Widgets Magazine
23
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..


രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...


'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..


വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..


നരബലിയുടെ നടുക്കുന്ന വാര്‍ത്ത..പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.. പെൺകുട്ടിയുടെ തലയും കാലുമടക്കമുള്ള ശരീര ഭാഗങ്ങളായിരുന്നു കണ്ടെത്തിയത്...

അമ്ബലമുക്കിലെ കടയില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതകളേറെ... കൊലപാതകം ആസൂത്രിതമാകാനാണ് സാധ്യത; ഞായറാഴ്ചയായതിനാല്‍ സമീപ വീടുകളിലെല്ലാം ആളുകള്‍ ഉണ്ടായിരുന്നെങ്കിലും അവരാരും അസ്വാഭാവികമായ ശബ്ദമൊന്നും കേട്ടിട്ടില്ല; കടയുടെ ഇടുങ്ങിയഭാഗത്ത് ചെടികള്‍ക്കിടയില്‍ ആരും പെട്ടെന്ന് ശ്രദ്ധിക്കാത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്

07 FEBRUARY 2022 09:24 PM IST
മലയാളി വാര്‍ത്ത

More Stories...

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ

എസ്.ഐടി ഹൈക്കോടതിയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..

വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..

ലൈംഗിക തൊഴിലാളി 500 രൂപയ്ക്ക് പകരം 2000 രൂപ ആവശ്യപ്പെട്ടു.. ജോർജ് കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി..രണ്ടാമത്തെയടിയിൽ ബിന്ദു മരിച്ചു..വീട്ടിനുള്ളിലെ മുറിയിൽ തളം കെട്ടിയ രക്തവും..

അമ്ബലമുക്കിലെ അലങ്കാര ചെടി വില്പന സ്ഥാപനത്തിലെ ജീവനക്കാരിയെ ഇന്നലെയാണ് ജോലിസ്ഥലത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ നഗരം മുഴുവന്‍ പൊലീസ് കാവല്‍ നില്‍ക്കെ കൊലപാതകം നടന്നത് പോലീസിനെയും അമ്പരപ്പിച്ചിരിക്കുകയാണ്. അമ്പലനഗറില്‍ ടാബ്‌സ് ഗ്രീന്‍ടെക് അഗ്രിക്ലിനിക്ക് അലങ്കാരച്ചെടിക്കടയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര് ചാരുവിളക്കോണത്ത് വീട്ടില്‍ വിനിതമോളാണ് (38) കൊല്ലപ്പെട്ടത്.

നഗരമധ്യത്തില്‍ ആസൂത്രിതമായി നടന്ന ഈ കൊലപാതകത്തിന് പിന്നില്‍ വിനിതമോളെ അടുത്തറിയാവുന്ന വ്യക്തി തന്നെയാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. വിനിത മാത്രമാണ് ചെടിവില്പനശാലയില്‍ ഉള്ളതെന്ന് അറിയാവുന്ന ആരോ ആണ് കൊലയ്ക്ക് പിന്നാലെന്നാണ് കരുതുന്നത്. അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി പ്രതിയെ എത്രയും വേഗം പിടികൂടാനാണ് പോലീസ് ശ്രമിക്കുന്നത്.

അവധി ദിനമായിട്ടും ചെടികള്‍ക്ക് വെള്ളമൊഴിക്കാനാണ് വിനിത ഇന്നലെ അമ്ബലമുക്കിലെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കടയുടെ ഇടുങ്ങിയഭാഗത്ത് ചെടികള്‍ക്കിടയില്‍ മൃതദേഹം കണ്ടത്. ചെടി വാങ്ങാന്‍ എത്തിയവര്‍ കടയില്‍ ആരെയും കണാതായതോടെ ഉടമ തോമസ് മാമനെ വിളിച്ചു വിവരം പറയുകയായിരുന്നെന്നു പൊലീസ് അറിയിച്ചു. ഇദ്ദേഹം വിനീതയുടെ ഫോണില്‍ പലവതണ വിളിച്ചെങ്കിലും എടുത്തില്ല. തുടര്‍ന്ന് കടയ്ക്കു സമീപം താമസിക്കുന്ന മറ്റൊരു ജീവനക്കാരിയെ ഇവിടേക്കു പറഞ്ഞയച്ചു. അവരാണ് മൃതദേഹം ആദ്യം കണ്ടത്.

