ലോഡ്ജ് മുറിയിൽ വിവാഹമോചിതയായ കൊല്ലം സ്വദേശിനിയെ കാമുകനടക്കമുള്ളവർ വേട്ടയാടി രസിച്ചത് ക്രൂരമായി... സിഗരറ്റിനകത്ത് ലഹരിവസ്തുക്കള്‍ ചേർത്ത് കൊടുത്തും, മദ്യം നൽകിയും അർദ്ധബോധാവസ്ഥയിലാക്കി കൂട്ട മാനഭംഗത്തിനിരയാക്കി:- ക്രൂരതയ്ക്കിടെ ശ്വാസം മുട്ടി ബോധരഹിതയായപ്പോൾ മരിക്കുമെന്ന് മനസിലാക്കി യുവതിയെ ആശുപത്രിയിലെത്തിച്ച് സ്ഥാലം വിട്ട് നരാധമന്മാർ... കോഴിക്കോട് കൂട്ട ബലാത്സംഗത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
സംസ്ഥാനത്തിന് തന്നെ അപമാനമായി കോഴിക്കോട് കൂട്ട ബലാത്സംഗം. നടുക്കുന്ന ക്രൂര പീഡന റിപ്പോർട്ടുകളാണ് സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പുറത്തുവരുന്നത്.
രണ്ടര വര്ഷം മുമ്പ് ടിക് ടോക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ കൊല്ലം സ്വദേശിനിയും വിവാഹ മോചിതയുമായ യുവതിയെ കോഴിക്കോട് വിളിച്ചുവരുത്തി കാമുകനും സുഹൃത്തുക്കളുമടക്കമുള്ളവർ കാമവെറി തീർത്തത് അതിക്രൂരമായാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
കോഴിക്കോട് ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് പീഡനം നടന്നത്. സംഭവത്തിൽ അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവർ കഴിഞ്ഞ ദിവസം തന്നെ പിടിയിലായിരുന്നു. സംഘത്തിലെ മറ്റു രണ്ടുപേർക്കായി അന്വേഷണം ഊർജ്ജിതമാക്കിട്ടുണ്ട്. സംഭവത്തിൽ ലോഡ്ജ് നടത്തിപ്പുകാര്‍ക്കെതിരെയും അന്വേഷണം നടത്തും.
അജ്നാസും സുഹൃത്തും ചേര്‍ന്ന് റെയില്‍വെ സ്റ്റേഷനിലെത്തിയ 32കാരിയെ ഫ്‌ളാറ്റിൽ എത്തിക്കുകയായിരുന്നു. തുടർന്ന് കാമുകൻ അജ്നാസ് യുവതിയെ ആദ്യം പീഡിപ്പിക്കുകയായിരുന്നു.
അടുത്ത നിമിഷം തന്നെ തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന മറ്റ് മൂന്ന് സുഹൃത്തുക്കൾ ഇവിടേയ്ക്ക് എത്തുകയും മദ്യം നല്‍കിയ ശേഷം സിഗരറ്റിനകത്ത് ലഹരിവസ്തുക്കള്‍ നല്‍കി യുവതിയെ അർദ്ധബോധാവസ്ഥയിൽ ബലാത്സംഗത്തിനിരയാക്കി.
തുടർന്ന് സംഭവം പുറംലോകം അറിയാതിരിക്കാൻ പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. യുവതിയെ ഇതിലൂടെ ബ്ളാക്ക്മായിൽ ചെയ്യാനായിരുന്നു പദ്ധതി.
ക്രൂര പീഡനത്തിനൊടുവിൽ ശ്വാസം മുട്ടി ബോധക്ഷയം സംഭവിച്ചതോടെ യുവതി മരിക്കുമെന്ന് ഭയപ്പെട്ട് സംഘം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ യുവതിയെ എത്തിച്ചു. ആശുപത്രിയിലെത്തിച്ച ശേഷം സംഘം മുങ്ങുകയും ചെയ്തു. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിൽ രണ്ടുപേർ പിടിയിലായത്. ശരീരത്തില്‍ എല്ലായിടത്തും മുറിവുകള്‍ ഉണ്ടെന്നും, ക്രൂരപീഡനമാണ് നടന്നതെന്നും യുവതി വെളിപ്പെടുത്തി. അജ്നാസ് എന്നയാളാണ് തന്നെ വിളിച്ചുവരുത്തിയതെന്നും കൂടെ ഫഹദ് എന്നയാള്‍ ഉണ്ടായിരുന്നതായും യുവതി പൊലീസില്‍ മൊഴി നല്‍കി. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട്പേരുടെയും പേരുകള്‍ യുവതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
വിവാഹ മോചിതയായ യുവതി സ്വന്തം നിലയിൽ ജോലി ചെയ്ത് യുവതി ഉപജീവനം നടത്തി വരികയായിരുന്നെന്ന് പോലീസ് പറയുന്നു. മെഡിക്കല്‍ പരിശോധനാ ഫലം കിട്ടിയ ശേഷമെ ഇത് സംബന്ധിച്ച് ഇനി കൂടുതല്‍ പറയാന്‍ കഴിയുകയുള്ളുവെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തിന് ശേഷം അത്തേളിയില്‍ നിന്ന് പ്രതികള്‍ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടിയിലായത്. മറ്റ് രണ്ട് പ്രതികളുടെ ഫോണുകൾ സ്വിച്ച്ഓഫ് ആയ നിലയിലാണ്. ഉടൻ തന്നെ ഇവർ പിടിയിലാകുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha