Widgets Magazine
14
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി കെ.ബി. ഗണേശ് കുമാർ പ്രസിഡന്റായ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു...


​ഗൂ​ഗിൾ മാപ്പ് വീണ്ടും ചതിച്ചു... തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ച് കയറ്റിയ യുവാക്കൾ പിടിയിൽ


ശബരിമലയിലെ ആചാരം സംരക്ഷിക്കണം... യുവതി പ്രവേശനം പാടില്ല.... സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ അറിയിക്കും...


കിടപ്പുരോഗിയായ വയോധിക നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു..മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.. വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി..


മന്ത്രി ഗണേശ് കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള ആരോപണങ്ങൾക്ക് ചൂട് പിടിക്കുന്നു ... കമ്പനിക്കു സർക്കാർ ഓർഡറുകൾ കിട്ടിത്തുടങ്ങിയത് 2023ൽ ഗണേഷ്കുമാർ മന്ത്രിപദത്തിലെത്തിയ ശേഷമെന്ന് ജിഎസ്ടി രേഖകൾ..

വേലയിറക്കിയാല്‍ മറുവേല... മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയായി; ജലനിരപ്പ് 142ല്‍ എത്തിയാലും അണക്കെട്ട് സുരക്ഷിതമാണെന്നും 152 അടിയാക്കി ഉയര്‍ത്താന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി തമിഴ്‌നാട്; സ്റ്റാലിന്റെ കനിവിനായി മലയാളികള്‍

24 OCTOBER 2021 08:31 AM IST
മലയാളി വാര്‍ത്ത

ഇടുക്കി ഡാമിന്റെ ആശങ്കകള്‍ വിട്ടു മാറിയപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം ഒരു ജലബോംബായി നില്‍ക്കുകയാണ്. മുല്ലപ്പെരിയാല്‍ കേരളത്തിന്റെ നിയന്ത്രണത്തിലല്ലാത്തതാണ് ഏറെ വലയ്ക്കുന്ന കാര്യം. ഡാമില്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം തമിഴ്‌നാടിനാണ്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ സന്ധ്യയ്ക്ക് 136 അടിയായതോടെ ആശങ്കയായി. തമിഴ്‌നാട് ആദ്യ അറിയിപ്പ് പുറപ്പെടുവിച്ചു. 142 അടിയാണ് അനുവദനീയമായ പരമാവധി ജലനിരപ്പ്. 138 അടിയില്‍ എത്തിയാല്‍ രണ്ടാമത്തെ അറിയിപ്പും 140 അടിയില്‍ ആദ്യ ജാഗ്രതാ നിര്‍ദേശവും നല്‍കും.

 



ജലനിരപ്പ് 142 അടി എത്തിയതിനു ശേഷമേ വെള്ളം പെരിയാറിലേക്കു തുറന്നുവിടാന്‍ സാധ്യതയുള്ളൂ. ജലനിരപ്പിന്റെ പരിധി വര്‍ഷത്തില്‍ 2 തവണ 142 അടിയാക്കാന്‍ കേന്ദ്ര ജല കമ്മിഷന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയിട്ടുണ്ട്. ജലനിരപ്പ് 142ല്‍ എത്തിയാലും അണക്കെട്ട് സുരക്ഷിതമാണെന്നും 152 അടിയാക്കി ഉയര്‍ത്താന്‍ അനുമതി വേണമെന്നും ആവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിക്കാനുള്ള മാര്‍ഗമായാണ് തമിഴ്‌നാട് ഇതിനെ കാണുന്നത്. മഴ ശക്തമാകുമെന്ന മുന്നറിയിപ്പു വന്നതോടെ മുല്ലപ്പെരിയാറില്‍ നിന്നു തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ടിലേക്കു കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവു കൂട്ടി. ഇന്നലെ വൈകിട്ടും വൃഷ്ടിപ്രദേശത്തു ശക്തമായ മഴ പെയ്തു.

പെരിയാറിന്റെ തീരങ്ങളില്‍ കേരള സര്‍ക്കാര്‍ നിരീക്ഷണവും ജാഗ്രതയും ശക്തമാക്കി. 22 അംഗ ദുരന്തനിവാരണ സംഘത്തെ നിയോഗിച്ചു. ആവശ്യമെങ്കില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ കണ്ടെത്തി. ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്ന് വെള്ളം പുറത്തേക്കു വിടുന്നതു തുടരുന്നു. 2396.28 അടിയാണ് ഇന്നലെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്.

 



മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. തമിഴ്‌നാടിനോട് കൂടുതല്‍ ജലം കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ജലവിഭവ സെക്രട്ടറിയോട് വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഇന്നലെ വൈകിട്ട് ആറിന് 136 അടിയിലെത്തിയതോടെയാണ് തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഡാമിന്റെ ചുമതലയുള്ള തമിഴ്‌നാട് പൊതുമരാമത്ത് അസി. എന്‍ജിനിയറാണ് ആദ്യമുന്നറിയിപ്പ് നല്‍കിയത്. ഡാം തുറക്കേണ്ട ചുമതല തമിഴ്‌നാട് സര്‍ക്കാരിനാണ്. നിലവില്‍ 3608 ഘനയടി ജലമാണ് അണക്കെട്ടിലേക്കൊഴുകിയെത്തുന്നത്. ഇതില്‍ 2150 ഘനയടി തമിഴ്‌നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. ജലനിരപ്പ് 138 അടിയിലെത്തുമ്പോള്‍ രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കും.



