Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...


സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...നിലവിൽ മത്സ്യത്തൊഴിലാളി ജാഗ്രതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്..


പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത..ഇതിനൊപ്പം ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യത..

വയസാംകാലത്തെ ഏടാകൂടം... പലരും സരിതയ്‌ക്കെതിരെ പറ്റിച്ചെന്ന് പരാതി പറയുമ്പോള്‍ തന്നെ പറ്റിച്ചെന്ന പരാതിയുമായി സരിത എസ് നായര്‍; 40 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്ന സരിത എസ് നായരുടെ പരാതിയില്‍ ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണം; വിജിലന്‍സ് കേസിന് ഗവര്‍ണറുടെ അനുമതി തേടും

14 OCTOBER 2021 09:25 AM IST
മലയാളി വാര്‍ത്ത

ഒരിടവേളയ്ക്ക് ശേഷം സരിത എസ് നായര്‍ വീണ്ടും കളം നിറയുകയാണ്. സരിത പറ്റിച്ചെന്ന നിരവധി പരാതികളില്‍ കേസുകള്‍ നടക്കുകയാണ്. അതിനിടെ തന്നെ പറ്റിച്ചെന്ന പരാതിയുമായി സാക്ഷാല്‍ സരിത തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മുന്‍ വൈദ്യുതി മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിനെതിരെയാണ് പരാതി.

ഈ പരാതിയില്‍ ഇപ്പോള്‍ ട്വസ്റ്റ് ഉണ്ടായിരിക്കുകയാണ്. ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം. വൈദ്യുതി മന്ത്രിയായിരിക്കെ 40 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്ന സോളര്‍ കേസ് പ്രതി സരിത എസ്. നായരുടെ പരാതിയിലാണ് പ്രാഥമിക അന്വേഷണം നടത്താന്‍ തീരുമാനമായത്.

 



കൈക്കൂലി വാങ്ങിയെന്ന കാര്യം സോളര്‍ കമ്മിഷന്റെ അന്വേഷണ പരിധിയിലും വന്നിരുന്നു. എന്നാല്‍ പരാതിയില്‍മേല്‍ തുടര്‍നടപടികളൊന്നും ഉണ്ടായില്ലെന്ന് കാണിച്ച് സരിത മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇക്കാര്യം മന്ത്രിസഭ പരിഗണിക്കുകയും പ്രാഥമിക അന്വേഷണത്തിന് അനുമതി നല്‍കുകയുമായിരുന്നു. തുടര്‍നടപടികള്‍ വിജിലന്‍സ് വകുപ്പ് സ്വീകരിക്കും.

അങ്ങനെയാണ് ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് കേസെടുക്കുന്നതിനു ഗവര്‍ണറുടെ അനുമതി തേടാന്‍ മന്ത്രിസഭ തീരുമാനിച്ചത്. സോളര്‍ കേസ് പ്രതി സരിത എസ്.നായരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ആര്യാടന്‍ അഴിമതി നടത്തിയെന്നു വിലയിരുത്തുകയും കേസെടുക്കാന്‍ അനുമതി തേടി വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിനു കത്തു നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു മന്ത്രിസഭാ തീരുമാനം. ഗവര്‍ണര്‍ അനുമതി നല്‍കിയാല്‍ കേസെടുത്തു വിജിലന്‍സ് വിശദ അന്വേഷണത്തിലേക്കു കടക്കും.

 



മന്ത്രിയായിരിക്കെ സോളര്‍ പദ്ധതികളുടെ അനുമതിക്കായി തന്നില്‍ നിന്നു 2 തവണയായി 40 ലക്ഷം രൂപ കൈപ്പറ്റിയെന്നു സരിത പ്രത്യേക അന്വേഷണ സംഘത്തിനും സോളര്‍ കമ്മിഷനും മൊഴി നല്‍കിയിരുന്നു. 2016ല്‍ സോളര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനു പിന്നാലെ ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ ആര്യാടനെതിരെ വിജിലന്‍സ് അന്വേഷണത്തിനു സര്‍ക്കാര്‍ നിര്‍ദേശിച്ചു. അന്നു തുടങ്ങിയ പ്രാഥമിക അന്വേഷണമാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കി കേസെടുക്കാന്‍ സര്‍ക്കാരിന്റെ അനുമതി തേടിയത്. സരിതയില്‍ നിന്നും ആര്യാടനില്‍ നിന്നുമടക്കം വിജിലന്‍സ് മൊഴി ശേഖരിച്ചിരുന്നു.

അതേസമയം തനിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ നടപടിയെ നിയമപരമായി നേരിടുമെന്നു മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇതേ ആരോപണത്തില്‍ സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വിജിലന്‍സ് അന്വേഷണം നേരത്തെ ഹൈക്കോടതി റദ്ദാക്കിയതാണ്. പിന്നീട് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. അത് എവിടെ വരെയെത്തിയെന്ന് അറിയില്ലെന്നും ആര്യാടന്‍ പറഞ്ഞു.

 



രാഷ്ട്രീയപരമായി ആര്യാടന്‍ മുഹമ്മദിന് വളരെയേറെ ദോഷം ചെയ്യുന്നതാണ് ഈ കേസ്. വയസാം കാലത്ത് ഇങ്ങനെയൊരു കേസ് കുത്തിപ്പൊക്കുമെന്ന് ആര്യാടന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. സോളാര്‍ കേസിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ആര്യാടന്‍ മുഹമ്മദിനെ പറ്റി വലിയ ആരോപണങ്ങളാണ് വന്നത്. എന്നാല്‍ എല്ലാവരും രക്ഷപ്പെടുന്ന കൂട്ടത്തില്‍ ആര്യാടനും രക്ഷപ്പെടുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസ് വീണ്ടും പൊങ്ങുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവജാത ശിശുവിനെ തട്ടിപ്പറിച്ച് കിണറ്റിലിട്ട് കുരങ്ങന്‍  (1 hour ago)

അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ ങര്‍ത്താവ് ഉണ്ണികൃഷ്ണന്റെ അറസ്റ്റ് മുംബൈയിലെത്തി രേഖപ്പെടുത്തി  (2 hours ago)

രണ്ടാം ട്വന്റി 20 മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ മറികടന്ന് ഇന്ത്യ  (2 hours ago)

ബാല്‍ക്കണിയില്‍ നിന്നും കുട്ടി വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

കേരളത്തിന്റെ മാറ്റം തിരുവനന്തപുരത്ത് നിന്ന് തുടങ്ങും: വികസനത്തിന് പുതിയ ദിശാബോധം വന്നെന്ന് പ്രധാനമന്ത്രി  (3 hours ago)

ജോസ് കെ മാണിയെ യുഡിഎഫില്‍ എത്തിക്കണമെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

വന്ദേഭാരത് തടയാന്‍ ട്രാക്കില്‍ മരത്തടികളും സിമന്റ് തൂണുകളും നിരത്തിവച്ച് അപകടമുണ്ടാക്കാന്‍ ശ്രമം  (3 hours ago)

യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച 17 കാരി ഉള്‍പ്പെട്ട നാലംഗ സംഘം പിടിയില്‍  (3 hours ago)

കെ.പി.ശങ്കരദാസ് മെഡിക്കല്‍ കോളജില്‍ നിന്ന് ജയില്‍ ആശുപത്രിയിലെ സെല്ലിലേക്ക്  (3 hours ago)

ബിജെപിയിലെ ഗ്രൂപ്പിസമാണോ മേയറെ ഒഴിവാക്കുന്നതിന് പിന്നിലെന്ന് മന്ത്രി വി.ശിവന്‍കുട്ടി  (4 hours ago)

പാലക്കാട് യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്  (4 hours ago)

ഗണേഷ് കുമാറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍; ഗണേഷിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍  (5 hours ago)

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതില്‍ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയര്‍ വിവി രാജേഷ്  (6 hours ago)

പത്തനംതിട്ട കലക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു  (6 hours ago)

Malayali Vartha Recommends