മൂന്നു മണിക്കൂറിനു ശേഷമാണ് ഹെലികോപ്റ്ററിനകത്ത് രാജ്യത്തിന്റെ സംയുക്തമേധാവി ബിപിൻ റാവത്ത് ആണെന്നു മനസ്സിലായത്;അദ്ദേഹത്തെ കണ്ടെത്തുമ്പോൾ ജീവനുണ്ടായിരുന്നുവെന്നും തന്നോട് വെള്ളം ചോദിച്ചു;രക്ഷാപ്രവർത്തനത്തിലേർപ്പെട്ട ശിവകുമാർ
കുനൂരിൽ മരത്തിലിടിച്ച് ഹെലികോപ്റ്റർ കത്തിയമർന്നപ്പോൾ രക്ഷാപ്രവർത്തനത്തിലേർത്തനത്തിൽ നിരവധിപ്പേർ ഏർപ്പെട്ടിരുന്നു. അതിലൊരാളായ ശിവകുമാർ തന്റെ അനുഭവം പങ്കുവയ്ക്കുകയുണ്ടായി.മൂന്നു മണിക്കൂറിനു ശേഷമാണ് ഹെലികോപ്റ്ററിനകത്ത് രാജ്യത്തിന്റെ സംയുക്തമേധാവി ബിപിൻ റാവത്ത് ആണെന്നു മനസ്സിലായത്.
അദ്ദേഹത്തെ കണ്ടെത്തുമ്പോൾ ജീവനുണ്ടായിരുന്നുവെന്നും തന്നോട് വെള്ളം ചോദിച്ചെന്നും ശിവകുമാർ വ്യക്തമാക്കി . കൂനൂർ ടൗണിലാണ് താമസം. ഇവിടെ ബന്ധുവിന്റെ വീട്ടിൽ വന്നതായിരുന്നു . ഹെലികോപ്റ്റർ മരത്തിലിടിച്ച് വീണതായി വരുന്ന വഴിക്കു തന്നെ ബന്ധു വിളിച്ചുപറഞ്ഞു.
സംഭവസ്ഥലത്ത് എത്തുമ്പോൾ ഹെലികോപ്റ്റർ കത്തിയമരുന്ന കാഴ്ചയാണ് താൻ കണ്ടത്. ഏകദേശം 20 അടി ഉയരത്തിൽ തീ ആളിക്കത്തുകയായിരുന്നു. ഹെലികോപ്റ്ററിനകത്ത് ഗ്യാസ് പോലുള്ള എന്തെങ്കിലും അപകടകരമായ എന്തെങ്കിലും ഉണ്ടെങ്കിൽ പൊട്ടിത്തെറിക്കുമോ എന്നു ഭയന്ന് രക്ഷാപ്രവർത്തനത്തിൽനിന്നു മാറിനിൽക്കുകയും ചെയ്‌തു.
അതേസമയം കുനൂരില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തുള്‍പ്പെടെയുള്ളവരുടെ മരണത്തിന് കാരണമായ ഹെലികോപ്റ്റര്‍ അപകടം മോശം കാലാവസ്ഥ കാരണമായേക്കാമെന്ന് റിട്ട. സൈനികനും സംവിധായകനുമായ മേജര്‍ രവി.
പെട്ടെന്ന് മഞ്ഞുകയറുന്ന പ്രദേശമാണതെന്നും പിന്നീട് മുന്നിലുള്ളതൊന്നും പൈലറ്റിന് കാണാന്‍ പറ്റില്ലെന്നും അതായിരിക്കാം അപകടത്തിന് കാരണമായതെന്നും മേജര്‍ രവി പറയുന്നു. കശ്മീരില്‍ പോലും ഇത്തരത്തില്‍ മഞ്ഞുവീഴുന്ന സാഹചര്യമില്ല. ഊട്ടി ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വളരെ പെട്ടെന്ന് മഞ്ഞ് കയറും.
അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിന് സാങ്കേതിക തകരാര്‍ സംഭവിക്കാന്‍ സാധ്യതയില്ല. മിഗ് ഹെലികോപ്റ്ററുകളില്‍ നേരത്തെ ചില പ്രശ്‌നങ്ങളുണ്ടായതിനാല്‍ അവ സൈന്യം ഒഴിവാക്കിയിരുന്നു. സംയുക്ത സേനാ മേധാവിയെ പോലുള്ള മുതിര്‍ന്ന ഓഫീസര്‍മാരുമായി യാത്ര ചെയ്യുമ്പോള്‍ ഹെലികോപ്റ്ററിന്റെ സാങ്കേതിക പരിശോധന നടത്തുമെന്നും അതിനാല്‍ ഇക്കാര്യങ്ങളില്‍ വീഴ്ച്ചയുണ്ടാവാന്‍ സാധ്യതയില്ലെന്നും മേജര്‍ രവി പറഞ്ഞു.
https://www.facebook.com/Malayalivartha