'ജീവിതം സിനിമയാക്കണമെന്ന് ആഗ്രഹം, താത്പര്യമുള്ളവര്‍ ബന്ധപ്പെടണം; ഇൻസ്റ്റാഗ്രാം വഴി പ്രഖ്യാപനം അറിയിച്ച് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍

തങ്ങളുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹമുണ്ടെന്നും താത്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാമെന്നും വ്‌ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍. ഇന്‍സ്റ്റഗ്രാം വഴി വ്യക്തമാക്കിയിരിക്കുന്നത്.
'ഞങ്ങളുടെ ജീവിതം സിനിമയാക്കാന്‍ ഒരു ആഗ്രഹമുണ്ടേ. താല്‍പ്പര്യമുള്ളവര്‍ താഴെ പറയുന്ന ഇ മെയില്‍ ഐഡിയില്‍ (ebulljet@gmail.com) ബന്ധപ്പെടുക.' - എന്നാണ് ഇന്‍സ്റ്റഗ്രാം കുറിപ്പ്.
ടെമ്പോ ട്രാവലറില്‍ നിയമവിരുദ്ധ രൂപമാറ്റം വരുത്തിയതിന്റെ പേരില്‍ സഹോദരന്മാരായ ലിബിന്റെയും എബിന്റെയും 'നെപ്പോളിയന്‍' എന്ന വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും പിഴയിടുകയും ചെയ്തിരുന്നു. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരുന്നു.
ഇവരുടെ അറസ്റ്റിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റിട്ടവര്‍ക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിരുന്നു. കണ്ണൂര്‍ സൈബര്‍ പൊലീസാണ് കേസെടുത്തത്. പ്രകോപനപരമായ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.കലാപത്തിന് ആഹ്വാനം ചെയ്യല്‍, പ്രകോപനങ്ങള്‍ സൃഷ്ടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
ഇക്കഴിഞ്ഞ ആഗസ്ത് ഒൻപതിനാണ് തീയതിയാണ് വ്ളോഗര്‍ സഹോദരന്‍മാര്‍ കണ്ണൂര്‍ ആര്‍.ടി. ഓഫീസിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിചിരിക്കുന്നത്. വാഹനത്തില്‍ വരുത്തിയിട്ടുള്ള രൂപമാറ്റത്തിന്റെ ചാര്‍ജായി 6400 രൂപയും നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് ചുമത്തിയിട്ടുള്ള പിഴയായി ഏകദേശം 42,000 രൂപയോളം പിഴയും നല്‍കണമെന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇവർ ഇതിന് തയ്യാറാകാതിരിക്കുകയായിരുന്നു.
ഓാഫീസില്‍ എത്തി പ്രശ്നമുണ്ടാക്കുകയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആള്‍ക്കൂട്ടം സൃഷ്ടിക്കുകയും ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തത് ഉള്‍പ്പെടെ ഒമ്പത് വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരെ കസെടുക്കുകയായിരുന്നു. ഇതിനുപിന്നാലെ ആംബുലന്‍സിന്റെ സൈറണ്‍ ഉപയോഗിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha


