കുത്തിക്കൊലപ്പെടുത്തിയ ശേഷം ടാര്‍പോളിന്‍ കൊണ്ടു മൂടിയിട്ട നിലയിലായിരുന്നു മൃതദേഹം. കഴുത്തില്‍ ആഴത്തിലുളള മൂന്ന് കുത്തുകളേറ്റിട്ടുണ്ട്. പുല്ലുവെട്ടാന്‍ ഉപയോഗിക്കുന്ന തരത്തിലുള്ള കത്തികൊണ്ടാണ് മുറിവേറ്റതെന്നാണ് പോലീസ് നല്‍കുന്ന സൂചന. അമ്പലംമുക്ക്കുറവന്‍കോണം റോഡരികിലായി ഒരു വീട്ടിലാണ് അലങ്കാരച്ചെടികള്‍ വില്‍ക്കുന്ന അഗ്രിക്ലിനിക്ക് പ്രവര്‍ത്തിച്ചിരുന്നത്.

ഞായറാഴ്ചയായതിനാല്‍ സമീപ വീടുകളിലെല്ലാം ആളുകള്‍ ഉണ്ടായിരുന്നു. അവരാരും അസ്വാഭാവികമായ ശബ്ദമൊന്നും കേട്ടിട്ടില്ല. കൊലപാതകം നടന്ന വീടിനു സമീപം താമസിക്കുന്നവരില്‍ പലരും സംഭവമറിഞ്ഞ് വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ്. പോലീസുകാര്‍ സ്ഥലത്തെത്തിയപ്പോഴാണ് തങ്ങളുടെ പ്രദേശത്ത് ഒരു കൊലപാതകം നടന്നതായി ഇവരെല്ലാം അറിഞ്ഞത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി സ്ഥലത്ത് പരിശോധന നടത്തി. സംഭവസ്ഥലത്തെത്തിയ പോലീസ് നായ കെട്ടിടത്തിന്റെ വലതുവശത്തെ ഒഴിഞ്ഞുകിടന്ന പറമ്പിലേക്കു മതില്‍ ചാടിയെത്തി. എന്നാല്‍ ദൂരേക്കൊന്നും പോകാതെ മതിലിനു സമീപം തന്നെ നിന്നു.

കടയില്‍ യുവതി തനിച്ചാണെന്നു ബോധ്യമുള്ള ആരെങ്കിലും ആയുധവുമായി എത്തി കരുതിക്കൂട്ടി ആക്രമിച്ചതാണെന്നു പൊലീസ് സംശയിക്കുന്നു. വിനീതയുടെ കഴുത്തില്‍ കിടന്ന 4 പവന്റെ സ്വര്‍ണമാല കാണാനില്ലെന്നു ബന്ധുക്കള്‍ മൊഴി നല്‍കി. വില്‍പനശാലയിലെ കളക്ഷന്‍ തുക 25,000 രൂപ ഹാന്‍ഡ് ബാഗില്‍ ഉണ്ടായിരുന്നു. കളക്ഷന്‍ പണവുമായി വീട്ടിലേയ്ക്ക് പോകുന്ന വിനിത രാവിലെ അത് കൊണ്ടുവരുന്നതാണ് പതിവ്. അതേസമയം കാഷ് കൗണ്ടറില്‍ നിന്നുള്ള പണം നഷ്ടമായിട്ടില്ല.

