ഗവ.മെഡിക്കൽ കോളജിലെ പി.ജി വനിതാ ഹോസ്റ്റലിന് മുന്നിൽ യുവാവിന്റെ ലീലാവിലാസങ്ങൾ; നഗ്നത പ്രദർശനം നടത്തിയവനെ പിടിക്കൂടി വിദ്യാർഥികൾ ; ശല്യം നിയന്ത്രിക്കാൻ നടപടി ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാർഥികൾ രാത്രി പന്തം കൊളുത്തി സമരം
ഗവ.മെഡിക്കൽ കോളജിലെ പി.ജി വനിതാ ഹോസ്റ്റലിന് മുന്നിൽ യുവാവിന്റെ ലീലാവിലാസങ്ങൾ....നഗ്നത പ്രദർശനം നടത്തിയവനെ വിദ്യാർഥികൾ പിടിക്കൂടി കൊടുത്തെങ്കിലും മുഖം തിരിച്ച് പ്രിൻസിപ്പൽ...രണ്ടും കൽപ്പിച്ച് വിദ്യാർഥികളുടെ പടനീക്കം...
തിരുവനന്തപുരത്തെ ഇളക്കി മറിച്ച സംഭവ വികാസങ്ങൾ ഇങ്ങനെ ... ഗവ.മെഡിക്കൽ കോളജിലെ പി.ജി വനിതാ ഹോസ്റ്റൽ പരിസരത്ത് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം ... ശല്യം നിയന്ത്രിക്കാൻ നടപടി ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാർഥികൾ രാത്രി പന്തം കൊളുത്തി സമരം നടത്തിയിരിക്കുകയാണ് .
ഹോസ്റ്റലിനു മുൻപിലെ നഗ്നതാ പ്രദർശനത്തിന് എതിരെ പ്രിൻസിപ്പൽ നടപടി എടുക്കാത്തതിനാൽ പ്രതിഷേധം കടുപ്പിക്കുകയായിരുന്നു . 14നു രാത്രി പി.ജി ഹോസ്റ്റലിനു പിന്നിൽ ഓട്ടോറിക്ഷയിൽ എത്തിയ ആൾ അതിക്രമിച്ചു കടന്ന് നഗ്നതാപ്രദർശനം നടത്തുകയായിരുന്നു .
സുരക്ഷാജീവനക്കാർ എത്തിയപ്പോഴേക്കും ഇയാൾ കടന്നു. നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച റോഡ് വഴിയായിരുന്നു ഇയാൾ എത്തിയത്. ക്യാമറകൾ പരിശോധിച്ച് പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പിറ്റേന്നു പ്രിൻസിപ്പലിനും മെഡിക്കൽകോളജ് പൊലീസിലും വിദ്യാർഥികൾ പരാതി നൽകി.
നടപടിയും ഉണ്ടായില്ല. 18ന് രാത്രി മറ്റൊരാൾ കൂടി നഗ്നതാപ്രദർശനം നടത്തി .സുരക്ഷാ ജീവനക്കാരെ അറിയിച്ചു . ആരും വന്നു നോക്കിയില്ല . യുവാവിന്റെ ദൃശ്യം പെൺകുട്ടികൾ മൊബൈൽ ക്യാമറയിൽ പകർത്തി. ശേഷം മെൻസ് ഹോസ്റ്റലിലുള്ള സഹപാഠികളെ അറിയിച്ചു. ഒടുവിൽ അവർ എത്തിയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മെഡിക്കൽ കോളജ് പൊലീസിൽ ഏൽപ്പിച്ചു.
ഹോസ്റ്റൽ പരിസരത്ത് നഗ്നതാ പ്രദർശനം പതിവാണെന്നും വിദ്യാർഥിനികൾ വ്യക്തമാക്കി . ചുറ്റുമതിൽ ഇല്ലാത്ത ഹോസ്റ്റൽ വളപ്പിലാണ് . ആർക്കും കടന്നു കയറാം എന്ന സ്ഥിതി . ചുറ്റുമതിലും നിരീക്ഷണ ക്യാമറകളും വേണമെന്ന് പല തവണ ആവശ്യപ്പെട്ടു പക്ഷെ ഫലമുണ്ടായില്ല. രാത്രിയായാൽ സുരക്ഷാ ജീവനക്കാരുടെ സേവനവും കിട്ടാറില്ല .
അതേസമയം ഞെട്ടിക്കുന്ന പ്രതികരണമാണ് പ്രിൻസിപ്പൽ നടത്തിയത്. നഗ്നതാ പ്രദർശനം ലൈംഗിക അധിക്ഷേപമല്ലെന്ന പരാമർശം നടത്തുകയായിരുന്നു പ്രിൻസിപ്പൽ . ഇത് വിവാദമായതോടെ പ്രസ്താവന പിൻവലിച്ച് പ്രിൻസിപ്പൽ രേഖാമൂലം ഖേദം പ്രകടിപ്പിച്ചു.
വിദ്യാർഥികളുടെ പ്രതിഷേധം അനാവശ്യമാണെന്നും ഹോസ്റ്റൽ സുരക്ഷയ്ക്കു ഒരു സുരക്ഷാ ജീവനക്കാരനെ കൂടി നിയമിക്കാനും പൊലീസ് പട്രോളിങ് പതിവാക്കാനും നടപടിയായെന്നും കോളജ് അധികൃതർ വെളിപ്പെടുത്തിയിരിക്കുകയാണ്.
18ന് വിദ്യാർഥി സംഘടനാ പ്രതിനിധികളുമായി പ്രിൻസിപ്പൽ ചർച്ച നടത്തിയിരുന്നു.അപ്പോൾ നഗ്നതാ പ്രദർശനം ലൈംഗിക അധിക്ഷേപമല്ലെന്ന പരാമർശം വിദ്യാർഥി സംഘടനകൾ ഏറ്റെടുത്തിരുന്നു.
വിദ്യാർഥിനികളുടെ സുരക്ഷ നോക്കാതെ സംസാരിച്ച പ്രിൻസിപ്പൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി വ്യാപക പോസ്റ്റർ പ്രചാരണം നടത്തി. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ പരാമർശം പിൻവലിക്കുകയായിരുന്നു .
https://www.facebook.com/Malayalivartha