Widgets Magazine
04
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന സീറ്റുകളിൽ 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി.. ജനുവരി 12 ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും..നേമത്ത് രാജീവ്‌ ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സീറ്റ് ഉറപ്പിച്ചു..


ശബരിമലയിലെ സ്പെഷ്യൽ കമ്മിഷണറായിരുന്ന ജില്ലാ ജഡ്‌ജിയും എസ്.ഐ.ടിയുടെ ചോദ്യമുനയിലേക്ക്..2019ലെ സ്വർണക്കൊള്ളയ്ക്കുനേരെ കണ്ണടച്ചെന്നാണ് നിഗമനം..


തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടിത്തം ഉണ്ടായങ്കിലും കാരണം ഇപ്പോഴും അജ്ഞാതം...നിരവധി ബൈക്കുകള്‍ കത്തിനശിച്ചു.. അട്ടിമറി സാധ്യതയടക്കം പരിശോധിക്കുന്നു..


നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും വാഹനാപകടത്തിൽ പരുക്കേറ്റു..അമിതവേഗത്തിൽ വന്ന മോട്ടർ സൈക്കിൾ ഇടിക്കുകയായിരുന്നു..ഇപ്പോഴത്തെ അവസ്ഥ..


അത്ഭുതകരമായ രക്ഷപ്പെടൽ, പുതിയ അവസരങ്ങൾ: ഈ രാശിക്കാർക്ക് ഇന്ന് നല്ല സമയം

വി.ശിവൻകുട്ടിയുടെ മന്ത്രി പണി തുലാസിലായതോടെ തിരുവനന്തപുരം നഗരത്തിലെ എം എൽ എ മാരിൽ ലഡു പൊട്ടുന്നു... ശിവൻകുട്ടി അണ്ണൻ്റെ രാജി ഉറപ്പിച്ച് സി പി എം: പകരം മന്ത്രിക്ക് കൂട്ടയിടി...

14 OCTOBER 2021 09:32 AM IST
മലയാളി വാര്‍ത്ത
വി.ശിവൻകുട്ടിയുടെ മന്ത്രി പണി തുലാസിലായതോടെ തിരുവനന്തപുരം നഗരത്തിലെ എം എൽ എ മാരിൽ ലഡു പൊട്ടുന്നു. വി.കെ.പ്രശാന്ത്, കടകംപള്ളി സുരേന്ദ്രൻ ഐ.ബി.സതീഷ്, ജി.സ്റ്റീഫൻ തുടങ്ങിയ എം എൽ എ മാർക്ക് ശിവൻകുട്ടിയുടെ മന്ത്രിപ്പണിയോട് പൂതി തോന്നി തുടങ്ങിയിട്ടുണ്ട്.      ശിവൻകുട്ടിയുടെ മന്ത്രി സ്ഥാനം തെറിക്കുമെന്ന കാര്യത്തിൽ സർക്കാരിന് പോലും  സംശയമില്ല. നിയമസഭാ കൈയാങ്കളിക്കേസിലെ പ്രതികൾ നശിപ്പിച്ചത് സഭയിലെ 2,20,093 രൂപയുടെ പൊതു മുതലെന്ന് കോടതി തീരുമാനിച്ചു കഴിഞ്ഞു.. പ്രതികൾ ബഡ്ജറ്റ് അവതരണത്തിന്റെ തലേദിവസം സഭയിൽ തങ്ങിയതിൽ നിന്ന് സഭ തല്ലിത്തകർക്കാൻ ഉദ്ദേശമില്ലായിരുന്നു എന്ന പ്രതികളുടെ വാദം അംഗീകരിക്കാനാകിെല്ലെന്നാണ് കോടതി പറഞ്ഞത്. ബജറ്റ് തടയുക മാത്രമായിരുന്നു പ്രതികളുടെ ലക്ഷ്യം എന്ന വാദം ഈ ഘട്ടത്തിൽ തീരുമാനിക്കേണ്ട കാര്യമല്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.  
കേസിൽ മന്ത്രി വി. ശിവൻകുട്ടിയടക്കം ആറ് പ്രതികളുടെ വിടുതൽ ഹർജികളാണ് കോടതി തള്ളിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി.

