Widgets Magazine
12
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം: അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടൻ തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ...


രാഹുലിന്റെ ലൈംഗികശേഷി പരിശോധിച്ചു: അദ്ദേഹം സമ്മതിക്കാതെ അത് നടത്താൻ സാധിക്കുമോ..? പിന്നെ എങ്ങനെയാണ്‌ കേസിനോട് സഹകരിക്കുന്നില്ലെന്ന് പറയുക..? പ്രതികരിച്ച് അഭിഭാഷകൻ ശാസ്തമംഗലം അജിത്ത്


ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്: കുറ്റാരോപിതൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന വേദന വലുതാണ്; കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണമെന്ന് രാഹുലിന്റെ അറസ്റ്റിൽ കുറിപ്പ് പങ്കുവച്ച് രാഹുൽ ഈശ്വർ...


എല്ലാ തെളിവുകളും തന്റെ കയ്യിൽ ഭദ്രം: ബലാത്സം​ഗക്കേസിൽ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; സ്വതന്ത്രനായി മത്സരിച്ചാൽ പോലും ഞാൻ ജയിക്കും...


രാഹുലിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രതിഷേധവുമായി എത്തി ഡിവൈഎഫ്ഐ–യുവമോർച്ച പ്രവർത്തകർ: പൊലീസ് വാഹനം പ്രവർത്തകർ തടഞ്ഞതോടെ സംഘർഷം രൂക്ഷമായി; ആശുപത്രിയിലേക്ക് കയറ്റുന്നതിനിടെ രാഹുലിനെതിരെ കയ്യേറ്റ ശ്രമം: ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി

വയസാംകാലത്തെ ഏടാകൂടം... പലരും സരിതയ്‌ക്കെതിരെ പറ്റിച്ചെന്ന് പരാതി പറയുമ്പോള്‍ തന്നെ പറ്റിച്ചെന്ന പരാതിയുമായി സരിത എസ് നായര്‍; 40 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്ന സരിത എസ് നായരുടെ പരാതിയില്‍ ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണം; വിജിലന്‍സ് കേസിന് ഗവര്‍ണറുടെ അനുമതി തേടും

14 OCTOBER 2021 09:25 AM IST
മലയാളി വാര്‍ത്ത

ഒരിടവേളയ്ക്ക് ശേഷം സരിത എസ് നായര്‍ വീണ്ടും കളം നിറയുകയാണ്. സരിത പറ്റിച്ചെന്ന നിരവധി പരാതികളില്‍ കേസുകള്‍ നടക്കുകയാണ്. അതിനിടെ തന്നെ പറ്റിച്ചെന്ന പരാതിയുമായി സാക്ഷാല്‍ സരിത തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മുന്‍ വൈദ്യുതി മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിനെതിരെയാണ് പരാതി.

ഈ പരാതിയില്‍ ഇപ്പോള്‍ ട്വസ്റ്റ് ഉണ്ടായിരിക്കുകയാണ്. ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം. വൈദ്യുതി മന്ത്രിയായിരിക്കെ 40 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്ന സോളര്‍ കേസ് പ്രതി സരിത എസ്. നായരുടെ പരാതിയിലാണ് പ്രാഥമിക അന്വേഷണം നടത്താന്‍ തീരുമാനമായത്.

 



കൈക്കൂലി വാങ്ങിയെന്ന കാര്യം സോളര്‍ കമ്മിഷന്റെ അന്വേഷണ പരിധിയിലും വന്നിരുന്നു. എന്നാല്‍ പരാതിയില്‍മേല്‍ തുടര്‍നടപടികളൊന്നും ഉണ്ടായില്ലെന്ന് കാണിച്ച് സരിത മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇക്കാര്യം മന്ത്രിസഭ പരിഗണിക്കുകയും പ്രാഥമിക അന്വേഷണത്തിന് അനുമതി നല്‍കുകയുമായിരുന്നു. തുടര്‍നടപടികള്‍ വിജിലന്‍സ് വകുപ്പ് സ്വീകരിക്കും.

അങ്ങനെയാണ് ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് കേസെടുക്കുന്നതിനു ഗവര്‍ണറുടെ അനുമതി തേടാന്‍ മന്ത്രിസഭ തീരുമാനിച്ചത്. സോളര്‍ കേസ് പ്രതി സരിത എസ്.നായരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ആര്യാടന്‍ അഴിമതി നടത്തിയെന്നു വിലയിരുത്തുകയും കേസെടുക്കാന്‍ അനുമതി തേടി വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിനു കത്തു നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു മന്ത്രിസഭാ തീരുമാനം. ഗവര്‍ണര്‍ അനുമതി നല്‍കിയാല്‍ കേസെടുത്തു വിജിലന്‍സ് വിശദ അന്വേഷണത്തിലേക്കു കടക്കും.

