Widgets Magazine
22
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..


ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..


പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..


തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..

ഉദ്യോഗാര്‍ത്ഥി ജോലിക്ക് പ്രാപ്തനല്ലെന്ന് പി.എസ്.സി; ആണെന്ന് ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ്

12 AUGUST 2015 12:15 PM IST
മലയാളി വാര്‍ത്ത.

ലാന്‍ഡ് റവന്യൂ വകുപ്പിലെ ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ ജോലി ചെയ്യാന്‍ ശാരീരികമായി പ്രാപ്തനാണെന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് നിലനില്‍ക്കെ അംഗപരിമിതി ഉന്നയിച്ച് ഉദ്യോഗാര്‍ത്ഥിയെ പി.എസ്.സി. തഴയുന്നതായി പരാതി. പി.എസ്.സി.യുടെ ഈ ഇരട്ടത്താപ്പ് തൃശ്ശൂര്‍ തൃപ്രയാര്‍ ക്ഷേത്രത്തിന് സമീപം പെരിങ്ങോട്ടുകര കിഴുപ്പിള്ളിക്കര വീട്ടില്‍ മധുവിനോടാണ് . ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ ജോലി ചെയ്യാന്‍ പ്രാപ്തനാണെന്ന് ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും മധു അടക്കമുള്ള അംഗപരിമിതരെ വകുപ്പില്‍ ഉള്‍പ്പെടുത്താന്‍ ആകില്ലെന്നാണ് പി.എസ്.സി.യുടെ നിലപാട്.

മധു ജനിച്ച് ആറുമാസമായപ്പോള്‍ ഇടതുകാലില്‍ പോളിയോ ബാധിച്ചതിനെത്തുടര്‍ന്ന് അഞ്ചാം ക്ലാസ് വരെ ഏറെ ബുദ്ധിമുട്ടിയാണ് സ്‌കൂളിലെത്തിയതെങ്കിലും ജീവിതത്തോട് തോറ്റ് പിന്‍മാറാന്‍ മധു ഒരുക്കമായിരുന്നില്ല. പഠിച്ച സ്ഥാപനങ്ങളില്‍ നിന്നെല്ലാം ഒന്നാം സ്ഥാനം കരസ്ഥമാക്കി മുന്നേറി. പ്രീഡിഗ്രിക്ക് ശേഷം തൃശ്ശൂര്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ മികച്ച മാര്‍ക്കോടെ ബിരുദം നേടി. പിന്നീട് ഖൊരക്പൂര്‍ ഐ.ഐ.ടി.യില്‍ നിന്ന് എം.ടെക് പൂര്‍ത്തിയാക്കി.

സ്‌കൂള്‍, കോളേജ് തലങ്ങളില്‍ കലാ കായിക മത്സരങ്ങളില്‍ കഴിവ് തെളിയിച്ച പ്രതിഭ കൂടിയായ മധു ഇപ്പോള്‍ ഗുജറാത്തിലെ ഗാന്ധിനഗര്‍ ഐ.ഐ.ടി.യില്‍ പിഎച്ച്.ഡി. സ്‌കോളര്‍ ആണ്. ഭാര്യയും മകളുമായി ഗാന്ധിനഗറില്‍ താമസിക്കുന്ന മധുവിന് നാട്ടിലെത്തി സമൂഹത്തില്‍ ക്രിയാത്മകമായി ഇടപെടാന്‍ പ്രാപ്തമായ ഒരു വകുപ്പില്‍ ജോലി നേടിയെടുക്കണം എന്നാണ് ആഗ്രഹം. 2011 -ല്‍ അംഗപരിമിതരുടെ വിഭാഗത്തില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് ലക്ചറര്‍ തസ്തികയിലേക്ക് പി.എസ്.സി.യുടെ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് ഒന്നാം റാങ്ക് കരസ്ഥമാക്കിയിരുന്നെങ്കിലും കാഴ്ചയില്ലാത്ത ഉദ്യോഗാര്‍ത്ഥിക്കായിരുന്നു അന്ന് നിയമനം കിട്ടിയത്.

2010-ലാണ് ലാന്‍ഡ് റവന്യു വകുപ്പിലേക്കുള്ള ഡെപ്യൂട്ടി കളക്ടര്‍മാരുടെ ഒഴിവിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചത്. 2011 - ല്‍ നടത്തിയ പ്രിലിമിനറി പരീക്ഷയില്‍ നിന്ന് തിരഞ്ഞെടുത്ത അംഗപരിമിതരായ 10 പേരെ 2011 ജൂലായില്‍ മെയിന്‍ പരീക്ഷയ്ക്കായി ക്ഷണിച്ചു. ആ ലിസ്റ്റില്‍ നിന്ന് മധു അടക്കമുള്ള നാല് പേരെ അഭിമുഖത്തിന് വിളിച്ചെങ്കിലും അവസാന പട്ടികയില്‍ ഇവരെ ഉള്‍പ്പെടുത്തിയില്ല.

