സൂപ്രണ്ട് സുനിയെ ട്രോളി സുധാകരൻ... ഇനി കേരളത്തിന്റെ മന്ത്രിയും ആകും! എന്തൊക്കെ കാണണം! ലജ്ജിച്ച് തലതാഴ്തി
ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ കൊടി സുനിയെ അറിയാത്തവരായി ആരും കാണില്ല. സുനിക്ക് ജയിലിൽ സുഖസൗകര്യങ്ങൾ ചെയ്ത് കൊടുക്കുന്നതിനെ പറ്റിയും അതുപോലെ അകത്തും പുറത്തും മുഴുവൻ കാര്യങ്ങളിലും നിയന്ത്രണം ഉണ്ടെന്ന് ഒരു ആക്ഷേപം പൊതുവേ ഉയരുന്നുണ്ട്. ഇത്തരമൊരു ഘട്ടത്തിൽ പരസ്യമായി തുറന്ന് പോരിന് കെ. സുധാകരൻ രംഗത്ത് എത്തിയിരിക്കുകയാണ്.
പ്രധാനമായും ജയിലിൽ നിന്നും ഫോൺ വിളിച്ചതുമായി ബന്ധപ്പെട്ട കാര്യത്തിലാണ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ രംഗത്ത് എത്തിയിരിക്കുന്നത്. ഏതു ജയിലിലാണ് സുനി താമസിക്കുന്നത്,
അവിടുത്തെ സൂപ്രണ്ട് അയാളാണ്. ഭക്ഷണത്തിന്റെ മെനു മുതൽ എല്ലാ കാര്യവും സുനിയാണ് തീരുമാനിക്കുകയെന്ന തരത്തിലുള്ള വിമർശനമാണ് കെ.സുധാകരൻ ഉന്നയിച്ചിട്ടുള്ളത്.
ഇഷ്‌ടാനിഷ്‌ങ്ങൾക്ക് അനുസരിച്ചേ പിണറായി പ്രതികരിക്കൂ. അത് ജനാധിപത്യത്തിൽ ഭരണാധികാരിക്ക് ചേർന്നതല്ല. കൊടി സുനിയുടെ ഫോൺ വിവാദത്തിൽ മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് കെ. സുധാകരൻ ആവശ്യപ്പെട്ടു.
ജയിലിൽ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്ന കൊടി സുനിയെ പോലെയുളളവർക്ക് ഫോൺ ചെയ്യാനുളള എല്ലാ സൗകര്യവും അവിടെയുണ്ട് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജയിലിൽ കയറിയ കാലം മുതൽക്കേ എല്ലാ സുഖസൗകര്യവും ഇടത് ഭരണത്തിൽ അയാൾ അനുഭവിച്ചാണ് കഴിയുന്നതെന്ന് വിമർശിച്ച സുധാകരൻ ഇക്കാര്യം കാലങ്ങളായി തങ്ങൾ പറയുന്നതാണെന്നും ഇന്നും ഇന്നലെയുമായി പറയുന്നതല്ലെ എന്ന പ്രതികരണം കൂടി അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.
ഇത്തിരി ലജ്ജ ബാക്കിയുണ്ടെങ്കിൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ എങ്കിലും മുഖ്യമന്ത്രി തയ്യാറാകണം. ഇക്കാര്യത്തിൽ ജന രോക്ഷം ഉയരണമെന്നും കെ സുധാകരൻ പറഞ്ഞു.
നിലവിൽ വിയ്യൂർ ജയിലിലാണ് കൊടി സുനി. ഭരണാധികാരികളാണ് കൊടി സുനിയ്ക്ക് സൗകര്യങ്ങൾ ഒരുക്കുന്നത് അതുകൊണ്ടു തന്നെ അവരോട് പരാതി പറഞ്ഞിട്ട് കാര്യമില്ലെന്നും സുധാകരൻ വിമർശിച്ചു.
എല്ലാം കേട്ടില്ലെന്ന ഭാവത്തിലിരിക്കുന്ന അന്ധനും ബധിരനുമായ കേരളത്തിലെ ഭരണാധികാരികളോട് പറഞ്ഞിട്ട് കാര്യമില്ലെന്നാണ് സുധാകരൻ വ്യക്തമാക്കിയത്. സർക്കാരിന്റെ അതിഥികളായി തടവുകാരെ ജയിലിൽ തീറ്റിപ്പോറ്റുന്നത് ശരിയാണോയെന്നും കെപിസിസി പ്രസിഡന്റ് ആരാഞ്ഞു.
മതസൗഹാർദ്ദം തകരുകയാണിവിടെ. കൈവിട്ട് പോയ ശേഷം നടപടികൾ സ്വീകരിച്ചിട്ട് കാര്യമില്ല. മറ്റേത് സർക്കാർ ആണെങ്കിലും സർവകക്ഷി യോഗം വിളിക്കുമായിരുന്നു. എന്നാൽ, മുഖ്യമന്ത്രി നിശബ്ദത പാലിക്കുകയാണ് ചെയ്യുന്നതെന്നും കെ സുധാകൻ കുറ്റപ്പെടുത്തി. ആര് എന്ത് പറഞ്ഞുവെന്നതില്‍ അല്ല, അതിന്റെ ആത്യന്തര ഫലം എന്താണെന്നതാണ് മുഖ്യം.
ഈ ഇടതുപക്ഷ സര്‍ക്കാരിന്റെ സ്ഥാനത്ത് മറ്റേത് സര്‍ക്കാര്‍ ആയിരുന്നെങ്കില്‍ മതസൗഹാര്‍ദ സമ്മേളനം വിളിച്ചുചേര്‍ത്ത് കാര്യങ്ങള്‍ സംസാരിച്ച് മതസൗഹാര്‍ദം സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്ത് പിരിച്ചുവിടുമായിരുന്നു.
എന്നാല്‍ ഇവിടെ നടക്കുന്നതെന്നും ഈ സര്‍ക്കാരിലേക്ക് എത്തുന്നില്ല. ഇതിനോട് കേരളത്തിലെ ജനങ്ങള്‍ സഹതപിക്കുക എന്നത് മാത്രമേ നിവൃത്തിയുള്ളൂവെന്നും കെ സുധാകരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha