ഗ്രസ് നേതൃത്വവുമായി പരസ്യമായി ഇടഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടാണ് അനുനയിപ്പിച്ചത്. മുന്‍ ആലത്തൂര്‍ എം.എല്‍.എയാണ്. പതിറ്റാണ്ടോളം പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. നിലവില്‍ അവിടെ മെമ്പര്‍. കോണ്‍ഗ്രസിലെ ഒരു സ്ഥാനവും ആവശ്യമില്ല. സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമല്ല രാജി എന്നുമാണ് എ.വി.ഗോപിനാഥ് പറയുന്നത്.

 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (4 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (5 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (5 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (5 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (6 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (7 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (8 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (8 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (8 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (8 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (9 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (9 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (9 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (9 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (9 hours ago)

Malayali Vartha Recommends