ക്രിമിനല്‍ കേസുകളിലെ സ്ഥിരം പ്രതിയായ പൊന്നന്‍ ഷമീര്‍ വീട്ടില്‍ വരുന്നത് വല്ലപ്പോഴും മാത്രം! അവസാനമായി വന്നത് കഴിഞ്ഞാഴ്ച; നാട്ടുകാരിലും അപൂർവ്വം പേർ മാത്രമേ കണ്ടിട്ടുള്ളു... മദ്യപാനിയായ ഇയാൾ പണത്തിന് വേണ്ടി എന്തും ചെയ്യും: മാവേലി എക്സ്‌പ്രസില്‍ കയറിയത് മോഷണത്തിന് വേണ്ടിയാണെന്ന് പൊലിസ് സംശയം!! ട്രെയിനിൽ പൊലിസ് മര്‍ദ്ദനമേറ്റ യാത്രക്കാരന്‍ കില്ലാടി തന്നെയാ...

ഇന്നലെ മാവേലി എക്സ്‌പ്രസില്‍ പൊലിസ് മര്‍ദ്ദനമേറ്റ യാത്രക്കാരന്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെന്ന പൊലീസ് വിശദീകരണം വസ്തുതാപരമാണെന്ന് തെളിഞ്ഞു. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ ഷമീറിനെ നാട്ടുകാരില്‍ അപൂര്‍വ്വം പേര്‍ക്ക് മാത്രമേ അറിയുകയുള്ളൂ കൂത്തുപറമ്പ് നിര്‍മ്മലഗിരിയിലെ വീട്ടില്‍ ഇയാള്‍ വല്ലപ്പോഴും മാത്രമേ വരാറുള്ളുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
എ എസ് ഐ ബൂട്ടിട്ട കാല് കൊണ്ട് യാത്രക്കാരനെ നിലത്തിട്ട് ചവിട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം ചര്‍ച്ചയായത് .കൂത്തുപറമ്പ് സ്റ്റേഷനില്‍ മാത്രം ഷമിറിനെതിരെ നാലുകേസാണുണ്ടായിരുന്നത്.
ഇതു കൂടാതെ പോണ്ടിച്ചേരി, കോഴിക്കോട് എന്നിവടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലും ഇയാള്‍ പ്രതിയാണ്. മദ്യക്കടത്ത് സ്ത്രീ പീഡനം, മാല മോഷണം, വധശ്രമം, മദ്യകടത്ത് എന്നീ കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം.
കുത്തുപറമ്പ് സ്റ്റേഷന്‍ പരിധിയില്‍ അടിപിടി കേസുകളില്‍ പ്രതിയായ ഷമീര്‍ പിന്നീട് കൂടുതല്‍ കുറ്റകൃത്യങ്ങളിലേക്ക് തിരിയുകയായിരുന്നു കടുത്ത മദ്യപാനിയായ ഇയാള്‍ പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിക്കില്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. സംഭവം നടന്ന ദിവസം മാവേലി എക്സ്‌പ്രസില്‍ കയറിയ ഇയാള്‍ മോഷണം ലക്ഷ്യമിട്ടതായാണ് പൊലീസിന്റെ സംശയം.
മാഹിയില്‍ നിന്നും അമിതമായി മദ്യപിച്ചു കയറിയ ഇയാള്‍ ഉടുത്ത മുണ്ടിന്റെ സ്ഥാനം തെറ്റി കാല്‍ നിവര്‍ത്തി ഇരിക്കുന്നതു കണ്ടു സ്‌ളീപ്പറിലെ യാത്രക്കാരികളായ സ്ത്രീകള്‍ ടി.ടി.ഇ യോട് പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് എഎസ്‌ഐ പ്രമോദ് ഇടപെട്ടത്. പലതവണ അവിടെ നിന്നും മാറ്റാന്‍ ശ്രമിച്ചിട്ടും ഇയാള്‍ വഴങ്ങാത്തതിനെ തുടര്‍ന്നാണ് പൊലീസ് ബലപ്രയോഗത്തിന് മുതിര്‍ന്നത്.
കുത്തുപറമ്പ് നിര്‍മ്മലഗിരിയിലെ വീട്ടില്‍ പൊന്നന്‍ ഷമീര്‍ വല്ലപ്പോഴുമേ എത്താറുള്ളുവെന്ന് വീട്ടുകാര്‍ പറഞ്ഞു. കുറ്റകൃത്യങ്ങളില്‍ സ്ഥിരം പ്രതിയായ ഇയാള്‍ ഒരാഴ്‌ച്ച മുന്‍പാണ് വീട്ടില്‍ വന്നു പോയതത്രെ. ഷമീറിനെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ തേടാനായി റെയില്‍വെ പൊലിസും കുത്തുപറമ്ബ് പൊലിസും ഇയാളുടെ വീട്ടിലെത്തി. ഷമീറിനെ ഇതുവരെ പൊലിസ് കണ്ടെത്തിയിട്ടില്ല.
https://www.facebook.com/Malayalivartha