Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ.... ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ കുത്തൊഴുക്കിൽ പെട്ട് രണ്ട് മരണം....


ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല... 10 ദിവസം മുമ്പുവരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..

വയസാംകാലത്തെ ഏടാകൂടം... പലരും സരിതയ്‌ക്കെതിരെ പറ്റിച്ചെന്ന് പരാതി പറയുമ്പോള്‍ തന്നെ പറ്റിച്ചെന്ന പരാതിയുമായി സരിത എസ് നായര്‍; 40 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്ന സരിത എസ് നായരുടെ പരാതിയില്‍ ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണം; വിജിലന്‍സ് കേസിന് ഗവര്‍ണറുടെ അനുമതി തേടും

14 OCTOBER 2021 09:25 AM IST
മലയാളി വാര്‍ത്ത

More Stories...

പത്രികാ സമർപ്പണം ഇന്ന് പൂർത്തിയാകും... വോട്ടെടുപ്പിന് ഇനി പതിനേഴ് ദിവസങ്ങൾ മാത്രം.... മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പത്തനംതിട്ടയിൽ പ്രചാരണം തുടങ്ങും, രാഹുൽ ഗാന്ധി 25ന് കോഴിക്കോട്ട് റാലിയിൽ പങ്കെടുക്കും  

ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല... 10 ദിവസം മുമ്പുവരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

ഒരിടവേളയ്ക്ക് ശേഷം സരിത എസ് നായര്‍ വീണ്ടും കളം നിറയുകയാണ്. സരിത പറ്റിച്ചെന്ന നിരവധി പരാതികളില്‍ കേസുകള്‍ നടക്കുകയാണ്. അതിനിടെ തന്നെ പറ്റിച്ചെന്ന പരാതിയുമായി സാക്ഷാല്‍ സരിത തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മുന്‍ വൈദ്യുതി മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിനെതിരെയാണ് പരാതി.

ഈ പരാതിയില്‍ ഇപ്പോള്‍ ട്വസ്റ്റ് ഉണ്ടായിരിക്കുകയാണ്. ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം. വൈദ്യുതി മന്ത്രിയായിരിക്കെ 40 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്ന സോളര്‍ കേസ് പ്രതി സരിത എസ്. നായരുടെ പരാതിയിലാണ് പ്രാഥമിക അന്വേഷണം നടത്താന്‍ തീരുമാനമായത്.

 



കൈക്കൂലി വാങ്ങിയെന്ന കാര്യം സോളര്‍ കമ്മിഷന്റെ അന്വേഷണ പരിധിയിലും വന്നിരുന്നു. എന്നാല്‍ പരാതിയില്‍മേല്‍ തുടര്‍നടപടികളൊന്നും ഉണ്ടായില്ലെന്ന് കാണിച്ച് സരിത മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇക്കാര്യം മന്ത്രിസഭ പരിഗണിക്കുകയും പ്രാഥമിക അന്വേഷണത്തിന് അനുമതി നല്‍കുകയുമായിരുന്നു. തുടര്‍നടപടികള്‍ വിജിലന്‍സ് വകുപ്പ് സ്വീകരിക്കും.

അങ്ങനെയാണ് ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് കേസെടുക്കുന്നതിനു ഗവര്‍ണറുടെ അനുമതി തേടാന്‍ മന്ത്രിസഭ തീരുമാനിച്ചത്. സോളര്‍ കേസ് പ്രതി സരിത എസ്.നായരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ആര്യാടന്‍ അഴിമതി നടത്തിയെന്നു വിലയിരുത്തുകയും കേസെടുക്കാന്‍ അനുമതി തേടി വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിനു കത്തു നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു മന്ത്രിസഭാ തീരുമാനം. ഗവര്‍ണര്‍ അനുമതി നല്‍കിയാല്‍ കേസെടുത്തു വിജിലന്‍സ് വിശദ അന്വേഷണത്തിലേക്കു കടക്കും.

 



മന്ത്രിയായിരിക്കെ സോളര്‍ പദ്ധതികളുടെ അനുമതിക്കായി തന്നില്‍ നിന്നു 2 തവണയായി 40 ലക്ഷം രൂപ കൈപ്പറ്റിയെന്നു സരിത പ്രത്യേക അന്വേഷണ സംഘത്തിനും സോളര്‍ കമ്മിഷനും മൊഴി നല്‍കിയിരുന്നു. 2016ല്‍ സോളര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനു പിന്നാലെ ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ ആര്യാടനെതിരെ വിജിലന്‍സ് അന്വേഷണത്തിനു സര്‍ക്കാര്‍ നിര്‍ദേശിച്ചു. അന്നു തുടങ്ങിയ പ്രാഥമിക അന്വേഷണമാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കി കേസെടുക്കാന്‍ സര്‍ക്കാരിന്റെ അനുമതി തേടിയത്. സരിതയില്‍ നിന്നും ആര്യാടനില്‍ നിന്നുമടക്കം വിജിലന്‍സ് മൊഴി ശേഖരിച്ചിരുന്നു.

അതേസമയം തനിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ നടപടിയെ നിയമപരമായി നേരിടുമെന്നു മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇതേ ആരോപണത്തില്‍ സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വിജിലന്‍സ് അന്വേഷണം നേരത്തെ ഹൈക്കോടതി റദ്ദാക്കിയതാണ്. പിന്നീട് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. അത് എവിടെ വരെയെത്തിയെന്ന് അറിയില്ലെന്നും ആര്യാടന്‍ പറഞ്ഞു.

 



രാഷ്ട്രീയപരമായി ആര്യാടന്‍ മുഹമ്മദിന് വളരെയേറെ ദോഷം ചെയ്യുന്നതാണ് ഈ കേസ്. വയസാം കാലത്ത് ഇങ്ങനെയൊരു കേസ് കുത്തിപ്പൊക്കുമെന്ന് ആര്യാടന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. സോളാര്‍ കേസിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ആര്യാടന്‍ മുഹമ്മദിനെ പറ്റി വലിയ ആരോപണങ്ങളാണ് വന്നത്. എന്നാല്‍ എല്ലാവരും രക്ഷപ്പെടുന്ന കൂട്ടത്തില്‍ ആര്യാടനും രക്ഷപ്പെടുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസ് വീണ്ടും പൊങ്ങുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ കുത്തൊഴുക്കിൽ പെട്ട്  (43 minutes ago)

പത്രികാ സമർപ്പണം ഇന്ന് പൂർത്തിയാകും... വോട്ടെടുപ്പിന് ഇനി പതിനേഴ് ദിവസങ്ങൾ മാത്രം.... മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പത്തനംതിട്ടയിൽ പ്രചാരണം തുടങ്ങും, രാഹുൽ ഗാന്ധി 25ന് കോഴിക്കോട്ട് റാലിയിൽ പങ്കെടു  (59 minutes ago)

ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല...  (1 hour ago)

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (8 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (9 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (9 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (9 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (10 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (10 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (10 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (10 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (10 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (11 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (12 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (12 hours ago)

Malayali Vartha Recommends