കേരളത്തെ ഞെട്ടിച്ച് വീണ്ടും ഒമിക്രോൺ... 4 കേസുകൾ സ്ഥിരീകരിച്ചു... ജാഗ്രത... സംസ്ഥാനത്ത് വീണ്ടും ഒമിക്രോൺ...

സംസ്ഥാനത്ത് വീണ്ടും ഒമിക്രോൺ. കേരളത്തിൽ നാലു പേർക്കു കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. രണ്ടു പേർ ആദ്യ കേസിലെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരാണ്. കൊച്ചിയിൽ ആദ്യം രോഗം സ്ഥിരീകരിച്ചയാളുടെ ഭാര്യയും ഭാര്യാമാതാവുമാണ് രോഗബാധിതരായ രണ്ടുപേർ. ഇവർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു . തുടർന്നു നടത്തിയ ജനിതകശ്രേണി പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
മറ്റു രണ്ടുപേരിൽ ഒരാൾ കോംഗോയിൽ നിന്നെത്തിയ എറണാകുളം സ്വദേശിയും, മറ്റൊരാൾ യുകെയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിനിയുമാണ്. രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 5 കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇവരുടെ സമ്പരക്കപട്ടിക പരിശോധിച്ച് വരുകയാണ്.
അതിതീവ്ര വ്യാപനശേഷിയാണ് ഒമിക്രോണെ കൂടുതല്‍ അപകടകരമാക്കുന്നത്. ഇതുവരെ കൊവിഡിനെതിരെ സ്വീകരിച്ചിട്ടുള്ള പ്രതിശോധ നടപടികള്‍ തുടരണം. മാസ്‌ക് ശരിയായി ധരിക്കുക, രണ്ട് ഡോസ് വാക്‌സിന്‍ എടുക്കുക, ശാരീരിക അകലം പാലിക്കുക,കൈകള്‍ ഇടയ്ക്കിടയ്ക്ക് ശുചിയാക്കുക, മുറികളിലും മറ്റും കഴിയുന്നത്ര വായു സഞ്ചാരം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്യണം.
അതേസമയം, കേരളത്തില്‍ ഇന്ന് 4006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 830, എറണാകുളം 598, കോഴിക്കോട് 372, കോട്ടയം 364, തൃശൂര്‍ 342, കൊല്ലം 260, കണ്ണൂര്‍ 237, ഇടുക്കി 222, ആലപ്പുഴ 174, പത്തനംതിട്ട 158, മലപ്പുറം 132, വയനാട് 132, പാലക്കാട് 115, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,704 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 125 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 157 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 43,626 ആയി.
https://www.facebook.com/Malayalivartha



























