കുട്ടികളുടെ ഫോട്ടോ അടിക്കടി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നത് പെട്ടെന്ന് നിലച്ചു; ഇത് സൃഹൃത്തുക്കളിൽ സംശയമുണ്ടാക്കി; കാൽസ്യം കാർബണേറ്റും സിങ്ക് ഓക്സൈഡും ഓൺലൈൻ വഴി വാങ്ങി; വിഷവാതകം പുറത്തു പോകാതിരിക്കാനായി ജനലുകളും വാതിലുകളും അടച്ചു; ടേപ് ഉപയോഗിച്ച് വായുസഞ്ചാരം തടസ്സപ്പെടുത്തി; വീട് ജപ്തി ഭീഷണിയിൽ; മരിക്കുന്നതിന് മുന്നേ ചെയ്‌തത്! നിർണ്ണായകമായ ആ കത്തിൽ പറയുന്നത്! നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. ആ കുടുംബം, കാൽസ്യം കാർബണേറ്റും സിങ്ക് ഓക്സൈഡും ഓൺലൈൻ വഴി വാങ്ങിയതായി കണ്ടെത്തിയിരിക്കുകയാണ്.പൊലീസ് പറയുന്നത് ഈ രാസപദാർഥങ്ങൾ ആത്മഹത്യ ചെയ്യണമെന്ന് അവർ നേരത്തേ തീരുമാനിച്ചതിന് തെളിവാണെന്നാണ്.
വിഷവാതകം പുറത്തു പോകാതിരിക്കാനായി ജനലുകളും വാതിലുകളും അടച്ചിരുന്നു . മാത്രമല്ല ടേപ് ഉപയോഗിച്ച് വായുസഞ്ചാരം തടസ്സപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധിയുണ്ട് എന്ന് സൂചിപ്പിക്കുന്ന ഒരു കത്ത് പൊലീസ് കണ്ടെടുത്തെന്നും വിവരങ്ങൾ പുറത്ത് വരുന്നു. രണ്ടാഴ്ചയായി സമൂഹമാധ്യമത്തിൽ ഇവർ ആക്റ്റീവ് അല്ലായിരുന്നുവെന്നു സുഹൃത്തുക്കൾ വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിൽ കുട്ടികളുടേതായുള്ള ചിത്രങ്ങൾ ഇവർ പങ്കുവച്ചിരുന്നു. എന്നാൽ ദിവസങ്ങളായി അത്തരം ചിത്രങ്ങള്‍ പങ്കുവയ്ക്കാതിരുന്നു. അതിന്റെ കാരണം മാനസിക സമ്മർദമാകാം. അടുത്തിടെ വലിയ സാമ്പത്തിക ബാധ്യത ഇവർക്കുണ്ടായതായി നാട്ടുകാർ പറയുന്നു. വീട് ജപ്തി ഭീഷണിയിൽ ആയിരുന്നുവത്രെ. വീട്ടിലെ മറ്റംഗങ്ങൾ താഴത്തെ നിലയിലും ആഷിക്കും ഭാര്യയും മക്കളും മുകൾ നിലയിലുമായിരുന്നു താമസിച്ചത്.
അതേസമയം കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തെ കുറിച്ച് സിപിഎം ലോക്കല്‍ സെക്രട്ടറി പ്രതീഷ് പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്...വലിയൊരു വീടിന്റെ മുകള്‍ നിലയിലായിരുന്നു മരിച്ച കുടുംബം താമസിച്ചിരുന്നത്. താഴത്തെ നിലയില്‍ വൃക്ക രോഗിയായ ഉമ്മയും സഹോദരിയും. ഉമ്മയുടെ ചികില്‍സാര്‍ത്ഥമാണ് സഹോദരി ഇവിടെ താമസിച്ചിരുന്നത്.