 



മന്ത്രിയായിരിക്കെ സോളര്‍ പദ്ധതികളുടെ അനുമതിക്കായി തന്നില്‍ നിന്നു 2 തവണയായി 40 ലക്ഷം രൂപ കൈപ്പറ്റിയെന്നു സരിത പ്രത്യേക അന്വേഷണ സംഘത്തിനും സോളര്‍ കമ്മിഷനും മൊഴി നല്‍കിയിരുന്നു. 2016ല്‍ സോളര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനു പിന്നാലെ ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ ആര്യാടനെതിരെ വിജിലന്‍സ് അന്വേഷണത്തിനു സര്‍ക്കാര്‍ നിര്‍ദേശിച്ചു. അന്നു തുടങ്ങിയ പ്രാഥമിക അന്വേഷണമാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കി കേസെടുക്കാന്‍ സര്‍ക്കാരിന്റെ അനുമതി തേടിയത്. സരിതയില്‍ നിന്നും ആര്യാടനില്‍ നിന്നുമടക്കം വിജിലന്‍സ് മൊഴി ശേഖരിച്ചിരുന്നു.

അതേസമയം തനിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ നടപടിയെ നിയമപരമായി നേരിടുമെന്നു മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇതേ ആരോപണത്തില്‍ സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വിജിലന്‍സ് അന്വേഷണം നേരത്തെ ഹൈക്കോടതി റദ്ദാക്കിയതാണ്. പിന്നീട് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. അത് എവിടെ വരെയെത്തിയെന്ന് അറിയില്ലെന്നും ആര്യാടന്‍ പറഞ്ഞു.

 



രാഷ്ട്രീയപരമായി ആര്യാടന്‍ മുഹമ്മദിന് വളരെയേറെ ദോഷം ചെയ്യുന്നതാണ് ഈ കേസ്. വയസാം കാലത്ത് ഇങ്ങനെയൊരു കേസ് കുത്തിപ്പൊക്കുമെന്ന് ആര്യാടന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. സോളാര്‍ കേസിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ആര്യാടന്‍ മുഹമ്മദിനെ പറ്റി വലിയ ആരോപണങ്ങളാണ് വന്നത്. എന്നാല്‍ എല്ലാവരും രക്ഷപ്പെടുന്ന കൂട്ടത്തില്‍ ആര്യാടനും രക്ഷപ്പെടുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസ് വീണ്ടും പൊങ്ങുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരില്‍ 2.5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍  (6 hours ago)

കേരള രാഷ്ട്രീയത്തില്‍ കേട്ടു കേള്‍വി പോലുമില്ലാത്ത സൈക്കോ പാത്ത് ; നിയമസഭയില്‍ തുടരുന്നത് അപമാനമെന്ന് മന്ത്രി ആര്‍ ബിന്ദു  (6 hours ago)

കരമനയില്‍ കാണാതായ 14 കാരി തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുട്ടി നടന്നുപോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു: അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും കുട്ടി ഏതെങ്കിലും ട്രെയിനില്‍ കയറി പോയോ എന്ന കാര്യത്തി  (6 hours ago)

കൊണ്ടോട്ടിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു  (6 hours ago)

ഏകദിന പരമ്പര:ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം  (7 hours ago)

വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും; കരൂര്‍ദുരന്ത കേസില്‍ ആദ്യമായാണ് വിജയ്‌യുടെ മൊഴി രേഖപ്പെടുത്തുന്നത്  (7 hours ago)

മംഗലം ഡാമില്‍ വെള്ളച്ചാട്ടം കാണാന്‍ എത്തിയ 17 കാരന്‍ മുങ്ങി മരിച്ചു  (7 hours ago)

വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടി, മോഹന്‍ലാല്‍ ഒരുമിച്ചെത്തുന്ന ചിത്രം പാട്രിയറ്റ് ഏപ്രില്‍ 9ന് തീയേറ്ററുകളില്‍ എത്തും  (8 hours ago)

പരാതിക്കാരി തന്നെയാണ് ഹോട്ടൽ മുറി ബുക്ക് ചെയ്തത്. പരാതിക്കാരി പ്രായപൂർത്തിയാകാത്ത ആളല്ല  (9 hours ago)

വിജയ്‌യെയും മോഹന്‍ലാലിനെയും താരതമ്യം ചെയ്ത് സംവിധായകന്‍ ആലപ്പി അഷ്‌റഫ്  (9 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ മാവേലിക്കര സബ് ജയിലിലെ 26/2026 നമ്പര്‍ ജയില്‍പ്പുള്ളി  (9 hours ago)

പോരുന്നോ ദുബായ് ജെയിലിലേക്ക്?  (10 hours ago)

പ്രവാസികൾക്ക് ജാഗ്രത നിർദേശം! യുഎഇയിൽ തണുപ്പ് കടുക്കുന്നു ശക്തമായ കാറ്റിനും മഴയ്ക്കും കടൽക്ഷോഭത്തിനും സാധ്യത...  (10 hours ago)

പ്രഭാസ് ചിത്രം 'ദ രാജാ സാബ്' പ്രദര്‍ശിപ്പിക്കുന്നതിനിടെ സിനിമാ തിയേറ്ററില്‍ തീപിടുത്തം  (10 hours ago)

ഖമനേയിയെ വധിക്കും !! ട്രംപിന്റെ അന്ത്യ ശാസനം ... റെസ പഹ്‌ലവി ഇറാനിലേക്ക്? ഇറാൻ കത്തുന്നു; ഇനി വേറെ ലവൽ ഞങ്ങൾക്ക് രാജഭരണം മതി !!  (10 hours ago)

Malayali Vartha Recommends