നാഗാലാന്‍ഡില്‍ സുരക്ഷാസേന നടത്തിയ വെടിവെയ്പ്പില്‍ 12 ഗ്രാമീണരും സൈനികനും കൊല്ലപ്പെട്ട സംഭവം; ഹൃദയഭേദകമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

നാഗാലാന്‍ഡില്‍ സുരക്ഷാസേന നടത്തിയ വെടിവെയ് പ്പില്‍ 12 ഗ്രാമീണരും സൈനികനും കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘ഇത് ഹൃദയഭേദകമാണ്. കേന്ദ്ര സര്‍ക്കാര്‍ ഇതിന് മറുപടി പറയണം’ – എന്നും രാഹുല്‍ ട്വീറ്റില്‍ ആവശ്യപ്പെടുകയുണ്ടായി.
നമ്മുടെ സ്വന്തം മണ്ണില്‍ സാധാരണക്കാരോ സുരക്ഷാ ഉദ്യോഗസ്ഥരോ സുരക്ഷിതരല്ലാത്തപ്പോള്‍ ആഭ്യന്തര മന്ത്രാലയം എന്തെടുക്കുകയാണെന്നും അദ്ദേഹം ചോദ്യം ഉന്നയിക്കുകയുണ്ടായി. ശനിയാഴ്ച വൈകീട്ടാണ് നാഗാലാന്‍ഡ് മോണ്‍ ജില്ലയിലെ ഓട്ടിങ് ഗ്രാമത്തില്‍ സുരക്ഷാസേന വെടിവെയപ് നടത്തിയത്.
അതോടൊപ്പം തന്നെ ഭീകര വാദികളെന്ന് തെറ്റിദ്ധരിച്ചാണ് ട്രക്കില്‍ സഞ്ചരിച്ചിരുന്ന ഗ്രാമീണര്‍ക്കെതിരെ വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. കല്‍ക്കരി ഖനിയില്‍ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗ്രാമീണരാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടത്.
ഇതിനിടെ വെടിവെയ് പ്പിനെ അപലപിച്ച് സുരക്ഷാ സേന രംഗത്തെത്തിയിരുന്നു. സംഭവത്തെ കുറിച്ച് പ്രത്യേക ട്രിബ്യൂണല്‍ അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും സുരക്ഷാസേന വ്യക്തമാക്കുകയുണ്ടായി. അതെ സമയം വെടിവെപ്പിനെ അപലപിക്കുകയാണെന്നും ഉന്നത സംഘം അന്വേഷണം നടത്തുമെന്നും നാഗാലാന്‍ഡ് മുഖ്യമന്ത്രി നെഫു റിയോ അറിയിച്ചു. രാജ്യത്തെ നിയമമനുസരിച്ച് എല്ലാവര്‍ക്കും നീതി ഉറപ്പാക്കുന്നതായിരിക്കും. ജനങ്ങളെല്ലാവരും സംയമനം പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha