Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

ദിലീപിനെ രക്ഷിക്കാൻ നോക്കി രാമന്‍പിള്ള കുടുങ്ങുമോ? ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു.. വാങ്ങിയ കോടികൾ ഇറക്കേണ്ടി വരും.. രാമൻപിള്ള ഓട്ടം തുടങ്ങി

18 MARCH 2022 02:44 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയ കേസ് അട്ടിമറിക്കാൻദിലീപ് ശ്രമിച്ചതിന്റെ നിർണായക വിവരങ്ങൾ ദിനംപ്രതി പുറത്ത് വരുകയാണ്. ഇപ്പോഴിതാ സംഭവത്തിൽ ദിലീപിന്റെ അഭിഭാഷകൻ ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്യാന്‍ സാധ്യതയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അഭിഭാഷകന്‍ രാമന്‍ പിള്ള അടക്കമുള്ളവരെ ചോദ്യം ചെയ്യുന്ന കാര്യം പരിഗണയിലാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് രാമന്‍പിള്ളയ്‌ക്കെതിരെ ആക്രമിക്കപ്പെട്ട നടി ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കിയിരുന്നു. ദിലീപിന് വേണ്ടി അഭിഭാഷകര്‍ നടത്തിക്കൊണ്ടിരിക്കുന്നത് നിയമ വിരുദ്ധവും അഭിഭാഷക വൃത്തിക്ക് നിരക്കാത്തതുമാണെന്നാണ് നടി പരാതിയില്‍ പറയുന്നത്. അതേസമയം, ദിലീപിന്റെ ഫോണിലെ ഡാറ്റ മാറ്റാന്‍ ഉപയോഗിച്ച ഐ മാക് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൂടാതെ ഡി ഐ ജി സഞ്ജയ് കുമാര്‍ ഗുരുഡിനുമായി ദിലീപ് ഫോണില്‍ സംസാരിച്ചത് അന്വേഷിക്കുമെന്നും ക്രൈം ബ്രാഞ്ച് എസ് പി പി മോഹനചന്ദ്രന്‍ പറഞ്ഞു.

കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സൈബര്‍ വിദഗ്ദന്‍ സായി ശങ്കര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായില്ല. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം നാല് ഫോണുകലാണ് ദിലീപ് ഹാജരാക്കിയത്. ഇവ കോടതി രജിസ്ട്രിക് കൈമാറുന്നതിന് മുമ്പ് തെളിവുകള്‍ നശിപ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. മുംബൈയിലെ ലാബില്‍ വച്ച് രണ്ട് ഫോണുകളില്‍ ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തിയത്. മറ്റ് രണ്ടെണ്ണം സൈബര്‍ വിദഗ്ദനായ സായ് ശങ്കറിന്റെ സഹായത്തോടെ കൊച്ചിയില്‍ വച്ചാണെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. അഭിഭാഷകനായ ബി രാമന്‍പിള്ളയുടെ ഓഫീസ്, കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ , ലോഡ്ജ് എന്നിവിടങ്ങളില്‍ വച്ച് തെളിവ് നശിപ്പിച്ചെന്നാണ് കേസ്. ഇതിന് വേണ്ടി സായ് ശങ്കറിന്റെ ഭാര്യയുടെ പേരിലുല്‌ള ഐ മാക് ഡസ്‌ക്്‌ടോപ്പാണ് ഉപയോഗിച്ചത്. ഇത് കോഴിക്കോട്ട് നടത്തിയ റെയ്ഡില്‍ കണ്ടെടുത്തതായി ക്രൈംബ്രാഞ്ച് എസ്. പി. മോഹനചന്ദ്രന്‍ പറഞ്ഞു. കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളതിനെ തുടര്‍ന്നാണ് മോഹനചന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്. അതേസമയം, നടി നല്‍കിയ പരാതിയില്‍ ദിലീപിന്റെ അഭിഭാഷകരായ ബി രാമന്‍പിള്ള, ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

സാക്ഷിയായ ജിന്‍സണെ സ്വാധീനിക്കുന്നതിനായി ക്രിമിനല്‍ കേസിലെ പ്രതിയായ നാസര്‍ എന്നയാളെ അഡ്വ.രാമന്‍പിള്ള നേരിട്ടും ഫോണ്‍ മുഖേനയും ബന്ധപ്പെട്ടു. അഭിഭാഷകന്റെ ഓഫിസില്‍ വെച്ച് പ്രതി ഫോണിലെ തെളിവുകള്‍ നശിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഇതിനിടെ, നടിയെ ആക്രമിച്ച കേസില്‍ പൊലീസ് പീഡനമാരോപിച്ച് കേസിലെ സാക്ഷി സാഗര്‍ വിന്‍സന്റ് നല്‍കിയ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. ഹരജി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. ഡി വൈ എസ് പി ബൈജു പൗലോസിനടക്കം ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഇതിനിടെ, വധഗൂഡാലോചന കേസില്‍ ദിലീപിനെതിരായി പുതിയ തെളിവുകള്‍ ലഭിച്ചു. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ സായ് ശങ്കര്‍ മായ്ച്ചുകളഞ്ഞതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. ഫോണിലെ വിവരങ്ങള്‍ മാറ്റിയത് സായിയുടെ ഐ മാക് സിസ്റ്റത്തില്‍ നിന്നാണെന്നതന്റെ തെളിവുകളാണ് ലഭിച്ചത്. സായ് ശങ്കറിന്റെ ഭാര്യയുടെ ബുട്ടീക്കിലെ ഐ മാക് റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. ഇത് പരിശോധിച്ചപ്പോള്‍ ദിലീപിന്റെ ഫോണും ഐ മാകും വക്കീല്‍ ഓഫീസിലെ വൈഫൈയും തമ്മില്‍ കണക്റ്റ് ചെയ്തതിന് തെളിവുണ്ട്. ജനുവരി 29, 30 തീയതികളില്‍ സായ് ശങ്കര്‍ കൊച്ചിയില്‍ ഉണ്ടായിരുന്നതിനും തെളിവ് ലഭിച്ചിട്ടുണ്ട്. ഫോണില്‍ വിവരങ്ങള്‍ മാറ്റാന്‍ ഐമാക് സായ് ശങ്കര്‍ കൊച്ചിയിലെത്തിക്കുകയാണ് ചെയ്തത്. നശിപ്പിച്ച തെളിവുകള്‍ വീണ്ടെടുക്കാനുള്ള ശ്രമം ക്രൈം ബ്രാഞ്ച് നടത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (37 minutes ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (57 minutes ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (1 hour ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (1 hour ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (1 hour ago)

ഗാസ ചാരക്കൂമ്പാരം  (1 hour ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (1 hour ago)

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (1 hour ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (2 hours ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (2 hours ago)

സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി  (2 hours ago)

തിരുവോണം ബമ്പർ; വില്പന 56 ലക്ഷം കടന്നു  (2 hours ago)

മുൻ എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; അജിത് കുമാറിൻ്റെ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കൗണ്ടർ പത്രിക  (2 hours ago)

പോയി പിണറായിയോട് പറ.. വീണ്ടും പരാതിക്കാരെ പരിഹസിച്ച് സുരേഷ് ​ഗോപി എംപി  (2 hours ago)

GAZA IDF ഉറ്റവരെ തിരഞ്ഞ് കുടുംബം  (2 hours ago)

Malayali Vartha Recommends