രാവിലെ ഒമ്പത് മണിയായിട്ടും ഇവര്‍ മുകള്‍ നിലയില്‍ നിന്നും പുറത്തേക്ക് വരാതിരുന്നതോടെയാണ് സഹോദരി മുകള്‍നിലയിലെത്തി പരിശോധിച്ചത്. എന്നാല്‍ മുകള്‍ നിലയിലേക്കുള്ള വാതില്‍ അകത്തുനിന്ന് അടച്ചിട്ടനിലയിലായിരുന്നു. എത്ര മുട്ടിയിട്ടും തുറന്നില്ല. തുടര്‍ന്ന് വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. സിപിഎം ലോക്കല്‍ സെക്രട്ടറി പ്രതീഷ് സ്ഥലത്തേക്ക് ഓടിയെത്തി.
സഹോദരിയുടെ ആശങ്ക മനസ്സിലാക്കി വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകടന്നതോടെയാണ് നാലുപേരെയും മുറിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. മുറിയില്‍ ഒരു പാത്രത്തില്‍ എന്തോ വാതകം പുകച്ചിരുന്നതായും മനസ്സിലാക്കി. വാതില്‍ തള്ളി തുറന്ന് അകത്തു കയറിയ ലോക്കല്‍ സെക്രട്ടറിക്കും ശ്വസിക്കാന്‍ പ്രശ്‌നമുണ്ടായി. ഇതോടെ അതിവേഗം പുറത്തിറങ്ങി.
ജനലുകള്‍ തുറന്നു. അപ്പോഴാണ് ടേപ്പു ഉപയോഗിച്ച് ജനല്‍ അടച്ചിരുന്നത് ശ്രദ്ധയില്‍ പെട്ടത്. തറയില്‍ ഒരു ബെഡ് ഇട്ട് അതില്‍ രണ്ടു കുട്ടികളെ നടുക്ക് കിടത്തി സൈഡില്‍ അച്ഛനും അമ്മയും കിടക്കുന്നതാണ് വീട്ടിലേക്ക് ആദ്യം കയറിയ ലോക്കല്‍ സെക്രട്ടറി കൂടിയായ പ്രതീഷ് കണ്ടത്. മുറിയില്‍ വലിയ അലുമിനീയം പാത്രത്തില്‍ കരികല്ലിന്റെ പാളികള്‍ നിറച്ച ശേഷം അതിന് മുകളില്‍ തീ ഇട്ട നിലയില്‍ കണ്ടിരുന്നു. ആ തീയ്ക്ക് മുകളില്‍ ഒരു പാത്രവുമുണ്ടായിരുന്നു.
അതിനുള്ളില്‍ എന്തോ ഒരു പൊടിയും ഉണ്ടായിരുന്നു. ഈ പൊടി ചൂടായാണ് വിഷ വാതകം മുറിയില്‍ നിറഞ്ഞതെന്നാണ് വിലയിരുത്തല്‍. കാര്‍ബണ്‍ മോണോക്‌സൈഡിനെ ശാസ്ത്രീയമായി തന്നെ മുറിയില്‍ നിറയ്ക്കുകയായിരുന്നു ഈ കുടുംബം. വേദന രഹതി മരണം അങ്ങനെയാണ് ഉറപ്പാക്കിയതെന്ന് പൊലീസും കരുതുന്നു. ഫോറന്‍സിക് പരിശോധനയിലൂടെ പാത്രത്തിലെ പൊടി ഏതെന്ന് മനസ്സിലാകും. പോസ്റ്റ്‌മോര്‍ട്ടത്തിലൂടേയും മരണ കാരണം തെളിയും.
ചന്തപ്പുര ഉഴുവത്തുകടവില്‍ കാടാംപറമ്പ് ഉബൈദുള്ളയുടെ മകന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആഷിക് (41) ഭാര്യ അബീറ, മക്കളായ അസ്റ (14) അനൈനുനിസ്സ (7) എന്നിവരെയാണ് വീട്ടിലെ മുകള്‍ നിലയിലെ മുറിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷവാതകം ശ്വസിച്ച് ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീടിനകത്ത് കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha

























