ഒന്നര വര്‍ഷം മുൻപ് വിവാഹം; വിവാഹശേഷം ഭർത്താവിനൊപ്പം വിദേശത്തായിരുന്നു; ഗര്‍ഭിണിയായ ശേഷം കാര്യങ്ങൾ മാറി മറിഞ്ഞു; ജനിച്ചതു പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞതോടെ ഭർതൃ വീട്ടുകാരുടെ പെരുമാറ്റം മോശമായി; എനിക്ക് ഇവിടെ പറ്റൂല്ല എന്ന് പറഞ്ഞതോടെ സ്വന്തം വീട്ടിലേക്ക് തിരിച്ചു വന്നു; വീട്ടിലെത്തി ഹാപ്പിയായിരുന്നെങ്കിലും ആ ഫോൺ കോൾ സകലതും മാറ്റി മറിച്ചു; ഭർത്താവുമായി വീഡിയോ കാൾ ചെയ്തു കഴിഞ്ഞയുടൻ യുവതി തൂങ്ങി മരിച്ചു

ആറ്റുപ്പുറത്തു യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബന്ധുക്കൾ. യുവതി മരിക്കാൻ കാരണം ഭര്‍ത്താവിന്റെ മാനസിക പീഡനംമൂലമാണെന്ന് ബന്ധുക്കൾ പരാതി കൊടുത്തു. ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്.സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയിലാണു തൃശൂര്‍ ആറ്റുപ്പുറം സ്വദേശിയായ ഫൈറൂസിനെ കണ്ടെത്തിയത്.
എന്നെ ഇവിടുന്ന് കൊണ്ടുപോകണം. എനിക്ക് ഇവിടെ പറ്റൂല്ല എന്ന് അവൾ പറഞ്ഞിരുന്നതായും ഞങ്ങൾ പോയി കൊണ്ടുവന്നുവെന്നും ബന്ധുക്കൾ പറഞ്ഞു .ഭർത്താവിനോട് ചോദിച്ചപ്പോൾ കൊണ്ടുപൊയ്ക്കോളാനും പറഞ്ഞുവത്രേ. അവനും അവന്റെ വീട്ടുകാരും മോളെ ബുദ്ധിമുട്ടിച്ചു. ഇവിടെ വന്ന ശേഷം അവൾ ഹാപ്പിയായിരുന്നുവെന്നും അവർ വ്യക്തമാക്കി. ഇടയ്ക്ക് അവൻ മകളെ വിളിക്കും. വിഡിയോ കോളിൽ കുഞ്ഞിനെ കാണുകയും ചെയ്യും. ഫോൺ വയ്ക്കും.
അവസാനം വന്ന കോളിന് ശേഷമാണ് മകൾ ആത്മഹത്യ ചെയ്തതെന്നും ഫൈറൂസിന്റെ പിതാവ് പറഞ്ഞു. ഭര്‍ത്താവിന്റെ ഫോണ്‍ വന്നതിനു പിന്നാലെയാണു ഫൈറൂസ് തൂങ്ങിമരിച്ചെന്ന ആരോപണമാണ് വീട്ടുകാര്‍ ഉയർത്തുന്നത്. മരണം ഭര്‍ത്താവിന്റെ മാനസിക പീഡനം മൂലമാണെന്നാണു ബന്ധുക്കൾ ആരോപിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു മരണം. ഭര്‍ത്താവ് നരണിപ്പുഴ സ്വദേശി ജാഫറിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി കഴിഞ്ഞു.
ജാഫര്‍ വിദേശത്താണ് ഉള്ളത് . ഒന്നര വര്‍ഷം മുൻപായിരുന്നു ഫൈറൂസിനെ ജാഫർ വിവാഹം കഴിച്ചത്. നാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞുണ്ട് ഇവർക്ക്. വിവാഹശേഷം ജാഫറിനൊപ്പം വിദേശത്തായിരുന്നു ഫൈറൂസ്. എന്നാൽ ഗര്‍ഭിണിയായ ശേഷമാണ് ഫൈറൂസ് മാനസിക പീഡനത്തിന് ഇരയായതെന്ന് ബന്ധുക്കളുടെ ഭാഷ്യം . ജനിച്ചതു പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞതോടെ ജാഫറിന്റെയും കുടുംബത്തിന്റെയും പെരുമാറ്റം മോശമായിരുന്നതായി ബന്ധുക്കള്‍ വ്യക്തമാക്കി l.
ഭര്‍ത്താവിന്റെ പീഡനം കാരണം ഫൈറൂസിനെ ആറ്റുപ്പുറത്തെ വീട്ടിലേക്ക് മാതാപിതാക്കള്‍ കൂട്ടിക്കൊണ്ടുവരികയായിരുന്നു . ഇതിനുശേഷം, ഫോണിലൂടെ നിരന്തരം ഭീഷണിയായിരുന്നു. ഫോണിലെ സംഭാഷണങ്ങള്‍ തെളിവായി പൊലീസിന് കൈമാറി. പ്രസവശേഷം ഫൈറൂസിനേയും കുഞ്ഞിനെയും സംരക്ഷിക്കാന്‍ ജാഫർ തയാറായില്ലെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട് . പെൺകുഞ്ഞ് ഇപ്പോൾ ഫൈറൂസിന്‍റെ സഹോദരിയുടെ പരിചരണത്തിലാണ് ഉള്ളത് . ജാഫറിനെ വിദേശത്തുനിന്ന് നാട്ടില്‍ എത്തിച്ച് ജയിലിലടയ്ക്കണമെന്നാണ് നാട്ടുകാരും ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha


























