Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..

അമ്ബൂരി രാഖി കൊലക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചത് പ്രതികളുടെ അതിബുദ്ധി?

31 MARCH 2022 10:11 PM IST
മലയാളി വാര്‍ത്ത

More Stories...

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

അമ്ബൂരി രാഖി മോള്‍ കൊലക്കേസിന്റെ വിചാരണ തുടരുകയാണ്. 2019 ല്‍ നടന്ന കൊലപാതകത്തില്‍ പ്രതികള്‍ നടത്തിയ ഓരോ സംഭവങ്ങളും സിനിമയെ വെല്ലും വിതമായിരുന്നു. സിവില്‍ എഞ്ചിനീയറിങ് ബിരുദധാരിയിരുന്നു കൊല്ലപ്പെട്ട രാഖി. തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ ജില്ലാ. സെഷന്‍സ് ജഡ്ജി സി. ഡെന്നി മുമ്ബാകെയാണ് വിചാരണ അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്നത്.

സംഭവത്തില്‍ സൈനീകനായ അഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാണാതായ രാഖിയെ ഒരുമാസത്തിന് ശേഷം
അഖിലിന്റെ വീടിനു സമീപത്തു മറവു ചെയ്ത നിലയില്‍ പോലീസ് കണ്ടെത്തുകയായിരുന്നു.
കേസിലെ പ്രതികളായ അഖിലിന്റെ സഹോദരനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാഖിമോളെ കൊലപ്പെടുത്തിയത് അഖില്‍ തന്നെയാണെന്ന് രണ്ടാം പ്രതി രാഹുല്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. പ്രതികളില്‍ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ രാഖിമോലെ കൊല്ലാന്‍ ഉപയോഗിച്ച കാര്‍ തൃപ്പരപ്പിലുള്ള രാഹുലിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

സൈനികനായ അഖില്‍ ജോലിസ്ഥലത്താണെന്ന് അഖിലിന്റെ അച്ഛന്‍ മണിയന്‍ പറഞ്ഞിരുന്നെങ്കിലും അഖില്‍ കേരളത്തിന് പുറത്ത് ഒളിവിലായിരുന്നു. അറസ്റ്റ് ചെയ്ത രണ്ടാം പ്രതിയും അഖിലിന്റെ സഹോദരനുമായ രാഹുലിന്റെ ഫോണില്‍ നിന്ന് ഉടന്‍ നാട്ടിലെത്താന്‍ പോലീസ് അഖിലിനോട് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ കാത്തു നിന്ന ഷാഡോ പോലീസ് അഖിലിനെ പിടികൂടുകയായിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികളെ വീണ്ടും ഏപ്രില്‍ 21ന് ഹാജരാക്കാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു. ഫോറന്‍സിക് വിദഗ്ദര്‍ , ചീഫ് കെമിക്കല്‍ ലാബ് ഉദ്യോഗസ്ഥര്‍,മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ , പ്രതികളെ അറസ്റ്റ് ചെയ്ത മുന്‍ പൂവാര്‍ സി ഐ എസ്. രാജീവ് , ഡിവൈഎസ്പി, രഹസ്യമൊഴി രേഖപ്പെടുത്തിയ 3 ജുഡീഷ്യല്‍ മജിസ്‌ട്രേട്ടുമാര്‍ എന്നീ ഔദ്യോഗിക സാക്ഷികളെയാണ് ഇനി വിസ്തരിക്കുവാനുള്ളത്. ഇതോടെ പ്രോസിക്യൂഷന്‍ ഭാഗം സാക്ഷി വിസ്താര വിചാരണ പൂര്‍ത്തിയാകും. 34 സാക്ഷികളുടെ വിസ്താരം നവംബര്‍ 25 ഓടെ പൂര്‍ത്തിയായി. 18 തൊണ്ടി മുതലുകള്‍ പ്രോസിക്യൂഷന്‍ ഭാഗം തെളിവായി അക്കമിട്ട് കോടതി തെളിവില്‍ സ്വീകരിച്ചു.

