പ്രിയ രക്തസാക്ഷി കുടുംബങ്ങൾക്ക് പാർട്ടിയും, പൊതുസമൂഹവും തണലൊരുക്കും; ബി.ജെ.പി ഉയർത്തുന്ന വർഗ്ഗീയ, വിദ്വംസക, ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ പൂർവ്വാധികം ശക്തിയോടെ പൊതുജനങ്ങളെ അണിനിരത്തിപ്പോരാടും; അതിന് പ്രിയ സഖാക്കളുടെ രക്തസാക്ഷിത്വം മുന്നോട്ടുള്ള പാതകളിൽ ഞങ്ങളിലെ ആവേശത്തെ ജ്വലിപ്പിക്കുന്ന നക്ഷത്രങ്ങളായിരിക്കും; ഫേസ്ബുക്ക് കുറിപ്പുമായി ഐ ബി സതീഷ്

ഇന്നലെ സ.ഹഖ് മുഹമ്മദ്, സ.മീഥിലാജ് എന്നിവരുടെ രക്തസാക്ഷിത്വ ദിനമായിരുന്നു.കോൺഗ്രസ് ക്രൂരതയ്ക്ക് ഒരാണ്ട് എന്ന ഓർമ്മപ്പെടുത്തലുമായി ഐ ബി സതീഷ് രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം.
രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളായ ഫാസിസ്റ്റു വൽക്കരണം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി എന്നിവയ്ക്കെതിരെ ജനങ്ങളെ അണിനിരത്തുന്നതിനു പകരം പ്രതിലോമ വാദങ്ങളുയർത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കേരളത്തിൽ എങ്ങനെ ഭരണത്തിലെത്തി അഴിമതിയിലൂടെ സ്വന്തം പോക്കറ്റുകൾ നിറക്കാം എന്നാണ് അവർ ചിന്തിച്ചത് എന്നദ്ദേഹം ആരോപിക്കുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ ;
ഇന്ന് സ.ഹഖ് മുഹമ്മദ്, സ.മീഥിലാജ് രക്തസാക്ഷിത്വ ദിനം... കഴിഞ്ഞ തിരുവോണനാളിൽ മലയാളി ഞെട്ടിയുണർന്നത് ചോരമണമുള്ള അരുംകൊലയുടെ വാർത്ത കേട്ടുകൊണ്ടാണ്. തലസ്ഥാന ജില്ലയിൽ വെഞ്ഞാറമൂടിനടുത്ത് തേമ്പാമൂട് ജംഗ്ഷനിൽ വച്ചാണ് കഴിഞ്ഞ വർഷം ആഗസ്റ്റ് 30ന് ഇരുട്ടിന്റെ മറവിൽ #DYFI പ്രവർത്തകരായ സ.ഹഖ് മുഹമ്മദിനെയും, സ.മിഥിലാജിനെയും കോൺഗ്രസ് ഗുണ്ടകൾ കൊലക്കത്തിക്ക് ഇരയാക്കിയത്...
കോൺഗ്രസിന്റെ ഗുണ്ടാവിളയാട്ടം നിലനിന്നിരുന്ന സ്ഥലത്ത് ഡി.വൈ.എഫ്.ഐ യുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി എന്നതാണ് അവർ ഈ ചെറുപ്പക്കാരിൽ കണ്ട കുറ്റം... ആശയങ്ങളുടെ അടിത്തറ ഇളകുമ്പോളാണ് നിലനിൽപ്പിനായി അവർ ആയുധങ്ങൾ കയ്യിലെടുക്കുന്നത്.
രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളായ ഫാസിസ്റ്റു വൽക്കരണം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി എന്നിവയ്ക്കെതിരെ ജനങ്ങളെ അണിനിരത്തുന്നതിനു പകരം പ്രതിലോമ വാദങ്ങളുയർത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കേരളത്തിൽ എങ്ങനെ ഭരണത്തിലെത്തി അഴിമതിയിലൂടെ സ്വന്തം പോക്കറ്റുകൾ നിറക്കാം എന്നാണ് അവർ ചിന്തിച്ചത്. പ്രബുദ്ധ കേരളം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അതിന് ശക്തമായ മറുപടി നൽകുകയും ചെയ്തു...
