Widgets Magazine
28
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രൂക്ഷപ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍... കേവലം ഒരു ഇരയല്ല, 15 പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് കെ സുരേന്ദ്രന്‍..രാഹുലിന്റെ അറസ്റ്റ് വൈകുന്നത് മറ്റ് ഇരകളുടെ തെളിവിനെ ബാധിക്കും...


സൈബര്‍ അധിക്ഷേപത്തില്‍ അന്വേഷണം നടത്തുമെന്നും സൂചന..പെണ്‍കുട്ടിയുടെ മൊഴിയിലെ ഈ പരാമര്‍ശത്തില്‍ പൊലീസ് വിവരങ്ങള്‍ തേടും... രാഹുലിനെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി...


സര്‍ക്കാരിനെ വിവാദത്തില്‍ നിന്ന് രക്ഷിക്കാൻ പരാതി? എല്ലാ ചാറ്റും റെക്കോ‍ഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമെന്ന് രാഹുൽ: വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെ തുടർന്ന് ലുക്ക്ഔട്ട് നോട്ടീസ്: അടൂരിലെ വീടിന് പൊലീസ് കാവൽ...


ഇനിയും റിമാൻഡിൽ തുടരുന്നത് തനിക്കെതിരെയുള്ള നീതി നിഷേധം:- ഹൈക്കോടതിയിൽ മുരാരി ബാബു...


യുവതിയുടെ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ; പിന്നില്‍ സിപി ഐഎമ്മും ബിജെപിയും: ഫേസ്ബുക്കിലൂടെ തന്നെ ബന്ധപ്പെട്ടത് ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നുവെന്ന് പറഞ്ഞ്: ഉഭയകക്ഷി സമ്മതപ്രകാരമുളള ലൈംഗിക ബന്ധത്തിലേക്ക് അത് വളര്‍ന്നു; ഗര്‍ഭധാരണത്തിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിന്...

സ്വപ്ന സുരേഷ് കാലു മാറുമോ? കേരള സര്‍ക്കാരിനെതിരെ കമാന്ന് മിണ്ടാത്ത സ്വപ്ന സുരേ ഷിന്റെ മനസ് കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്നെടുത്തതായി സൂചന....

10 FEBRUARY 2022 11:50 AM IST
മലയാളി വാര്‍ത്ത

More Stories...

രൂക്ഷപ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍... കേവലം ഒരു ഇരയല്ല, 15 പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് കെ സുരേന്ദ്രന്‍..രാഹുലിന്റെ അറസ്റ്റ് വൈകുന്നത് മറ്റ് ഇരകളുടെ തെളിവിനെ ബാധിക്കും...

സൈബര്‍ അധിക്ഷേപത്തില്‍ അന്വേഷണം നടത്തുമെന്നും സൂചന..പെണ്‍കുട്ടിയുടെ മൊഴിയിലെ ഈ പരാമര്‍ശത്തില്‍ പൊലീസ് വിവരങ്ങള്‍ തേടും... രാഹുലിനെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി...

അയ്യപ്പന്‍മാര്‍ക്ക് മികച്ച ചികിത്സ: നന്ദിയറിയിച്ച് ആന്ധ്രാ സര്‍ക്കാര്‍

സര്‍ക്കാരിനെ വിവാദത്തില്‍ നിന്ന് രക്ഷിക്കാൻ പരാതി? എല്ലാ ചാറ്റും റെക്കോ‍ഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമെന്ന് രാഹുൽ: വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെ തുടർന്ന് ലുക്ക്ഔട്ട് നോട്ടീസ്: അടൂരിലെ വീടിന് പൊലീസ് കാവൽ...

ഇനിയും റിമാൻഡിൽ തുടരുന്നത് തനിക്കെതിരെയുള്ള നീതി നിഷേധം:- ഹൈക്കോടതിയിൽ മുരാരി ബാബു...

