കൊച്ചിയിൽ മോഡലിനെ രണ്ട് ദിവസം തടവില്‍ പാര്‍പ്പിച്ച് കൂട്ടമാനഭംഗം ചെയ്ത സംഭവം; കേസിൽ ഒരാൾ അറസ്റ്റിൽ; നടപടി മലപ്പുറം സ്വദേശിനിയായ ഇരുപത്തിയേഴ്കാരിയുടെ പരാതിയില്‍

കൊച്ചിയിൽ മോഡലിനെ രണ്ട് ദിവസം തടവില്‍ പാര്‍പ്പിച്ച് കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍. മലപ്പുറം സ്വദേശിനിയായ ഇരുപത്തിയേഴ്കാരിയുടെ പരാതിയില്‍ ആലപ്പുഴ ആറാട്ടുപുഴ പുത്തന്‍പറമ്ബില്‍ വീട്ടില്‍ സലീംകുമാറിനെയാണ് (33) ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റു ചെയ്തത്. ഈ മാസം ആദ്യമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാക്കനാട് ഫോട്ടോഷൂട്ടിനായി എത്തിയ മോഡലായ യുവതിക്ക് പരിചയക്കാരനായ സലിംകുമാര്‍ കാക്കനാട് ഇടച്ചിറയിലുള്ള ക്രിസ്റ്റീന റെസിഡന്‍സിയില്‍ താമസം ശരിയാക്കി നല്‍കുകയായിരുന്നു.
സലിംകുമാര്‍ വിളിച്ചിട്ടാണ് യുവതി എത്തിയത്. അവിടെവെച്ച് ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്കി സലിംകുമാര്‍, ഷെമീര്‍, അജ്മല്‍ എന്നിവര്‍ ലോഡ്ജ് ഉടമയുടെ ഒത്താശയോടെ തടവില്‍പാര്‍പ്പിച്ച് കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും യുവതി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ഉടമ ക്രിസ്റ്റീനയെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
കഴിഞ്ഞദിവസം വൈകീട്ട് യുവതിയുടെ മൊഴി മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തി. ഭര്‍ത്താവുമായി വേറിട്ട് താമസിക്കുന്ന യുവതിക്ക് ഒരു കുഞ്ഞുണ്ട്. കേസില്‍ കൂട്ടുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha