എട്ടു മണിക്ക് മുന്നേ ഞെട്ടിക്കുന്ന ആ നീക്കം ഉണ്ടാകും; നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ; അന്വേഷണ സംഘം നിര്‍ണായക നീക്കത്തിലേക്ക്; നടുക്കുന്ന വെളിപ്പെടുത്തലുമായി ബൈജു കൊട്ടാരക്കര
നീണ്ട മൂന്ന് ദിവസങ്ങൾക്കു ശേഷം കഴിഞ്ഞ ദിവസം ദിലീപടക്കമുള്ളവരെ ചോദ്യം ചെയ്യുന്നത് അവസാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചാനെൽ ചർച്ചകൾ സജീവമാകുകയാണ്. കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ ബൈജു കൊട്ടാരക്കര ഒരു നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയിരുന്നു. നടി ആക്രമണ കേസുമായി ബന്ധപ്പെട്ട് നാളെ നിര്‍ണായക നീക്കമുണ്ടായേക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. .
'വിവാദമുണ്ടാക്കുന്ന കാര്യം തന്നെയാണ് എനിക്ക് എനിക്ക് പങ്കുവെക്കാനുള്ളത്. ഇന്നലെ രാത്രിയോടെയോ ഇന്ന് ഇന്ന് രാവിലെ എട്ട് മണിക്ക് മുന്നെയോ അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്ന് നിര്‍ണായക നീക്കമുണ്ടാവും. അത് അറസ്റ്റാവാം, അല്ലെങ്കില്‍ മറ്റെന്തെങ്കിലും നിര്‍ണായക നീക്കമാവാം. നീക്കമുണ്ടാവുക കൊച്ചിയിലായിരിക്കാം. വളരെ നിര്‍ണായകമായ, സകലരെയും ഞെട്ടിക്കുന്ന നീക്കമാണ് നടക്കാൻ പോകുന്നതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
അതേസമയം പൊലീസുദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലാണ് ദിലീപിന്റെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത് . 33 മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലായിരുന്നു പൂർത്തിയായത്. കേസുമായി ബന്ധപ്പെട്ട് നിർണായക നീക്കം ചോദ്യം ചെയ്യലിന് പിന്നാലെയുണ്ടാവുമെന്ന സൂചന ക്രൈംബ്രാഞ്ചും നൽകിയിരുന്നു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യണമെന്ന് എസ് പി മോഹനചന്ദ്രൻ വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് ചില ഔദ്യോഗിക വിവരങ്ങൾ പുറത്തുവരാനുണ്ട്. ദിലീപിന്റെയും മറ്റുള്ളവരുടെയും മൊഴികൾ തമ്മിൽ വൈരുദ്ധ്യമുണ്ട് . ആദ്യ ദിവാസത്തിൽ തന്നെ ദിലീപിന്റെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നു. ദിലീപുമായി വർഷങ്ങളുടെ അടുപ്പമുള്ള വ്യാസനെ ഇന്ന് ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.. പ്രതികളുടെ ശബ്ദരേഖ തിരിച്ചറിയാൻ വേണ്ടിയാണ് വിളിച്ചതെന്ന് വ്യാസൻ എടവനക്കാട് ചോദ്യം ചെയ്യലിന് ശേഷം പ്രതികരിക്കുകയുണ്ടായി .
ദിലീപടക്കം എല്ലാവരുടെയും ശബ്ദം താൻ തിരിച്ചറിഞ്ഞു. വർഷങ്ങളായി അടുപ്പം ഉള്ളവരാണ് എല്ലാവരുമെന്ന് വ്യാസൻ വെളിപ്പെടുത്തി. കേസിലെ പുതിയ സാക്ഷിയാണ് ദിലീപിന്റെ വീട്ടിലെ മുൻ ജോലിക്കാരനായ ആലപ്പുഴ പട്ടണക്കാട് സ്വദേശി ദാസൻ . അദ്ദേഹത്തിന്റെ മൊഴിയും ദിലീപിന്റെ മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നാണ് ലഭിക്കുന്ന സൂചന. അനൂപും ബാലചന്ദ്രനും ഗ്രാൻറ് പിച്ചേഴ്സിൽ വെച്ച് കണ്ടിരുന്നുവെന്നാണ് ദാസന്റെ മൊഴി .
പക്ഷേ ബാലചന്ദ്രനുമായി അനൂപിന് ബന്ധമില്ലെന്ന മൊഴിയാണ് ദിലീപ് നൽകിയിരിക്കുന്നത് . അതേസമയം ചോദ്യം ചെയ്യൽ പൂർത്തീകരിച്ചിട്ടേ കസ്റ്റഡിയിൽ വേണമെന്ന കാര്യത്തിൽ തീരുമാനമേടുക്കുകയുള്ളൂവെന്നും എസ് പി മോഹനചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ദിവസം തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയെക്രൈംബ്രാഞ്ച് വിളിപ്പിക്കുകയുണ്ടായി.
ദിലീപ് നായകനായി അഭിനയിക്കുന്ന ബാലചന്ദ്രകുമാറിന്റെ സിനിമയിൽ നിന്നും പിൻവാങ്ങുകയായിരുന്നുവെന്ന് ബാലചന്ദ്രകുമാർ തന്നെയാണ് തന്നെ അറിയിച്ചതെന്ന് റാഫി മൊഴി നൽകി. ബാലചന്ദ്രകുമാർ ക്രൈംബ്രാഞ്ചിന് കൈമാറിയ ഡിജിറ്റൽ തെളിവിൽ റാഫിയുടെ ശബ്ദവുമുണ്ടായിരുന്നു . ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം റാഫിയെ വിളിച്ചുവരുത്തിയത്.
https://www.facebook.com/Malayalivartha