140 അടിയില്‍ ആദ്യത്തെയും 141ല്‍ രണ്ടാമത്തെയും ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിക്കും. അനുവദനീയമായ സംഭരണശേഷിയായ 142 അടിയെത്തുമ്പോള്‍ മൂന്നാം ജാഗ്രതാ നിര്‍ദ്ദേശത്തോടൊപ്പം ഷട്ടര്‍ തുറക്കും. ഇന്നലെ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് 21.8 മില്ലിമീറ്റര്‍ മഴ പെയ്തു. ഒരാഴ്ച മുമ്പ് കേന്ദ്ര ജല കമ്മിഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റൂള്‍കര്‍വ് പ്രകാരം 21 മുതല്‍ 30 വരെ 137.75 അടി വരെ മാത്രമാണ് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ അനുമതിയുള്ളത്. 136.75 അടിയെത്തുമ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ഡാം തുറക്കേണ്ട നടപടി ആരംഭിക്കണം. എന്നാലിത് തമിഴ്‌നാട് പാലിക്കുമോയെന്നാണ് വ്യക്തമല്ല.

പ്രളയം നിയന്ത്രിക്കാന്‍ ഡാമുകളില്‍ ഓരോ 10 ദിവസവും നിലനിറുത്താന്‍ കഴിയുന്ന ജലനിരപ്പാണ് റൂള്‍ കര്‍വ്. മുല്ലപ്പെരിയാര്‍ തുറന്നാല്‍ വെള്ളം ഇടുക്കി അണക്കെട്ടിലെത്തും. നിലവില്‍ 2398.16 അടിയിലാണ് ഇടുക്കിയിലെ ജലനിരപ്പ്.

 



2018 ആഗസ്റ്റില്‍ മഹാപ്രളയത്തില്‍ ജലനിരപ്പ് 140 അടി പിന്നിട്ടപ്പോള്‍ പുലര്‍ച്ചെ 2.30നാണ് മുല്ലപ്പെരിയാറിന്റെ ഷട്ടറുകള്‍ തുറന്നത്. ഈ സമയം ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നിരിക്കുകയായിരുന്നു. സ്റ്റൈലിന്‍ മുഖ്യമന്ത്രിയായതിനാല്‍ കേരളത്തിന് ഏറെ പ്രതീക്ഷയുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയർന്ന താപനില മുന്നറിയിപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (6 minutes ago)

മന്ത്രി കെ.ബി. ഗണേശ് കുമാർ പ്രസിഡന്റായ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു...  (15 minutes ago)

പ്രണയവിജയവും കഠിനാധ്വാനത്തിന് ഫലവും! മീനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (23 minutes ago)

കന്റോൺമെന്റ് ഗേറ്റ് വഴി സെക്രട്ടറിയേറ്റിലേക്ക് കാർ ഓടിച്ച് ....  (49 minutes ago)

യുവതി പ്രവേശനം പാടില്ല.... സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ അറിയിക്കും...  (1 hour ago)

തിരുവനന്തപുരത്ത് ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ മോഷണം  (6 hours ago)

സംസ്ഥാനത്തെ ആദിവാസി സമൂഹത്തിന്റെ പിന്നാക്കാവസ്ഥ മാറ്റാനായില്ലെന്ന് ആദിവാസി ഏകോപന സമിതി  (6 hours ago)

ഗ്യാസ് സിലിണ്ടറിനായി ക്യൂ നിന്ന 66 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു  (6 hours ago)

'ബാച്ച്‌ലര്‍ പാര്‍ട്ടി' രണ്ടാം ഭാഗം ചിത്രീകരണം പുരോഗമിക്കുന്നു  (6 hours ago)

40,000 മെട്രിക് ടണ്‍ എല്‍പിജിയുമായി ഇന്ത്യന്‍ കപ്പല്‍ ശിവാലിക് ഹോര്‍മുസ് കടലിടുക്ക് കടന്നു  (6 hours ago)

താന്‍ ജീവനൊടുക്കാന്‍ പോകുകയാണെന്ന് ഫോണില്‍ വിളിച്ചു പറഞ്ഞുവെന്ന് ഭര്‍ത്താവ്: നെയ്യാര്‍ റിസര്‍വോയറില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

അപമാനകരമായ സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേത്; അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയായി ഇന്ത്യ മാറുന്നുവെന്ന് എം.വി.ഗോവിന്ദന്‍  (7 hours ago)

അല്ലുവിന്റെ ആഡംബര തിയറ്ററില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രവും  (7 hours ago)

ഇറാനിൽ ആണവ ചോർച്ച.? ബങ്കർ ബസ്റ്റർ ബോംബുകൾ ആണവ കോട്ട വിഴുങ്ങി.. ഉപഗ്രഹ ചിത്രങ്ങളിൽ...  (7 hours ago)

ഭരണാധികാരി പറഞ്ഞു യൂസഫലി അത് കേട്ടു.. പ്രവാസികൾക്ക് ആശ്വാസം Tvm - Dubai 40000രൂപ...  (7 hours ago)

Malayali Vartha Recommends