കോൺഗ്രസ് ഇന്ന് എത്തി നിൽക്കുന്ന മൂല്യചുതിയുടെ നേർക്കാഴ്ച കൂടിയാണ് ഈ ദിവസങ്ങളിൽ ആ പാർട്ടിയുടെ ക്യാമ്പുകളിൽ നിന്നും പുറത്തുവരുന്നത്... നൂറ്റാണ്ടുകളുടെ പാരമ്പര്യവും ദേശീയ പാർട്ടി പട്ടവും അവകാശപ്പെടുമ്പോൾ പോലും , ആ പാർട്ടിയുടെ ജില്ലാതല നേതൃസംവിധാനത്തെ തിരഞ്ഞെടുക്കുന്നതിലെ കെട്ടുകാഴ്ചകൾ പൊതു സമൂഹത്തിൽ ചിരിപടർത്തിരിക്കുകയാണിപ്പോൾ...
കഴിഞ്ഞ വർഷം ഇതുപോലൊരു ദിവസം സ.ഹഖിന്റെയും, സ.മിഥിലാജിന്റെയും വീടുകൾ സന്ദർശിച്ചപ്പോൾ അവിടെ നിന്നുയർന്ന വിലാപങ്ങൾ ഇന്നും ചെവിയിൽ മുഴങ്ങുന്നുണ്ട്. നാടിന്റെ നൻമക്കും, ക്ഷേമത്തിനുമായി നിലകൊള്ളുന്നവരെയും, അതിന് നേതൃത്വം നൽകുന്ന സി.പി.ഐ(എം) നെയും ആയുധങ്ങളുയർത്തി കാട്ടി പേടിപ്പിക്കാം എന്നുള്ളത് കോൺഗ്രസിന്റെ ദിവാസ്വപ്നം മാത്രമാണ്.
കോൺഗ്രസിന്റെ പ്രതാപകാലത്ത്, ഭരണകൂടത്തിന്റെ ഉരുക്കുമുഷ്ഠിയും, ധനവും, അക്രമിക്കൂട്ടങ്ങളെയും കൂടെനിർത്തി ഇതിനെക്കാൾ വലിയ ഭീഷണി ഉയർത്തിവിട്ടപ്പോൾ അതിനെതിരെ നെഞ്ചുറപ്പോടെ പൊരുതിയതാണ് ഞങ്ങളുടെ പ്രസ്ഥാനം...
പ്രിയ രക്തസാക്ഷി കുടുംബങ്ങൾക്ക് പാർട്ടിയും, പൊതുസമൂഹവും തണലൊരുക്കും. ബി.ജെ.പി ഉയർത്തുന്ന വർഗ്ഗീയ, വിദ്വംസക, ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ പൂർവ്വാധികം ശക്തിയോടെ പൊതുജനങ്ങളെ അണിനിരത്തിപ്പോരാടും. അതിന് പ്രിയ സഖാക്കളുടെ രക്തസാക്ഷിത്വം മുന്നോട്ടുള്ള പാതകളിൽ ഞങ്ങളിലെ ആവേശത്തെ ജ്വലിപ്പിക്കുന്ന നക്ഷത്രങ്ങളായിരിക്കും...
ഞങ്ങളിലൂടെ ജീവിക്കുന്ന പ്രിയ സഖാക്കളായ ഹഖ് മുഹമ്മദിനും, മിഥിലാജിനും അവരുടെ ഓർമകൾ തുടിക്കുന്ന ഞങ്ങളുടെ ഇടനെഞ്ചിൽ നിന്നൊരു ലാൽ സലാം...
ഐ.ബി സതീഷ്
https://www.facebook.com/Malayalivartha

























