Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വേലയിറക്കിയാല്‍ മറുവേല... മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയായി; ജലനിരപ്പ് 142ല്‍ എത്തിയാലും അണക്കെട്ട് സുരക്ഷിതമാണെന്നും 152 അടിയാക്കി ഉയര്‍ത്താന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി തമിഴ്‌നാട്; സ്റ്റാലിന്റെ കനിവിനായി മലയാളികള്‍

24 OCTOBER 2021 08:31 AM IST
മലയാളി വാര്‍ത്ത

More Stories...

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...

മുന്നറിയിപ്പുകൾ ശക്തമാക്കി കാലാവസ്ഥ കേന്ദ്രം...കനത്ത ചൂടിനും പിന്നാലെ കേരളത്തിന് ഇടിമിന്നലിന് സാധ്യത..ഇടിമിന്നൽ അപകടകാരികളാണ്..

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...

ആറ്റുകാല്‍ പൊങ്കാല മാലിന്യം നീക്കുന്ന നടപടിയില്‍ വീഴ്ച വരുത്തി..രാഷ്ട്രീയപ്പോര് മുറുകുന്നു.. കോര്‍പ്പറേഷനിലെ പത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം..

ഇടുക്കി ഡാമിന്റെ ആശങ്കകള്‍ വിട്ടു മാറിയപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം ഒരു ജലബോംബായി നില്‍ക്കുകയാണ്. മുല്ലപ്പെരിയാല്‍ കേരളത്തിന്റെ നിയന്ത്രണത്തിലല്ലാത്തതാണ് ഏറെ വലയ്ക്കുന്ന കാര്യം. ഡാമില്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം തമിഴ്‌നാടിനാണ്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ സന്ധ്യയ്ക്ക് 136 അടിയായതോടെ ആശങ്കയായി. തമിഴ്‌നാട് ആദ്യ അറിയിപ്പ് പുറപ്പെടുവിച്ചു. 142 അടിയാണ് അനുവദനീയമായ പരമാവധി ജലനിരപ്പ്. 138 അടിയില്‍ എത്തിയാല്‍ രണ്ടാമത്തെ അറിയിപ്പും 140 അടിയില്‍ ആദ്യ ജാഗ്രതാ നിര്‍ദേശവും നല്‍കും.

 



ജലനിരപ്പ് 142 അടി എത്തിയതിനു ശേഷമേ വെള്ളം പെരിയാറിലേക്കു തുറന്നുവിടാന്‍ സാധ്യതയുള്ളൂ. ജലനിരപ്പിന്റെ പരിധി വര്‍ഷത്തില്‍ 2 തവണ 142 അടിയാക്കാന്‍ കേന്ദ്ര ജല കമ്മിഷന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയിട്ടുണ്ട്. ജലനിരപ്പ് 142ല്‍ എത്തിയാലും അണക്കെട്ട് സുരക്ഷിതമാണെന്നും 152 അടിയാക്കി ഉയര്‍ത്താന്‍ അനുമതി വേണമെന്നും ആവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിക്കാനുള്ള മാര്‍ഗമായാണ് തമിഴ്‌നാട് ഇതിനെ കാണുന്നത്. മഴ ശക്തമാകുമെന്ന മുന്നറിയിപ്പു വന്നതോടെ മുല്ലപ്പെരിയാറില്‍ നിന്നു തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ടിലേക്കു കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവു കൂട്ടി. ഇന്നലെ വൈകിട്ടും വൃഷ്ടിപ്രദേശത്തു ശക്തമായ മഴ പെയ്തു.

പെരിയാറിന്റെ തീരങ്ങളില്‍ കേരള സര്‍ക്കാര്‍ നിരീക്ഷണവും ജാഗ്രതയും ശക്തമാക്കി. 22 അംഗ ദുരന്തനിവാരണ സംഘത്തെ നിയോഗിച്ചു. ആവശ്യമെങ്കില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ കണ്ടെത്തി. ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്ന് വെള്ളം പുറത്തേക്കു വിടുന്നതു തുടരുന്നു. 2396.28 അടിയാണ് ഇന്നലെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്.

