കേരളത്തിലെ അന്വേഷണാത്മക പത്ര പ്രവർത്തകരുടെ വംശം കുറ്റിയറ്റോ? പ്രമാദമായ ഒരു കൊലക്കേസ് പ്രതിയുടെ ടെലിഫോൺ സംഭാഷണം പുറത്തു വന്നിട്ട് 48 മണിക്കൂർ പിന്നിടുന്നു;സംഭാഷണത്തിൽ നിന്ന് കൊലപാതകം മുൻ വൈരാഗ്യം മൂലമാണെന്ന് തെളിയുന്നുണ്ട്;കഴുത്തിന് വെട്ടിയെന്ന് അവകാശപ്പെടുന്ന ഗുണ്ടയെ കേസിൽ നിന്ന് ഒഴിവാക്കാമെന്ന് ഒരു മിഥുൻ വാക്ക് നൽകിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നുണ്ട്;ആരാണ് ഈ മിഥുൻ എന്ന് അന്വേഷിക്കാൻ തക്ക ആർജ്ജവവും ത്വരയും ഉള്ള മാധ്യമ പ്രവർത്തകർ കേരളത്തിൽ ഇല്ലാതായോ? വിമർശിച്ച് സന്ദീപ് വചസ്പതി

അന്വേഷണാത്മക പത്ര പ്രവർത്തകരെ വിമർശിച്ച് സന്ദീപ് വചസ്പതി.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; കേരളത്തിലെ അന്വേഷണാത്മക പത്ര പ്രവർത്തകരുടെ വംശം കുറ്റിയറ്റോ? പ്രമാദമായ ഒരു കൊലക്കേസ് പ്രതിയുടെ ടെലിഫോൺ സംഭാഷണം പുറത്തു വന്നിട്ട് 48 മണിക്കൂർ പിന്നിടുന്നു. സംഭാഷണത്തിൽ നിന്ന് കൊലപാതകം മുൻ വൈരാഗ്യം മൂലമാണെന്ന് തെളിയുന്നുണ്ട്.
കഴുത്തിന് വെട്ടിയെന്ന് അവകാശപ്പെടുന്ന ഗുണ്ടയെ കേസിൽ നിന്ന് ഒഴിവാക്കാമെന്ന് ഒരു മിഥുൻ വാക്ക് നൽകിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നുണ്ട്. ആരാണ് ഈ മിഥുൻ എന്ന് അന്വേഷിക്കാൻ തക്ക ആർജ്ജവവും ത്വരയും ഉള്ള മാധ്യമ പ്രവർത്തകർ കേരളത്തിൽ ഇല്ലാതായോ? അതോ മുഴുവൻ പേരും സിപിഎം അടിമകളായി മാറിയോ?
ഇനി എന്റെ അന്വേഷണത്തിൽ ബോധ്യപ്പെട്ട കാര്യം പറയാം. കൊലപാതകം നടന്ന സ്ഥലവുമായും പ്രതികളുമായും ബന്ധമുള്ള മിഥുൻ എന്ന പേരിൽ 2 പേരുണ്ട്. ഒരാൾ സിപിഎം കുറ്റൂർ ലോക്കൽ കമ്മിറ്റി അംഗമാണ്. ഇയാളും കുറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ സഞ്ജുവും അടുത്ത സുഹൃത്തുക്കളുമാണ്. നിലം നികത്തലുമായി ബന്ധപ്പെട്ട് ഇവരും കൊല്ലപ്പെട്ട സന്ദീപുമായി ഉരസലിൽ ആയിരുന്നു.
ഇക്കാര്യം പ്രദേശത്തെ എല്ലാവർക്കും അറിവുള്ളതാണ്. പ്രതികളെ സംരക്ഷിക്കാം എന്ന് വാക്ക് നൽകിയത് ഈ മിഥുൻ ആണോ എന്ന് പരിശോധിക്കണം. മറ്റൊരു മിഥുൻ ചങ്ങനാശേരി ഭാഗത്തെ അറിയപ്പെടുന്ന ഗുണ്ടാ നേതാവാണ്. ഇയാളുടെ സഹോദരന്റെ സംഘത്തിലുള്ളവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്ന പ്രമോദും കൂട്ടുകാരും. പ്രമോദിന് സിപിഎമ്മുമായി അടുത്ത ബന്ധമുണ്ട്. സംഭാഷണത്തിൽ പരാമർശിക്കുന്ന മിഥുൻ ഇയാളാണോ എന്നും പരിശോധിക്കണം.
കൊലയാളി സംഘത്തിലെ ഒരാളുടെ ഫേസ്ബുക്ക് പേജിലെ വിവരങ്ങൾ മാത്രം വമ്പൻ നീക്കം നടത്തി കണ്ടെത്തുകയും മറ്റുള്ളവരുടെ വിവരങ്ങൾ ഒരു രീതിയിലും പുറത്തു വരാതിരിക്കാൻ അക്ഷീണം പ്രയത്നിച്ചു കൊണ്ടിരിക്കുന്ന മാധ്യമ സഖാക്കന്മാർക്ക് ഇത് ഒരു ഹിമാലയൻ ജോലിയാകും എന്ന് അറിയാം. എങ്കിലും നട്ടെല്ല് എ. കെ.ജി സെന്ററിൽ പണയം വെക്കാത്ത ചിലരെങ്കിലും ഉണ്ടെന്ന് അറിയാം. അവർക്ക് ഒരു അന്വേഷണത്തിന് സഹായം ആകുമെങ്കിൽ ആവട്ടെ. അത്ര മാത്രം.
https://www.facebook.com/Malayalivartha