കേസിൽ വിചാരണ നേരിടണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. നവംബർ 22ന് പ്രതികളെല്ലാം കോടതിയിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. അന്നുതന്നെ കുറ്റപത്രം പ്രതികളെ വായിച്ചുകേൾപ്പിക്കും. വിചാരണ നേരിടുമ്പോൾ ശിവൻകുട്ടി മന്ത്രിയായിരിക്കുന്നത് പ്രതിസന്ധിക്ക് കാരണമാകും.   അഞ്ചോളം സാക്ഷികൾ പ്രതികളുടെ പങ്കും അവർ തല്ലിത്തകർത്ത സാധനങ്ങളേക്കുറിച്ചും വ്യക്തമായി മൊഴി നൽകിയിട്ടു ണ്ടെന്ന് കോടതി നിരീക്ഷിച്ചു.    
ബജറ്റ് തടയുക മാത്രമായിരുന്നു പ്രതികളുടെ ലക്ഷ്യം എന്ന വാദം ഈ ഘട്ടത്തിൽ തീരുമാനിക്കേണ്ട കാര്യമല്ല. മാത്രമല്ല മുഖ്യ വിചാരണയുടെ ഭാഗമായുളള ചെറു വിചാരണയായി വിടുതൽ ഹർജിയെ കാണാനും കോടതിക്ക് ഉദ്ദേശമില്ലെന്ന് കോടതി വ്യക്തമാക്കി. പോലീസ് ഹാജരാക്കിയ സി.സി.ടി.വി ദൃശ്യങ്ങളുടെ ഡി.വി.ഡി യിൽ നിന്നും സാക്ഷി മൊഴികളിൽ നിന്നും കുറ്റകൃത്യത്തിൽ പ്രതികളുടെ പങ്ക് വളരെ വ്യക്തവും ആവശ്യത്തിലേറെ തെളിവ് നൽകുന്നതുമാണ്. അടുത്ത ദിവസമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന പ്രതികളുടെ വാദത്തിൽ കഴമ്പില്ല.

ദൃശ്യങ്ങൾക്ക് സാക്ഷ്യപത്രം ഇല്ലാതിരുന്നതിനാൽ അതിൽ കൃത്രിമം കാണിച്ചിരിയ്ക്കാമെന്നും ദൃശ്യങ്ങൾ വ്യാജമാണെന്നുമുളള പ്രതികളുടെ വാദം അംഗീകരിക്കാനാകില്ല. നിയമസഭാ സെക്രട്ടറി ഒരു സമയത്തും ഡി.വി.ഡി അന്വേഷണ ഉദ്യോഗസ്ഥന് നേരിട്ട് നൽകിയിരുന്നില്ല. സെക്രട്ടറിയേറ്റിലെ ഇലക്ട്രോണിക്സ് അസിസ്റ്റന്റ് എഞ്ചിനീയർ നേരിട്ടാണ് ഡി.വി.ഡി യിൽ നിന്ന് പകർപ്പ് എടുത്തത്. ഇവ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി കൃത്രിമമായി ഉണ്ടാക്കിയതല്ലെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രതികളുടെ പ്രവൃത്തി ഗുരുതര സംശയം ജനിപ്പിക്കുന്നതും വിചാരണ നേരിടുന്നതിൽ നിന്ന് ഒഴിവാക്കാൻ പറ്റാത്തതുമാണെന്ന് കോടതി നിരീക്ഷിച്ചു.



നിയമസഭയിലെ കൈയാങ്കളിയുമായി ബന്ധപ്പെട്ട് നൽകിയ ദൃശ്യങ്ങൾ കൃത്രിമമാണെന്നും ഇത് പരിഗണിക്കരുതെന്നുമാണ് പ്രതികൾ ഹർജിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഈ വാദം തള്ളിയ കോടതി ദൃശ്യങ്ങൾ തെളിവായി പരിഗണിക്കാമെന്നും കണ്ടെത്തി.