 



മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. തമിഴ്‌നാടിനോട് കൂടുതല്‍ ജലം കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ജലവിഭവ സെക്രട്ടറിയോട് വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഇന്നലെ വൈകിട്ട് ആറിന് 136 അടിയിലെത്തിയതോടെയാണ് തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഡാമിന്റെ ചുമതലയുള്ള തമിഴ്‌നാട് പൊതുമരാമത്ത് അസി. എന്‍ജിനിയറാണ് ആദ്യമുന്നറിയിപ്പ് നല്‍കിയത്. ഡാം തുറക്കേണ്ട ചുമതല തമിഴ്‌നാട് സര്‍ക്കാരിനാണ്. നിലവില്‍ 3608 ഘനയടി ജലമാണ് അണക്കെട്ടിലേക്കൊഴുകിയെത്തുന്നത്. ഇതില്‍ 2150 ഘനയടി തമിഴ്‌നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. ജലനിരപ്പ് 138 അടിയിലെത്തുമ്പോള്‍ രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കും.



140 അടിയില്‍ ആദ്യത്തെയും 141ല്‍ രണ്ടാമത്തെയും ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിക്കും. അനുവദനീയമായ സംഭരണശേഷിയായ 142 അടിയെത്തുമ്പോള്‍ മൂന്നാം ജാഗ്രതാ നിര്‍ദ്ദേശത്തോടൊപ്പം ഷട്ടര്‍ തുറക്കും. ഇന്നലെ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് 21.8 മില്ലിമീറ്റര്‍ മഴ പെയ്തു. ഒരാഴ്ച മുമ്പ് കേന്ദ്ര ജല കമ്മിഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റൂള്‍കര്‍വ് പ്രകാരം 21 മുതല്‍ 30 വരെ 137.75 അടി വരെ മാത്രമാണ് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ അനുമതിയുള്ളത്. 136.75 അടിയെത്തുമ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ഡാം തുറക്കേണ്ട നടപടി ആരംഭിക്കണം. എന്നാലിത് തമിഴ്‌നാട് പാലിക്കുമോയെന്നാണ് വ്യക്തമല്ല.

പ്രളയം നിയന്ത്രിക്കാന്‍ ഡാമുകളില്‍ ഓരോ 10 ദിവസവും നിലനിറുത്താന്‍ കഴിയുന്ന ജലനിരപ്പാണ് റൂള്‍ കര്‍വ്. മുല്ലപ്പെരിയാര്‍ തുറന്നാല്‍ വെള്ളം ഇടുക്കി അണക്കെട്ടിലെത്തും. നിലവില്‍ 2398.16 അടിയിലാണ് ഇടുക്കിയിലെ ജലനിരപ്പ്.

 



2018 ആഗസ്റ്റില്‍ മഹാപ്രളയത്തില്‍ ജലനിരപ്പ് 140 അടി പിന്നിട്ടപ്പോള്‍ പുലര്‍ച്ചെ 2.30നാണ് മുല്ലപ്പെരിയാറിന്റെ ഷട്ടറുകള്‍ തുറന്നത്. ഈ സമയം ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നിരിക്കുകയായിരുന്നു. സ്റ്റൈലിന്‍ മുഖ്യമന്ത്രിയായതിനാല്‍ കേരളത്തിന് ഏറെ പ്രതീക്ഷയുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (37 minutes ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (52 minutes ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (56 minutes ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (1 hour ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (1 hour ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (1 hour ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (1 hour ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (1 hour ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (1 hour ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (1 hour ago)

ഇനി ആക്രമിക്കില്ല  (1 hour ago)

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...  (1 hour ago)

Thiruvananthapuram-Corporation 10 ഹെൽത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം  (1 hour ago)

മിസൈൽ ആക്രമണങ്ങൾക്കും ഖമേനിയുടെ പതനത്തിനും പിന്നിൽ 'രഹസ്യ എലീറ്റ്' ഗ്രൂപ്പുകളോ? ഡാർക്ക് വെബ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...  (1 hour ago)

Malayali Vartha Recommends