ജോലി ചെയ്യാന്‍ പൂര്‍ണമായും പ്രാപ്തനാണെന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായാണ് ഇന്റര്‍വ്യൂ ബോര്‍ഡിനു മുന്നിലെത്തിയത്. കൃത്യമായി ബോധ്യപ്പെട്ടതിനാല്‍ ആവശ്യ സമയത്ത് മാത്രം സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മതിയെന്നായിരുന്നു അന്ന് ഇന്റര്‍വ്യൂ ബോര്‍ഡ് പറഞ്ഞത്. എന്നാല്‍ ലിസ്റ്റ് പ്രഖ്യാപിച്ചപ്പോള്‍ അംഗപരിമിതര്‍ ഒരു തരത്തിലും ഡെപ്യൂട്ടി കളക്ടറുടെ ജോലി ചെയ്യാന്‍ പ്രാപ്തരല്ലെന്നായി പി.എസ്.സി. യുടെ നിലപാട് . 42 ശതമാനം മാത്രമാണ് മധുവിന്റെ വൈകല്യം.

നിയമനം സംബന്ധിച്ച് പി.എസ്.സി.യുടെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കേസുമായി മുന്നോട്ട് പോകാനായിരുന്നു മധുവിന് പി.എസ്.സി.യില്‍നിന്ന് ലഭിച്ച നിര്‍ദേശം. ഇതനുസരിച്ച് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ മധു പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ട്രൈബ്യൂണല്‍ വക്കീലിനെ അനുവദിച്ചു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അത് നടന്നില്ല. വീണ്ടും വക്കീലിനെ ട്രൈബ്യൂണല്‍ അനുവദിച്ച് വരുമ്പോഴേക്കും സമയമെടുക്കുമെന്നതിനാല്‍ സ്വന്തമായി കേസ് നടത്താനാണ് മധു ആഗ്രഹിക്കുന്നത്. എന്നാല്‍ ഇതിനുള്ളില്‍ ലിസ്റ്റിന്റെ കാലാവധി തീരുമോയെന്നാണ് മധുവിന്റെ ആശങ്ക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി  (5 hours ago)

വൈക്കം സത്യാഗ്രഹം സമാപിച്ചതിന്റെ നൂറാം വാര്‍ഷികാഘോഷം കെപിസിസിയുടെ നേതൃത്വത്തില്‍ നവംബര്‍ 23ന് വൈക്കത്ത്  (5 hours ago)

തിരുവനന്തപുരം കോര്‍‍പ്പറേഷന്‍‍ പരിധിയിലുള്ള കെ.എസ്.ഇ.ബി. ഓഫീസുകള്‍‍‍‍‍ക്ക് അവധി  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിൽ  (7 hours ago)

ശത്രുക്കളുടെ അടിവേര് പിഴുതെറിയാൻ മിടുക്കൻ;  (7 hours ago)

ജനം ഇളകി, വൈഷ്ണയെ തൊട്ട മേയറിന്റെ കിളിപാറിച്ച് CPM  (7 hours ago)

പദ്മകുമാറിനെ ആദരിച്ച് ഗോവിന്ദന്‍... ഏറ്റവും നന്നായ് സ്വര്‍ണം കട്ടതിനുള്ള അവാര്‍ഡ് കൊടുത്തു ! ആ ചിത്രം എടുത്തിട്ട് ട്രോള്‍  (8 hours ago)

ഷാജി കൈലാസിൻ്റെ വരവ് ഫുൾ പായ്ക്കപ്പ്  (8 hours ago)

പിണറായിയിലേക്ക് വിരല്‍ചൂണ്ടി പദ്മകുമാര്‍ ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി  (8 hours ago)

ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്ന് വീണു  (8 hours ago)

ISRAEL IDF ഹമാസിന്റെ കൂറ്റൻ തുരങ്കം  (9 hours ago)

Hospital-wedding- ആശുപത്രി വിവാഹവേദിയായി  (9 hours ago)

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നത്; ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് മന്ത്രി വി. ശിവൻകുട്ടി  (10 hours ago)

നിപ അതിജീവിതയായ 42 വയസുകാരി ഡിസ്ചാര്‍ജ് ആയി; മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല;  (10 hours ago)

Malayali Vartha Recommends