കൊലയ്ക്ക് ശേഷം രാഖിയുടെ സിം പ്രതികള്‍ വാങ്ങിയ പുതിയ മൊബൈല്‍ ഫോണിലിട്ട് ചെന്നൈക്ക് പോകുന്നുവെന്ന് വീട്ടുകാര്‍ക്ക് അയച്ച സന്ദേശമടങ്ങിയ തൊണ്ടി സിഡി പെന്‍ ഡ്രൈവിലാക്കി പ്രതികള്‍ക്ക് നല്‍കി. രാഖിയുടെ ഫോണിലെയും പ്രതികള്‍ വാങ്ങിയ ബ്രാന്റ് ന്യൂ ഫോണിലേയും സന്ദേശ അക്ഷരങ്ങളുടെ ഫോണ്ട് സൈസ് വ്യത്യാസമാണ് കേസിന് തുമ്പായത്. അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി പ്രോസിക്യൂഷന്റെയും പ്രതികളുടെയും സാന്നിദ്ധ്യത്തിലാണ് കോടതിയില്‍ പകര്‍പ്പുകള്‍ എടുത്തത്.

തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനും പ്രോസിക്യൂഷന്‍ കേസ് ഡിഫന്റു ചെയ്യാനും സി ഡി പകര്‍പ്പുകള്‍ വേണമെന്ന പ്രതികളുടെ ഹര്‍ജിയിലാണ് പകര്‍പ്പ് നല്‍കാന്‍ കോടതി ഉത്തരവിട്ടത്. 2 വര്‍ഷത്തിന് മേല്‍ ശിക്ഷിക്കാവുന്ന വാറണ്ട് വിചാരണ കേസ് പ്രതിരോധിക്കാന്‍ പ്രതികള്‍ക്ക് അവസരം നല്‍കിക്കൊണ്ടുള്ള ന്യായ വിചാരണക്ക് പ്രോസിക്യൂഷന്‍ വിചാരണയില്‍ ആശ്രയിക്കുന്ന രേഖകളുടെയും 2019 ല്‍ പൊലീസ് ഹാജരാക്കിയ 3 ഇലക്‌ട്രോണിക് തൊ മുതലുകളുടെയും പകര്‍പ്പ് സിആര്‍പിസി വകുപ്പ് 207 പ്രകാരം പ്രതിള്‍ക്കും ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ്.

അതേ സമയം പോസ്റ്റുമോര്‍ട്ടത്തിനു മുമ്ബുള്ള ഇന്‍ക്വസ്റ്റ് വീഡിയോയും ഫോട്ടോകളും അടങ്ങുന്ന തൊണ്ടി നമ്ബര്‍ റ്റി. 393/2019 സിഡി കോപ്പി ചെയ്യാനായി മുദ്ര പൊട്ടിച്ച് കോടതിയില്‍ തുറന്നപ്പോള്‍ ഉള്ളടക്കം ശൂന്യമായിരുന്നു. അതിനാല്‍ പെന്‍ ഡ്രൈവിലാക്കിയില്ല. ഇന്‍ക്വസ്റ്റ് സിഡിയുടെ മാസ്റ്റര്‍ പ്രിന്റ് ഇല്ലാത്തതിനാല്‍ 23ാം സാക്ഷിയായി കോടതിയില്‍ ഹാജരായ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറെ വിസ്തരിക്കാനാവില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്ന് ഡോക്ടറുടെ വിസ്താരം കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റി. മറ്റൊരു തൊണ്ടിയായ ഹാര്‍ഡ് ഡിസ്‌ക്ക് കോപ്പി ചെയ്യാന്‍ മറ്റൊരു കംപ്യൂട്ടര്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.
ഇതിനിടെ തനിക്കെതിരെ തെളിവില്ലാത്തതിനാല്‍ ജാമ്യം വേണമെന്ന് രണ്ടാം പ്രതി ജാമ്യ ഹര്‍ജി ബോധിപ്പിച്ചു. ജാമ്യ ഹര്‍ജിയില്‍ ആക്ഷേപവും വാദവും ബോധിപ്പിക്കാന്‍ പ്രോസിക്യൂഷനോട് കോടതി ഉത്തരവിട്ടു.