നഗര മദ്ധ്യത്തില്‍ ആസൂത്രിതമായി നടന്ന കൊലപാതകത്തിന് പിന്നില്‍ വിനിതമോളെ അടുത്തറിയാവുന്ന വ്യക്തി തന്നെയാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതിയെ കണ്ടുപിടിക്കാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പേരൂര്‍ക്കട സി.ഐ വി. സജികുമാര്‍ പറഞ്ഞു. സി.സി ടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്. വിനിതയുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിന് മുന്‍പ് ആരൊക്കെയാണ് വിളിച്ചതെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ  (2 hours ago)

എസ്.ഐടി ഹൈക്കോടതിയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ  (3 hours ago)

ഭീഷണിപ്പെടുത്തുന്നുവെന്ന് വി ഡി സതീശൻ  (3 hours ago)

കാഞ്ചീപുരത്ത് കത്തിക്കയറി വിജയ്  (3 hours ago)

Al-Falah അൽ ഫലാഹ് "അടച്ചുപൂട്ടില്ല  (3 hours ago)

RAIN ALERT രണ്ട് ചക്രവാതച്ചുഴികളും കറങ്ങുന്നു  (3 hours ago)

Gurugram നരബലിയുടെ നടുക്കുന്ന വാര്‍ത്ത പിന്നെയും  (4 hours ago)

KOCHI പോലീസ് പറയുന്നത് ഇങ്ങനെ..  (4 hours ago)

പോറ്റി ആദ്യം കൊടുത്ത മൊഴിയിൽ കടകംപ്പള്ളിയുടെയും വാസവൻറെയും പേര് ഉണ്ടായിരുന്നു;കേരള ഹൈക്കോടതിയെ പ്രത്യേക അന്വേഷണ സംഘം കബളിപ്പിക്കുന്നു; ആരോപണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ  (4 hours ago)

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശപത്രികളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 933 സ്ഥാനാർത്ഥികൾ, ജില്ലാ പഞ്ചായത്തില്‍ 253 പേർ  (4 hours ago)

ബി.ജെ.പി./ആർ.എസ്.എസ്. പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പ്രവർത്തകരുടെയും നേതാക്കളുടെയും ആത്മഹത്യ; ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ്‌ ചന്ദ്രശേഖർ ഒളിച്ചു കളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി  (4 hours ago)

ശബരിമലയെ തകര്‍ക്കാനാണ് സിപിഎം ഗവണ്‍മെന്റ് ശ്രമിക്കുന്നത് ; രണ്ടു മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്തതിന്റെ മുഴുവന്‍ ക്രെഡിറ്റും ഹൈക്കോടതിക്ക്; അന്വേഷണം നിഷ്പക്ഷമായി നടക്കുന്നത് കോടതിയു  (4 hours ago)

ഡല്‍ഹി സ്‌ഫോടനം; ഡോക്ടര്‍ ഉമര്‍ നബിക്ക് അല്‍ഖ്വയ്ദ ബന്ധമുണ്ടെന്ന് സൂചന; ലക്ഷ്യം വച്ചത് ഡല്‍ഹി ചുട്ട് ചാമ്പലാക്കാൻ  (5 hours ago)

വാസുവിന് കിടക്കാന്‍ മെത്തയും ഫാനും; ഇവിടൊന്നും കിട്ടിയില്ല ഇവിടൊന്നും കിട്ടുന്നില്ലെന്ന് നിലവിളിച്ച് പപ്പേട്ടന്‍; ശബരിമല കേസില്‍ അകത്തായ എന്‍ വാസുവിന് മാത്രം കട്ടിലില്‍ കിടക്കാം; പത്മകുമാര്‍ ഉള്‍പ്പടെ  (5 hours ago)

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട്; വരും മണിക്കൂറിൽ സംഭവിക്കാനിരിക്കുന്നത്; കേന്ദ്രത്തിന്റെ ജാഗ്രത നിർദേശം  (5 hours ago)

Malayali Vartha Recommends