Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

വി.ശിവൻകുട്ടിയുടെ മന്ത്രി പണി തുലാസിലായതോടെ തിരുവനന്തപുരം നഗരത്തിലെ എം എൽ എ മാരിൽ ലഡു പൊട്ടുന്നു... ശിവൻകുട്ടി അണ്ണൻ്റെ രാജി ഉറപ്പിച്ച് സി പി എം: പകരം മന്ത്രിക്ക് കൂട്ടയിടി...

14 OCTOBER 2021 09:32 AM IST
മലയാളി വാര്‍ത്ത
വി.ശിവൻകുട്ടിയുടെ മന്ത്രി പണി തുലാസിലായതോടെ തിരുവനന്തപുരം നഗരത്തിലെ എം എൽ എ മാരിൽ ലഡു പൊട്ടുന്നു. വി.കെ.പ്രശാന്ത്, കടകംപള്ളി സുരേന്ദ്രൻ ഐ.ബി.സതീഷ്, ജി.സ്റ്റീഫൻ തുടങ്ങിയ എം എൽ എ മാർക്ക് ശിവൻകുട്ടിയുടെ മന്ത്രിപ്പണിയോട് പൂതി തോന്നി തുടങ്ങിയിട്ടുണ്ട്.      ശിവൻകുട്ടിയുടെ മന്ത്രി സ്ഥാനം തെറിക്കുമെന്ന കാര്യത്തിൽ സർക്കാരിന് പോലും  സംശയമില്ല. നിയമസഭാ കൈയാങ്കളിക്കേസിലെ പ്രതികൾ നശിപ്പിച്ചത് സഭയിലെ 2,20,093 രൂപയുടെ പൊതു മുതലെന്ന് കോടതി തീരുമാനിച്ചു കഴിഞ്ഞു.. പ്രതികൾ ബഡ്ജറ്റ് അവതരണത്തിന്റെ തലേദിവസം സഭയിൽ തങ്ങിയതിൽ നിന്ന് സഭ തല്ലിത്തകർക്കാൻ ഉദ്ദേശമില്ലായിരുന്നു എന്ന പ്രതികളുടെ വാദം അംഗീകരിക്കാനാകിെല്ലെന്നാണ് കോടതി പറഞ്ഞത്. ബജറ്റ് തടയുക മാത്രമായിരുന്നു പ്രതികളുടെ ലക്ഷ്യം എന്ന വാദം ഈ ഘട്ടത്തിൽ തീരുമാനിക്കേണ്ട കാര്യമല്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.  
കേസിൽ മന്ത്രി വി. ശിവൻകുട്ടിയടക്കം ആറ് പ്രതികളുടെ വിടുതൽ ഹർജികളാണ് കോടതി തള്ളിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി.

കേസിൽ വിചാരണ നേരിടണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. നവംബർ 22ന് പ്രതികളെല്ലാം കോടതിയിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. അന്നുതന്നെ കുറ്റപത്രം പ്രതികളെ വായിച്ചുകേൾപ്പിക്കും. വിചാരണ നേരിടുമ്പോൾ ശിവൻകുട്ടി മന്ത്രിയായിരിക്കുന്നത് പ്രതിസന്ധിക്ക് കാരണമാകും.   അഞ്ചോളം സാക്ഷികൾ പ്രതികളുടെ പങ്കും അവർ തല്ലിത്തകർത്ത സാധനങ്ങളേക്കുറിച്ചും വ്യക്തമായി മൊഴി നൽകിയിട്ടു ണ്ടെന്ന് കോടതി നിരീക്ഷിച്ചു.    
ബജറ്റ് തടയുക മാത്രമായിരുന്നു പ്രതികളുടെ ലക്ഷ്യം എന്ന വാദം ഈ ഘട്ടത്തിൽ തീരുമാനിക്കേണ്ട കാര്യമല്ല. മാത്രമല്ല മുഖ്യ വിചാരണയുടെ ഭാഗമായുളള ചെറു വിചാരണയായി വിടുതൽ ഹർജിയെ കാണാനും കോടതിക്ക് ഉദ്ദേശമില്ലെന്ന് കോടതി വ്യക്തമാക്കി. പോലീസ് ഹാജരാക്കിയ സി.സി.ടി.വി ദൃശ്യങ്ങളുടെ ഡി.വി.ഡി യിൽ നിന്നും സാക്ഷി മൊഴികളിൽ നിന്നും കുറ്റകൃത്യത്തിൽ പ്രതികളുടെ പങ്ക് വളരെ വ്യക്തവും ആവശ്യത്തിലേറെ തെളിവ് നൽകുന്നതുമാണ്. അടുത്ത ദിവസമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന പ്രതികളുടെ വാദത്തിൽ കഴമ്പില്ല.