കേസില്‍ 22 സാക്ഷികളെ ഇതിനോടകം വിസ്തരിക്കുകയും 20 രേഖകളും. രാഖിയുടെ പിതാവ് , സഹോദരന്‍ , മൃതദേഹം കണ്ടെടുത്ത്ത് തയ്യാറാക്കിയ സീന്‍ മഹസര്‍ സാക്ഷികള്‍ , കൃത്യ സ്ഥല സ്‌കെച്ച് വരച്ച വില്ലേജാഫീസര്‍ , മൃതദേഹം വേഗം മണ്ണിലലിയാന്‍ 5 കിലോ ഉപ്പ് പ്രതികള്‍ വാങ്ങിയ കടയുടമ , തൊണ്ടി മുതലുകളായ വസ്ത്രങ്ങള്‍ കണ്ടെടുത്ത റിക്കവറി മഹസര്‍ സാക്ഷികള്‍ , കൃത്യത്തിനുപയോഗിച്ച കാര്‍ വാടകക്കെടുത്ത ട്ടിലെ കാറുടമ , കൊലക്ക് ശേഷം എറണാകുളം പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ തങ്ങാനായി രാഖിയുടെ ഹാന്‍ ബാഗുമായി പ്രതികള്‍ ബസില്‍ സഞ്ചരിക്കവേ ഗുരുവായൂര്‍ ബസില്‍ നിന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്ത ബാഗ് റിക്കവറി മഹസര്‍ സാക്ഷികള്‍ എന്നിവര്‍ കോടതിയില്‍ പ്രതിക്കൂട്ടില്‍ നിന്ന പ്രതികളെ തിരിച്ചറിഞ്ഞ് ചൂണ്ടിക്കാട്ടി മൊഴി നല്‍കിയിട്ടുണ്ട്.

രാഖിയും അഖിലും എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായതായി പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ അഖില്‍ വേറെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെയാണ് സംഭവങ്ങള്‍ മാറിമറിഞ്ഞത്. അഖിലിനോട് രണ്ടാം വിവാഹത്തില്‍ നിന്ന് പിന്‍മാറണമെന്ന് രാഖി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് 'എന്റെ അനുജന്റെ കല്യാണം നീ മുടക്കുമല്ലേടീ, നീ ജീവിച്ചിരിക്കണ്ട' എന്നു പറഞ്ഞ് രാഹുല്‍ യുവതിയെ ആക്രമിച്ചെന്നാണ് മൊഴി. തുടര്‍ന്ന് അഖില്‍ കഴുത്തു ഞെരിച്ചപ്പോള്‍ രാഖി ബോധരഹിതയായി. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ രാഖിയുടെ ശരീരം അനങ്ങുന്നത് കണ്ട സഹോദരങ്ങള്‍ കാറില്‍ വെച്ചു തന്നെ വീണ്ടും രാഖിയുടെ കഴുത്തു ഞെരിച്ച് മരണം ഉറപ്പാക്കുകയായിരുന്നു.
അതേസമയം, വ്യക്തമായ ഗൂഢാലോചനയോടെയാണ് രാഖിയെ നെയ്യാറ്റിന്‍കരയില്‍ നിന്ന് പൂവാറിലെത്തിച്ച് കൊല നടത്തിയതെന്ന് സൂചനയുണ്ട്. രാഖിയുടെ ശരീരം മറവു ചെയ്യാനായി നേരത്തെ തന്നെ കുഴി തയ്യാറാക്കിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (1 minute ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (28 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

Malayali Vartha Recommends