ശബരിമല വിമാനത്താവള വിഷയത്തിൽ കേന്ദ്രസര്‍ക്കാര്‍ നിലപാട് നിര്‍ണായകം;പദ്ധതിയുടെ അനുകൂല ഘടകങ്ങളും പ്രതിക്കൂല ഘടകങ്ങളും ഇതൊക്കെയാണ്
ശബരിമലയിൽ വിമാനത്തിൽ പറന്നിറങ്ങാൻ മുഖ്യമന്ത്രി വിയർക്കേണ്ടി വരും ....കാരണം കേന്ദ്രത്തിന്റെ കൂടെ പിന്തുണയില്ലാതെ ഈ പദ്ധതി നടപ്പിലാക്കുവാൻ സാധിക്കുകയില്ല..... പറഞ്ഞു വരുന്നത് ശബരിമല വിമാനത്താവളത്തെ കുറിച്ചാണ്....ശബരിമല വിമാനത്താവളവിഷയത്തിലും കേന്ദ്രസര്‍ക്കാര്‍ നിലപാട് നിര്‍ണായകമാണ് ...
ഇത് നടപ്പിലാക്കാൻ തയ്യാറാകുമ്പോൾ അതിനെ കുറിച്ച് അറിയേണ്ടത് ആയിട്ടുള്ള പലകാര്യങ്ങളും ഉണ്ട്... നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളത്തിന് ഉദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് പണം കോടതി മുമ്പാകെ കെട്ടി വെച്ച് ഏറ്റെടുക്കാന്‍ ആലോചന.
മുമ്പ് ഈ തീരുമാനം എടുത്തിരുന്നെങ്കിലും കോടതി അത് തടഞ്ഞിരുന്നു. ഭൂമി ഏറ്റെടുക്കലല്ല തടഞ്ഞതെന്നും അതിന് സ്വീകരിച്ച രീതിയാണ് റദ്ദാക്കപ്പെട്ടതെന്നുമാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം.
ശബരിമലയുടെ പ്രാധാന്യംകൊണ്ട് തന്നെ പദ്ധതിക്ക് അനുമതി കിട്ടുമെന്നപ്രതീക്ഷയിലാണ് കേരളം .വര്‍ഷം മൂന്ന് കോടി വരെ തീര്‍ഥാടകര്‍ എത്തിച്ചേരുന്ന ശബരിമലയുടെ തൊട്ടടുത്ത വിമാനത്താവളം എന്നതാണ് പദ്ദതിയുടെ പ്രധാന ആകർഷണം .
തീര്‍ഥാടകരില്‍ 25 ശതമാനമെങ്കിലും വിമാനത്താവളം പ്രയോജനപ്പെടുത്തിയാൽ പദ്ധതി ലാഭകരമാകുക തന്നെ ചെയ്യും . ഇതരസംസ്ഥാന യാത്രികര്‍ക്ക് സമയലാഭമെന്ന നേട്ടവുമുണ്ടാകും . പ്രധാനപ്പെട്ട മറ്റൊരു കാര്യം . കേന്ദ്രവ്യോമയാന ഡയറക്ടറേറ്റ് ഉന്നയിച്ച വിഷയങ്ങളുടെ ശരിയായ ഉത്തരം നല്‍കേണ്ടത് വിഷയത്തില്‍ പ്രധാനമായ കാര്യമാണ് .
രാജ്യത്ത് ചെറിയ വിമാനത്താവളങ്ങള്‍ വേണമെന്ന മോദി സര്‍ക്കാരിന്റെ നയം മറ്റൊരു പിടിവള്ളിയാണ് എന്നതും ശ്രദ്ധേയം. അതും പദ്ധതിക്ക് അനുകൂലമാകും . സംസ്ഥാന ബി.ജെ.പി.ഘടകം ഇത് വരെയും ഈ കാര്യത്തിൽ പ്രതികരിച്ചിട്ടില്ല എന്നത് പ്രാധാന്യമർഹിക്കുന്നു .
ഈ പദ്ധതിക്ക് എതിരായിട്ടുള്ള നിലപാടാണ് ഹിന്ദുഐക്യവേദിക്ക് ഉള്ളത് . ഹാരിസണില്‍ നിന്ന് പാട്ടക്കാലാവധി കഴിഞ്ഞ് ഏറ്റെടുക്കേണ്ട ഭൂമിയാണ് ഇത് . അതുകൊണ്ട് ഈ ഭൂമി ഭൂരഹിതര്‍ക്ക് നല്‍കണമെന്നാണ് അവർ ഉന്നയിക്കുന്ന ആവശ്യം .
പദ്ധതിക്ക് അനുകൂലമായ ഒത്തിരി ഘടകങ്ങളുണ്ട്. ദേശീയപാതകളുടെ സാമീപ്യംഅനുകൂലമാണ്. തിരുവനന്തപുരം-എരുമേലി ദൂരം 135 കിലോമീറ്ററും നെടുമ്പാശേരിക്ക് 110 കിലോമീറ്ററുമാണ് ഉള്ളത് . കോട്ടയത്തിന് 58 കിലോമീറ്ററും പമ്പയ്ക്ക് 45 കിലോമീറ്ററുമാണുള്ളത് .
മലയോരമേഖലകളുടെ വികസനത്തിന് പ്രയോജനകരമാണ്. പ്രത്യേകിച്ച് പൊന്‍കുന്നം-പുനലൂര്‍ പാത കൂടി ദേശീയപാതാ നിലവാരത്തില്‍ എത്തിയതോടെ യാത്രാസൗകര്യങ്ങളില്‍ വൻ മുന്നേറ്റം തന്നെ ഉണ്ടാകും.
പ്രവാസികൾക്കും യാത്രാസൗകര്യം ഉണ്ടാകും . മധ്യതിരുവിതാംകൂറിലെ 25 ലക്ഷത്തോളം വരുന്ന പ്രവാസികള്‍ക്ക് യാത്ര എളുപ്പമാകുന്ന പദ്ധതിയിയാണ് നടപ്പിലാക്കുന്നത് . എന്നാൽ പ്രതികൂല ഘടകങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം .
കേന്ദ്രസര്‍ക്കാര്‍, ബി.ജെ.പി. നിലപാടുകള്‍ ഇത് വരെയും വ്യക്തമാക്കാത്തത് വമ്പൻ വെല്ലുവിളിയാണ്. ഭൂമിയുടെ ഉടമാവകാശത്തിലെ കേസ് പ്രധാന വെല്ലുവിളിയാണ്. പണം കെട്ടിവെച്ച് ഭൂമി ഏറ്റെടുത്താലും കുരുക്കൾ ഒരുപാട് ഉണ്ടാകും.
ടേബിള്‍ ടോപ്പ് ഭൂപ്രകൃതിതടസ്സമാണ്. റണ്‍വേയ്ക്ക് സ്ഥലം തികയുമോ എന്ന സംശയം ശക്തമാകുന്നു. മണിമല, എരുമേലി വില്ലേജുകളിലെ സാമൂഹികആഘാതം പരിഹരിക്കുക വെല്ലുവിളിയാണ്. കുന്നുകള്‍ ഇടിച്ചാലുണ്ടാകുന്ന പരിസ്ഥിതി ആഘാതം പരിഹരിക്കുക തന്നെ വേണം. ശബരിമലയിലെ തീര്‍ഥാടകരില്‍ ഭൂരിപക്ഷത്തിന് വിമാനയാത്ര താങ്ങാനുള്ള ശേഷി പരിശോധിക്കണം .
https://www.facebook.com/Malayalivartha