മുൻമന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, മുൻ എംഎൽഎമാരായ കെ. കുഞ്ഞമ്മദ്, സി.കെ. സദാശിവൻ, കെ. അജിത് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. വിടുതൽ ഹർജി തള്ളിയതോടെ ഇനി വിചാരണ നടപടികളുമായി കോടതി മുന്നോട്ടുപോകും.       ശിവൻകുട്ടി തെറിച്ചാൽ വി.കെ.പ്രശാന്ത് മന്ത്രിയാകുമെന്നാണ് കരുതുന്നത്. പ്രശാന്തിനെ മന്ത്രിയാക്കുന്നതിനോട് പിണറായി ഉൾപ്പെടെയുള്ള സി പി എം നേതാക്കൾക്ക് മടിയില്ല.പ്രശാന്തിന് നന്നായി വകുപ്പ് ഭരിക്കാൻ കഴിയുമെന്ന് സി പി എം കരുതുന്നു.എന്നാൽ തിരുവനതപുരത്തെ സാമുദായിക പരിഗണന പാർട്ടിക്ക് കണക്കിലെടുക്കാതിരിക്കാനാവില്ല. വി.ശിവൻകുട്ടി നായർ സമുദായംഗമാണ്. പ്രശാന്ത് ആ സമുദായത്തിലെ അംഗമല്ല. ഐ.ബി.സതീഷ് നായർ സമുദായത്തിലുള്ള എം എൽ എയാണ്.    ജി.സ്റ്റീഫന് നാടാർ  സമുദായത്തിൻെറ പിന്തുണയുണ്ട്. ഇതിനിടെ വി.കെ.പ്രശാന്തിനെ വെട്ടാൻ സി പി എമ്മിലെ പ്രമുഖർ സജീവമായി രംഗത്തുണ്ട്.       കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സി പി എം തത്കാലം ആലോചിക്കുന്നില്ല. വിശദമായ കൂടിയാലോചനക്ക് ശേഷമേ ഇതിൽ തീരുമാനമുണ്ടാകൂ.   ഏതായാലും ശിവൻകുട്ടിയുടെ രാജി സി പി എമ്മിന് വലിയ തലവേദനയാകാൻ തന്നെയാണ് സാധ്യത.     "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ആള്‍താമസമില്ലാത്ത രണ്ട് വീടുകളില്‍ മോഷണശ്രം  (1 hour ago)

വയോധികയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പളനിയില്‍ പിടിയില്‍  (1 hour ago)

വര്‍ക്കലയില്‍ ഓട്ടോ തൊഴിലാളികള്‍ തമ്മില്‍ അടിപിടി  (1 hour ago)

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ കൈക്കലാക്കി യുവതി  (1 hour ago)

ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പറയണമെന്ന് ശശി തരൂര്‍ എം.പി  (2 hours ago)

പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസ്സുകള്‍ സജ്ജമെന്ന് മന്ത്രി ഗണേഷ് കുമാര്‍  (2 hours ago)

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി ഗതാഗത മന്ത്രി..  (2 hours ago)

അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളികളായ മൂന്നു കുട്ടികളുള്‍പ്പെടെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

CBIയെ ഇറക്കടോ വിജയാ, സതീശന് വേണ്ടി നെഞ്ച് വിരിച്ച് രാഹുലിറങ്ങി...!!! ലീഡർ സതീശനെ പേടിച്ച് പിണറായി..! കത്തിച്ച് മാങ്കൂട്ടം  (2 hours ago)

ശോഭാ ജിയും ലേഖാജിയും തലസ്ഥാനത്തിറങ്ങും..! Giant Killers കാടിളക്കി വരുന്നു 11-ന് ഷാ തലസ്ഥാനത്ത്..!  (2 hours ago)

കന്റോൺമെന്റ് ഹൗസിൽ കയറി മുഖ്യൻ സതീശന്റെ കാലിൽ വീഴാൻ പിണറായി കേസ് നിലനിൽക്കില്ല മോനെ ...!  (3 hours ago)

വിജയ സാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ ഇനി മത്സരത്തിനില്ല: മത്സരിക്കുന്നെങ്കില്‍ വട്ടിയൂര്‍ക്കാവോ തൃശൂരോ വേണമെന്ന് കെ സുരേന്ദ്രന്‍  (3 hours ago)

പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷ നേതാവിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്  (3 hours ago)

ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ച് ശക്തി പ്രകടിപ്പിച്ച് ഉത്തരകൊറിയ  (3 hours ago)

കായംകുളത്ത് എംഡിഎംഎയുമായി യുവതിയടക്കം മൂന്ന് പേര്‍ പിടിയിലായി  (4 hours ago)

Malayali Vartha Recommends