സ്വപ്ന സുരേഷ് കാലു മാറുമോ? കേരള സര്‍ക്കാരിനെതിരെ കമാന്ന് മിണ്ടാത്ത സ്വപ്ന സുരേ ഷിന്റെ മനസ് കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്നെടുത്തതായി ചില സൂചനകള്‍ ലഭിച്ചു. ഇന്ന് കൊച്ചിയിലെത്തിയില്ലെങ്കിലും തങ്ങള്‍ക്ക് അനുകൂലമായ വിവരങ്ങള്‍ കൈമാറണമെന്ന അഭ്യര്‍ത്ഥന അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വപ്നക്ക് നല്‍കിയെന്ന വിവരമാണ് പുറത്തു വരുന്നത്.

ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ സ്വപ്ന സുരേഷിന്റെ ഫോണ്‍ സന്ദേശം റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചതിന് പിന്നില്‍ ഉന്നത പോലിസുദ്യോഗസ്ഥരും ഐ.എ.എസുകാരും ഉണ്ടെന്ന വിവരമാണ് സ്വപ്ന ആദ്യമായി കൈമാറിയിരിക്കുന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരിക്കെി സ്വപ്നക്ക് ലഭിച്ചത് വീര വനിതയുടെ ട്രീറ്റ്‌മെന്റാണെന്നും ഇ ഡിക്ക് വിവരം കിട്ടി.


ഇക്കാര്യം മനസിലാക്കുന്നതിനുള്ള അന്വേഷണങ്ങള്‍ ഇ.ഡി തുടങ്ങി കഴിഞ്ഞു.

കേരള പൊലീസിലെ ചില ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ചു വ്യക്തമായ സൂചന കേന്ദ്ര ഏജന്‍സികള്‍ക്കു ലഭിച്ചു. ഇതില്‍ സിബിഐ അന്വേഷണ സാധ്യത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുകയാണ്. സി ബി ഐ അന്വേഷണം നടന്നാല്‍ ഉദ്യോഗസ്ഥര്‍ വെള്ളത്തിലാകും. അപ്പോഴും എം.ശിവശങ്കര്‍ രക്ഷപ്പെടും. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്തവര്‍ കുടുങ്ങും. ശിവശങ്കര്‍ ചില ഉദ്യോ്സ്ഥരെ ബലിയാടാക്കി എന്നു വേണം കരുതാന്‍.



ഇഡി കസ്റ്റഡിയിലിരിക്കെയാണു 2020 ഡിസംബറില്‍ സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ പങ്കില്ലെന്ന സ്വപ്നയുടെ ശബ്ദസന്ദേശം പുറത്തു വന്നത്. എന്നാല്‍ ഒരു വര്‍ഷത്തിലേറെ അന്വേഷണം നടത്തിയിട്ടും കേരള പൊലീസിന് ആ ശബ്ദം സ്വപ്നയുടേതാണോയെന്നു തിരിച്ചറിയാനായില്ല. കഴിഞ്ഞ ദിവസം ആ ശബ്ദ സന്ദേശം താനാണു റെക്കോര്‍ഡ് ചെയ്തു പുറത്തു വിട്ടതെന്നും ശിവശങ്കര്‍ അടക്കമുള്ളവരുടെ നിര്‍ദേശ പ്രകാരമായിരുന്നു അതെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതാണു ഇഡിക്കു പുതിയ ആയുധമായത്. കേരള പോലീസിന്റെ കാര്‍മികത്വത്തിലാണ് ഫോണ്‍ റെക്കോര്‍ഡ് പുറത്തു വന്നതെന്ന വാര്‍ത്ത കേന്ദ്ര ഏജന്‍സികളെക്കെട്ടിച്ചിരിക്കെയാണ്.

