ഭർതൃമതികളെ വീക്നസ്സാക്കി പ്രവീണും സഹോദരനും... വീട്ടമ്മയുമായി പ്രണയത്തിലായിരുന്ന പ്രവീണിന്റെ സഹോദരൻ ഫോണിൽ സൂക്ഷിച്ചിരുന്നത് സ്വകാര്യ നിമിഷങ്ങൾ! ഇത് കണ്ട ഭാര്യ സ്വന്തം ഫോണിലേയ്ക്ക് ദൃശ്യങ്ങൾ സെന്റ് ചെയ്ത് നാട്ടിലുള്ളവർക്ക് അയച്ച് പാട്ടാക്കി... പീഡനത്തിനും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും സഹോദരൻ അകത്തായി ജാമ്യത്തിൽ പുറത്തിറങ്ങിയപ്പോൾ ജ്യേഷ്ഠൻ പോലീസിന്റെ നോട്ടപ്പുള്ളിയായി:- വള്ളികുന്നത് പ്രവാസിയുടെ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകൻ പ്രവീണിന്റെ സഹോദരനും പ്രശ്നക്കാരൻ

കാമുകനോടുള്ള വിരോധത്തിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് തിരയുന്ന മണപ്പള്ളി സ്വദേശി പ്രവീണി(25)ന്റെ സഹോദരനെക്കുറിച്ചും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ.
യുവതിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഇയാളെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നതായി പോലീസ്. കഴിഞ്ഞ രണ്ടു മാസത്തിലേറെ റിമാന്‍ഡിലായിരുന്ന ഇയാള്‍ ഒരാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്.
ഇതിന് പിന്നാലെ ജ്യേഷ്ഠനും പ്രവാസിയുടെ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിന്റെ നോട്ടപ്പുള്ളിയായി. ഇരു സഹോദരങ്ങളുടെയും നോട്ടം വീണതും ഭർതൃമതികളിൽ തന്നെയായിരുന്നു.
പ്രവീണിന്റെ സഹോദരനും ഭര്‍തൃമതിയായ പാവുമ്പ സ്വദേശിനിയുമായിയുമായി പ്രണയത്തിലായിരുന്നു. ഇവര്‍ ഒരുമിച്ചുള്ള സ്വകാര്യ നിമിഷങ്ങള്‍ സ്വന്തം ഫോണില്‍ ഇയാൾ സൂക്ഷിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ ഭാര്യ അവിചാരിതമായി കാണുകയും സ്വന്തം ഫോണിലേക്ക് ദൃശ്യങ്ങള്‍ മാറ്റുകയും ചെയ്തു.
പിന്നീട് ഇത് മണപ്പള്ളിയിലെ ഒട്ടുമിക്ക ആളുകളുടെയും പക്കല്‍ എത്തി. വീഡിയോ ലീക്കായതോടെ യുവതി കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പീഡനത്തിനും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും കേസെടുക്കുകയുമായിരുന്നു.
രണ്ടുമാസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ ഇയാൾ കേസില്‍ ജാമ്യം എടുത്ത് ഇറങ്ങിയതിന് പിന്നാലെ പ്രവീൺ തെക്കേമുറി ആക്കനാട്ട് തെക്കതില്‍ സതീഷിന്റെ ഭാര്യ സവിത ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിലായി.
കഴിഞ്ഞ ദിവസമാണ് പ്രവാസിയായ സതീഷിന്റെ ഭാര്യ സവിത പ്രവീണുമായുള്ള തർക്കത്തെത്തുടർന്ന് കിടപ്പുമുറിയില്‍ കയറി ആത്മഹത്യ ചെയ്തത്. പ്രവീണും സവിതയും മണപ്പള്ളിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നതിനിടയിലാണ് പ്രണയത്തിലാകുന്നതും, രഹസ്യമായി താലി കെട്ടിയതും.
ഇരുവരുടെയും ബന്ധം വഷളായതോടെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും വീട്ടിൽ അറിയുകയും ചെയ്തു. സതീഷ് നാട്ടിലെത്തിയിട്ട് ഈ പ്രശ്നം പരിഹരിക്കാൻ നിൽക്കവെയായിരുന്നു യുവതിയുടെ ആത്മഹത്യ.
രണ്ടര വർഷങ്ങൾക്ക് മുമ്പ് വിവാഹിതരായെങ്കിലും കുട്ടികൾ ഉണ്ടാകാത്തതിൽ സവിതയും സതീഷും ദുഃഖിതരായിരുന്നു. ചികിത്സയുടെ ഭാഗമായി വിദേശത്ത് നിന്നും 8മാസം അവധിയെടുത്ത് സതീഷ് നാട്ടിലെത്തിയിരുന്നു. പിന്നീട് മടങ്ങുകയായിരുന്നു.
"
ഇതോടെ വിവാഹിതനായ രണ്ടുകുട്ടികളുടെ അച്ഛനുമായ 25കാരനുമായി സവിത കൂടുതൽ അടുത്തു. കുറച്ചുനാളുകളായി പ്രവീൺ അകൽച്ച കാണിക്കുന്നതായി സവിത സംശയിച്ചിരുന്നു. ഇതിലുള്ള വിരോധവും തന്നെയും ഒപ്പം കൂട്ടണമെന്നുള്ള സവിതയുടെ വാശിയുമായിരുന്നു ആത്മഹത്യയിൽ കലാശിച്ചത്.
ഭർത്താവ് കെട്ടിയ താലി മാറ്റി പ്രവീൺ കെട്ടിയ താലിയുമായാണ് സവിത കഴിഞ്ഞത്. തർക്കത്തിനൊടുവിൽ മുറിയിൽ കയറി ഈ താലി പൊട്ടിച്ചെറിഞ്ഞ് ഫോണും എറിഞ്ഞ് പൊട്ടിക്കുകയായിരുന്നു. തുടർന്ന് അനക്കം ഇല്ലാതായതോടെ പരിഭ്രാന്തനായ പ്രവീണ്‍ ജനാലയില്‍ അടിച്ചു ശബ്ദമുണ്ടാക്കി.
ഇത് കേട്ട് ഉണര്‍ന്ന ഭര്‍തൃമാതാവ് ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തുകയും ജനല്‍ തകര്‍ത്ത് നോക്കിയപ്പോള്‍ സവിത തൂങ്ങിനില്‍ക്കുന്നതുമാണ് കാണുന്നത്.
https://www.facebook.com/Malayalivartha


























