സർവീസിലായിരിക്കെ സർക്കാർ ഉദ്യോഗസ്ഥരുടെ മരണം; ആശ്രിത നിയമനത്തിനായി കുടുംബാംഗങ്ങൾ ഒരു വർഷത്തിനുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് വാങ്ങണം, സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ ആശ്രിതനിയമനം നഷ്ടമാകും
സർവീസിലിരിക്കെ സർക്കാർ ഉദ്യോഗസ്ഥർ മരിച്ചാൽ ചെയ്യേണ്ട കാര്യം വ്യക്തമാക്കി സർക്കാർ രംഗത്ത്. ആശ്രിത നിയമനത്തിനായി കുടുംബാംഗങ്ങൾ ഒരു വർഷത്തിനുള്ളിൽ തന്നെ റവന്യു അധികൃതരിൽ നിന്നു വാർഷിക വരുമാന സർട്ടിഫിക്കറ്റ് വാങ്ങണമെന്നാണ് സർക്കാർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചിരിക്കുന്നത്. വർഷാവർഷം വരുമാനത്തിൽ മാറ്റം വരുമെന്നതിനാലാണ് ഇത്തരത്തിൽ തീരുമാനം കൈകൊണ്ടത്. സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ ആശ്രിതനിയമനം നഷ്ടമാകുന്നതായിരിക്കും.
അതേസമയം പാലക്കാട് പുതുപ്പരിയാരം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയായിരിക്കെ മരിച്ച ഇ.സി.കൃഷ്ണന്റെ മകൻ ഇത്തരത്തിൽ ആശ്രിതനിയമനം ലഭിച്ചില്ലെന്ന് ആരോപിച്ചു പരാതി നൽകുകയുണ്ടായി. ഇതിൽ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണു സർക്കാർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആശ്രിത നിയമനത്തിനുള്ള വരുമാനപരിധി 8 ലക്ഷം രൂപയാക്കി 2018 ഏപ്രിൽ 28നു സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടയി രുന്നു.
ഇത്തരത്തിൽ പരാതിക്കാരന്റെ കുടുംബത്തിന്റെ വാർഷിക വരുമാനം ഇതിൽ കൂടുതലായതിനാലാണ് അപേക്ഷ നിരസിച്ചതെന്നു റിപ്പോർട്ട് വ്യക്തമാക്കുകയുണ്ടായി. 2014 ഫെബ്രുവരി 13നാണ് പരാതിക്കാരന്റെ അച്ഛൻ മരിച്ചത്. എന്നാൽ 2018 ലെ ഉത്തരവിൽ മുൻകാല പ്രാബല്യം പറഞ്ഞിരുന്നില്ല.
ഈ മരണം സംഭവിച്ചു തൊട്ടുപിന്നാലെയുള്ള കാലയളവിൽ തന്നെ വരുമാന സർട്ടിഫിക്കറ്റ് വാങ്ങിയിരുന്നെങ്കിൽ നിയമനം തടസ്സപ്പെടുകയില്ലായിരുന്നു. അനന്തരാവകാശിക്കു പ്രായപൂർത്തിയായിട്ടില്ലെങ്കിൽ, പ്രായപൂർത്തിയായി 3 വർഷത്തിനകം തന്നെ ആശ്രിത നിയമനത്തിന് അപേക്ഷ നൽകണമെന്ന് പഞ്ചായത്ത് ഡയറക്ടർ കമ്മിഷനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