സി പി എം നേതൃത്വം നല്‍കുന്ന പൊലീസ് അസോസിയേഷന്റെ എറണാകുളം ജില്ലാ ഭാരവാഹിയായ വനിതാ കോണ്‍സ്റ്റബിളും പാലാരിവട്ടം സ്റ്റേഷനിലെ മറ്റൊരു വനിതാ കോണ്‍സ്റ്റബിളുമായിരുന്നു സ്വപ്നയ്ക്ക് എസ്‌കോര്‍ട്ട് ഡ്യൂട്ടി പോയിരുന്നത്. ജില്ലാ ഭാരവാഹി തൃപ്പുണ്ണിത്തുറ സ്റ്റേഷനിലായിരുന്നു. സര്‍ക്കാരിനെ വെള്ള പൂശാനുള്ള നിര്‍ദേശങ്ങള്‍ തലസ്ഥാനത്തു നിന്ന് ഇവര്‍ വഴിയാണു സ്വപ്നയ്ക്കു കൈമാറിയിരുന്നതെന്നാണു കേന്ദ്ര ഏജന്‍സികള്‍ക്കു ലഭിച്ച വിവരം. ഇതിലാണ് ശിവ ശങ്കറിന്റെ പങ്ക് വ്യക്തമാകുന്നത്.



വിവാദ ശബ്ദ സന്ദേശത്തിന്റെ തലസ്ഥാനത്താണു തയാറാക്കിയത്. കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹിയാണ് ഇത് എറണാകുളത്ത് എത്തിച്ചതെന്നു പറയപ്പെടുന്നു. തുടര്‍ന്നു ഫോണ്‍ കൈവശമില്ലാതിരുന്ന സ്വപ്നയ്ക്കു മറ്റൊരു ഫോണ്‍ നല്‍കി അതു റിക്കോര്‍ഡ് ചെയ്തു ചാനലുകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഈ മൂന്നു പൊലീസ് ഉദ്യോഗസ്ഥരുടെയും ശിവശങ്കറിന്റെയും പങ്കാണു കൂടുതല്‍ അന്വേഷിക്കുക. ചിലപ്പോള്‍ ഇതിന് ഒത്താശ ചെയ്ത പൊലീസിലെ ചില ഉന്നതരും കുടുങ്ങിയേക്കും. ഇവരിലാണ് ഐ.പിഎസുകാരുള്ളത്.


ഇതിനെ ജയില്‍ ചാട്ടമെന്നു കരുതുകയാണ് ഇ.ഡി. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന സ്വപ്ന സുരേഷിന്റെ ശബ്ദം റിക്കോര്‍ഡ് ചെയ്തു പ്രചരിപ്പിച്ചതു ജയില്‍ ചട്ടത്തിന്റെ ലംഘനമാണെന്നും വേണമെങ്കില്‍ സിബിഐ അന്വേഷണം ഹൈക്കോടതിയില്‍ ആവശ്യപ്പെടാമെന്നു ഇഡിക്കു നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. എന്നാല്‍ അന്നു ശബ്ദസന്ദേശം പുറത്തു വന്നതിനെ കുറിച്ച് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് പൊലീസ് ഹൈടെക് സെല്ലിന് ഇതു കൈമാറി. അന്വേഷണത്തിനു നേതൃത്വം കൊടുത്ത എസ്പി ശബ്ദ സന്ദേശം പ്രചരിച്ചതില്‍ ഉദ്യോഗസ്ഥര്‍ക്കു വീഴ്ചയില്ലെന്നായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരിക്കും ഇതു ചെയ്തതെന്നു സംസ്ഥാന ഇന്റലിജന്‍സും സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ സി പി എമ്മുകാര്‍ ആയതിനാല്‍ ഒന്നും സംഭവിച്ചില്ല.



ആധികാരികത പരിശോധിക്കാന്‍ ഓഡിയോ അനാലിസിസ് ടെസ്റ്റ് നടത്താനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ ഫിസിക്‌സ് ഡിവിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓഡിയോവിഡിയോ ലാബിലോ കേരളത്തിനു പുറത്തുള്ള സെന്‍ട്രല്‍ ഫൊറന്‍സിക് ലബോറട്ടികളിലേക്കു ശബ്ദരേഖ അയച്ചു കൊടുക്കുന്ന കാര്യവും ആലോചിച്ചു. ഒന്നുമുണ്ടായില്ല. മാത്രമല്ല ശബ്ദരേഖ തന്റേതാണെന്നും അതു ശിവശങ്കര്‍ അടക്കമുള്ളവരുടെ നിര്‍ദേശ പ്രകാരം റിക്കോര്‍ഡ് ചെയ്തു പ്രചരിപ്പിച്ചതാണെന്നും സ്വപ്ന തന്നെ വെളിപ്പെടുത്തിയതോടെ കേന്ദ്ര ഏജന്‍സികള്‍ക്കു നിസാരമായി കാര്യത്തിലേക്ക് കടക്കാം .