ദൃശ്യങ്ങൾക്ക് സാക്ഷ്യപത്രം ഇല്ലാതിരുന്നതിനാൽ അതിൽ കൃത്രിമം കാണിച്ചിരിയ്ക്കാമെന്നും ദൃശ്യങ്ങൾ വ്യാജമാണെന്നുമുളള പ്രതികളുടെ വാദം അംഗീകരിക്കാനാകില്ല. നിയമസഭാ സെക്രട്ടറി ഒരു സമയത്തും ഡി.വി.ഡി അന്വേഷണ ഉദ്യോഗസ്ഥന് നേരിട്ട് നൽകിയിരുന്നില്ല. സെക്രട്ടറിയേറ്റിലെ ഇലക്ട്രോണിക്സ് അസിസ്റ്റന്റ് എഞ്ചിനീയർ നേരിട്ടാണ് ഡി.വി.ഡി യിൽ നിന്ന് പകർപ്പ് എടുത്തത്. ഇവ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി കൃത്രിമമായി ഉണ്ടാക്കിയതല്ലെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രതികളുടെ പ്രവൃത്തി ഗുരുതര സംശയം ജനിപ്പിക്കുന്നതും വിചാരണ നേരിടുന്നതിൽ നിന്ന് ഒഴിവാക്കാൻ പറ്റാത്തതുമാണെന്ന് കോടതി നിരീക്ഷിച്ചു.



നിയമസഭയിലെ കൈയാങ്കളിയുമായി ബന്ധപ്പെട്ട് നൽകിയ ദൃശ്യങ്ങൾ കൃത്രിമമാണെന്നും ഇത് പരിഗണിക്കരുതെന്നുമാണ് പ്രതികൾ ഹർജിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഈ വാദം തള്ളിയ കോടതി ദൃശ്യങ്ങൾ തെളിവായി പരിഗണിക്കാമെന്നും കണ്ടെത്തി.

മുൻമന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, മുൻ എംഎൽഎമാരായ കെ. കുഞ്ഞമ്മദ്, സി.കെ. സദാശിവൻ, കെ. അജിത് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. വിടുതൽ ഹർജി തള്ളിയതോടെ ഇനി വിചാരണ നടപടികളുമായി കോടതി മുന്നോട്ടുപോകും.       ശിവൻകുട്ടി തെറിച്ചാൽ വി.കെ.പ്രശാന്ത് മന്ത്രിയാകുമെന്നാണ് കരുതുന്നത്. പ്രശാന്തിനെ മന്ത്രിയാക്കുന്നതിനോട് പിണറായി ഉൾപ്പെടെയുള്ള സി പി എം നേതാക്കൾക്ക് മടിയില്ല.പ്രശാന്തിന് നന്നായി വകുപ്പ് ഭരിക്കാൻ കഴിയുമെന്ന് സി പി എം കരുതുന്നു.എന്നാൽ തിരുവനതപുരത്തെ സാമുദായിക പരിഗണന പാർട്ടിക്ക് കണക്കിലെടുക്കാതിരിക്കാനാവില്ല. വി.ശിവൻകുട്ടി നായർ സമുദായംഗമാണ്. പ്രശാന്ത് ആ സമുദായത്തിലെ അംഗമല്ല. ഐ.ബി.സതീഷ് നായർ സമുദായത്തിലുള്ള എം എൽ എയാണ്.    ജി.സ്റ്റീഫന് നാടാർ  സമുദായത്തിൻെറ പിന്തുണയുണ്ട്. ഇതിനിടെ വി.കെ.പ്രശാന്തിനെ വെട്ടാൻ സി പി എമ്മിലെ പ്രമുഖർ സജീവമായി രംഗത്തുണ്ട്.       കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സി പി എം തത്കാലം ആലോചിക്കുന്നില്ല. വിശദമായ കൂടിയാലോചനക്ക് ശേഷമേ ഇതിൽ തീരുമാനമുണ്ടാകൂ.   ഏതായാലും ശിവൻകുട്ടിയുടെ രാജി സി പി എമ്മിന് വലിയ തലവേദനയാകാൻ തന്നെയാണ് സാധ്യത.     "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം  (5 hours ago)

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി കുടുംബത്തിന്റെ ദുരിതയാത്ര  (5 hours ago)

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചു  (5 hours ago)

സത്യപ്രതിജ്ഞക്ക് മണിക്കൂറുകൾ,നിയുക്ത പഞ്ചായത്ത് അംഗം പ്രസാദ് നാരായണ അന്തരിച്ചു..  (6 hours ago)

പ്രവാസികൾക്ക് നല്ലകാലം വരുന്നൂ യുഎഇയിലെ ഈ മാറ്റങ്ങൾ അറിയാതെ പോകരുത് ....!!  (6 hours ago)

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പോകാൻ ഇനി വിസ വേണ്ട ഇന്ത്യയും സൗദിയും കരാറിൽ ഒപ്പിട്ടു ...നിർണായക നീക്കം  (6 hours ago)

ചിരിപ്പിച്ചും ചിന്തിപ്പിച്ചും 48 വർഷം നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി  (6 hours ago)

പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു  (8 hours ago)

സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു  (8 hours ago)

ലെമൺ മർഡർ കേസ് ( ( L.M. കേസ് ); ഫസ്റ്റ് ലക്ക് പോസ്റ്റർ പുറത്തുവിട്ടു!!  (9 hours ago)

തലശ്ശേരിയില്‍ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം  (9 hours ago)

കാക്കനാട് റെക്കാ ക്ലബ് പുതിയ പിക്കിള്‍ബോള്‍ കോര്‍ട്ടുകള്‍ ഉദ്ഘാടനം ചെയ്തു...  (10 hours ago)

വസന്തോത്സവം-2025: എഴുപതോളം ഇനങ്ങളില്‍ മത്സരങ്ങള്‍ ഡിസംബര്‍ 24 ന് തുടക്കമാകും...  (10 hours ago)

ബംഗളുരുവില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം  (10 hours ago)

ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദ  (10 hours ago)

Malayali Vartha Recommends
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
Hide News