Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

വേലയിറക്കിയാല്‍ മറുവേല... മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയായി; ജലനിരപ്പ് 142ല്‍ എത്തിയാലും അണക്കെട്ട് സുരക്ഷിതമാണെന്നും 152 അടിയാക്കി ഉയര്‍ത്താന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി തമിഴ്‌നാട്; സ്റ്റാലിന്റെ കനിവിനായി മലയാളികള്‍

24 OCTOBER 2021 08:31 AM IST
മലയാളി വാര്‍ത്ത

ഇടുക്കി ഡാമിന്റെ ആശങ്കകള്‍ വിട്ടു മാറിയപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം ഒരു ജലബോംബായി നില്‍ക്കുകയാണ്. മുല്ലപ്പെരിയാല്‍ കേരളത്തിന്റെ നിയന്ത്രണത്തിലല്ലാത്തതാണ് ഏറെ വലയ്ക്കുന്ന കാര്യം. ഡാമില്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം തമിഴ്‌നാടിനാണ്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ സന്ധ്യയ്ക്ക് 136 അടിയായതോടെ ആശങ്കയായി. തമിഴ്‌നാട് ആദ്യ അറിയിപ്പ് പുറപ്പെടുവിച്ചു. 142 അടിയാണ് അനുവദനീയമായ പരമാവധി ജലനിരപ്പ്. 138 അടിയില്‍ എത്തിയാല്‍ രണ്ടാമത്തെ അറിയിപ്പും 140 അടിയില്‍ ആദ്യ ജാഗ്രതാ നിര്‍ദേശവും നല്‍കും.

 



ജലനിരപ്പ് 142 അടി എത്തിയതിനു ശേഷമേ വെള്ളം പെരിയാറിലേക്കു തുറന്നുവിടാന്‍ സാധ്യതയുള്ളൂ. ജലനിരപ്പിന്റെ പരിധി വര്‍ഷത്തില്‍ 2 തവണ 142 അടിയാക്കാന്‍ കേന്ദ്ര ജല കമ്മിഷന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയിട്ടുണ്ട്. ജലനിരപ്പ് 142ല്‍ എത്തിയാലും അണക്കെട്ട് സുരക്ഷിതമാണെന്നും 152 അടിയാക്കി ഉയര്‍ത്താന്‍ അനുമതി വേണമെന്നും ആവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിക്കാനുള്ള മാര്‍ഗമായാണ് തമിഴ്‌നാട് ഇതിനെ കാണുന്നത്. മഴ ശക്തമാകുമെന്ന മുന്നറിയിപ്പു വന്നതോടെ മുല്ലപ്പെരിയാറില്‍ നിന്നു തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ടിലേക്കു കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവു കൂട്ടി. ഇന്നലെ വൈകിട്ടും വൃഷ്ടിപ്രദേശത്തു ശക്തമായ മഴ പെയ്തു.

പെരിയാറിന്റെ തീരങ്ങളില്‍ കേരള സര്‍ക്കാര്‍ നിരീക്ഷണവും ജാഗ്രതയും ശക്തമാക്കി. 22 അംഗ ദുരന്തനിവാരണ സംഘത്തെ നിയോഗിച്ചു. ആവശ്യമെങ്കില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ കണ്ടെത്തി. ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്ന് വെള്ളം പുറത്തേക്കു വിടുന്നതു തുടരുന്നു. 2396.28 അടിയാണ് ഇന്നലെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്.

 



മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. തമിഴ്‌നാടിനോട് കൂടുതല്‍ ജലം കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ജലവിഭവ സെക്രട്ടറിയോട് വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഇന്നലെ വൈകിട്ട് ആറിന് 136 അടിയിലെത്തിയതോടെയാണ് തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഡാമിന്റെ ചുമതലയുള്ള തമിഴ്‌നാട് പൊതുമരാമത്ത് അസി. എന്‍ജിനിയറാണ് ആദ്യമുന്നറിയിപ്പ് നല്‍കിയത്. ഡാം തുറക്കേണ്ട ചുമതല തമിഴ്‌നാട് സര്‍ക്കാരിനാണ്. നിലവില്‍ 3608 ഘനയടി ജലമാണ് അണക്കെട്ടിലേക്കൊഴുകിയെത്തുന്നത്. ഇതില്‍ 2150 ഘനയടി തമിഴ്‌നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. ജലനിരപ്പ് 138 അടിയിലെത്തുമ്പോള്‍ രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കും.



140 അടിയില്‍ ആദ്യത്തെയും 141ല്‍ രണ്ടാമത്തെയും ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിക്കും. അനുവദനീയമായ സംഭരണശേഷിയായ 142 അടിയെത്തുമ്പോള്‍ മൂന്നാം ജാഗ്രതാ നിര്‍ദ്ദേശത്തോടൊപ്പം ഷട്ടര്‍ തുറക്കും. ഇന്നലെ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് 21.8 മില്ലിമീറ്റര്‍ മഴ പെയ്തു. ഒരാഴ്ച മുമ്പ് കേന്ദ്ര ജല കമ്മിഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റൂള്‍കര്‍വ് പ്രകാരം 21 മുതല്‍ 30 വരെ 137.75 അടി വരെ മാത്രമാണ് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ അനുമതിയുള്ളത്. 136.75 അടിയെത്തുമ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ഡാം തുറക്കേണ്ട നടപടി ആരംഭിക്കണം. എന്നാലിത് തമിഴ്‌നാട് പാലിക്കുമോയെന്നാണ് വ്യക്തമല്ല.

പ്രളയം നിയന്ത്രിക്കാന്‍ ഡാമുകളില്‍ ഓരോ 10 ദിവസവും നിലനിറുത്താന്‍ കഴിയുന്ന ജലനിരപ്പാണ് റൂള്‍ കര്‍വ്. മുല്ലപ്പെരിയാര്‍ തുറന്നാല്‍ വെള്ളം ഇടുക്കി അണക്കെട്ടിലെത്തും. നിലവില്‍ 2398.16 അടിയിലാണ് ഇടുക്കിയിലെ ജലനിരപ്പ്.

 



2018 ആഗസ്റ്റില്‍ മഹാപ്രളയത്തില്‍ ജലനിരപ്പ് 140 അടി പിന്നിട്ടപ്പോള്‍ പുലര്‍ച്ചെ 2.30നാണ് മുല്ലപ്പെരിയാറിന്റെ ഷട്ടറുകള്‍ തുറന്നത്. ഈ സമയം ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നിരിക്കുകയായിരുന്നു. സ്റ്റൈലിന്‍ മുഖ്യമന്ത്രിയായതിനാല്‍ കേരളത്തിന് ഏറെ പ്രതീക്ഷയുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (3 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (3 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (3 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (3 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (3 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (4 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (5 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (5 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (5 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (5 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (6 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (6 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (7 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (7 hours ago)

Malayali Vartha Recommends