ഏതായാലും മുഖ്യമന്ത്രിക്ക് ഒന്നും സംഭവിക്കില്ല . കാരണം മുഖ്യമന്ത്രിയെ ഇതില്‍ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവൊന്നുമില്ല

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Rahul- Mamkootathil വീണ്ടും ഗുരുതരമായിട്ടുള്ള ആരോപണങ്ങൾ..  (4 minutes ago)

Rahul-Mamkootathil സൈബര്‍ അധിക്ഷേപത്തിലും അന്വേഷണം  (10 minutes ago)

അയ്യപ്പന്‍മാര്‍ക്ക് മികച്ച ചികിത്സ: നന്ദിയറിയിച്ച് ആന്ധ്രാ സര്‍ക്കാര്‍  (1 hour ago)

സര്‍ക്കാരിനെ വിവാദത്തില്‍ നിന്ന് രക്ഷിക്കാൻ പരാതി? എല്ലാ ചാറ്റും റെക്കോ‍ഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമെന്ന് രാഹുൽ: വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെ തുടർന്ന് ലുക്ക്ഔട്ട് നോട്ടീസ്: അടൂരിലെ വീടിന് പൊല  (1 hour ago)

ഇനിയും റിമാൻഡിൽ തുടരുന്നത് തനിക്കെതിരെയുള്ള നീതി നിഷേധം:- ഹൈക്കോടതിയിൽ മുരാരി ബാബു...  (2 hours ago)

യുവതിയുടെ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ; പിന്നില്‍ സിപി ഐഎമ്മും ബിജെപിയും: ഫേസ്ബുക്കിലൂടെ തന്നെ ബന്ധപ്പെട്ടത് ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നുവെന്ന് പറഞ്ഞ്: ഉഭയകക്ഷി സമ്മതപ്രകാരമു  (2 hours ago)

എല്ലാം പൊളിച്ചെടുക്കാൻ ഭർത്താവിനെ നേരിട്ടിറക്കി രാഹുൽ ഈശ്വർ...!യുദ്ധം തുടങ്ങി ഡാ കോൺഗ്രസുക്കാരാ മരയൂളയാവല്ലേ  (4 hours ago)

എല്ലാം പൊളിച്ചെടുക്കാൻ ഭർത്താവിനെ നേരിട്ടിറക്കി രാഹുൽ ഈശ്വർ...!യുദ്ധം തുടങ്ങി ഡാ കോൺഗ്രസുക്കാരാ മരയൂളയാവല്ലേ  (5 hours ago)

ബോട്ട് പൈപ്പ് ലൈനിൽ ഇടിച്ചുണ്ടായ അപകടം.  (6 hours ago)

'ആ ദുഷ്ടൻ അനുഭവിക്കട്ടെ' പരാതിക്ക് പിന്നിലെ കളികൾ. ഇനി രാഹുലിന് സംഭവിക്കുന്നത് വൻ രാഷ്ട്രീയ ട്വിസ്റ്റുകളിലേക്ക്.  (6 hours ago)

ചുഴറ്റിയടിച്ച് ‘ ഡിറ്റ് വാ’ 50 മരണം. 25 പേരെ കാണാതായി RED ALERT ഡാമുകൾ തുറന്നു..! അടുത്ത മണിക്കൂർ കൊടും മഴ  (6 hours ago)

രാഹുലിനെ അറസ്റ്റ് ചെയ്യാൻ പോലീസിന് മടി! പിണറായിയുടെ നിലപാട് തള്ളി പണി കിട്ടുമെന്ന് പേടി  (6 hours ago)

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ.  (6 hours ago)

ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുമെന്ന്  (7 hours ago)

സിംഗിൾ ഡോസ് വാക്സിന് അംഗീകാരം നൽകി  (7 hours ago)

Malayali Vartha Recommends