തിരക്കഥാകൃത്തും നിർമ്മാതാവുമായ ജോൺപോൾ അന്തരിച്ചു, ഏറെ നാളായി ചികിത്സയിൽ, അന്ത്യം കൊച്ചിയിലെ സ്വകാര്യ അശുപത്രിയിൽ, എക്കാലത്തേയും മികച്ച തിരക്കഥാകൃത്തായ അദ്ദേഹം നൂറിലധികം ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചു

തിരക്കഥാകൃത്തും നിർമ്മാതാവുമായ ജോൺപോൾ അന്തരിച്ചു.എഴുപത്തിരണ്ട് വയസായിരുന്നു അദ്ദേഹത്തിന്. കൊച്ചിയിലെ സ്വകാര്യ അശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.നൂറിലധികം ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച അദ്ദേഹം എക്കാലത്തേയും മികച്ച തിരക്കഥാകൃത്തായിരുന്നു.
മാർച്ചിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന അദ്ദേത്തിഹത്തിന് വേണ്ടി സഹായമഭ്യർഥിച്ച് സുഹൃത്തുക്കൾ രംഗത്തെത്തിയിരുന്നു.
രണ്ടുമാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലാണ് ജോൺപോൾ. നിരവധി മനോഹര ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ജോൺപോളിന്റെ ചികിത്സ മുന്നോട്ട് കൊണ്ടു പോകാനാണ് പൊതുസമൂഹത്തിൽ നിന്ന് സഹായം തേടുന്നതെന്നാണ് സുഹൃത്തുക്കൾ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. രണ്ടുമാസത്തെ ചികിത്സ കൊണ്ട് അദ്ദേഹത്തിന്റെ കുടുംബം സാമ്പത്തികമായി വലിയ പ്രതിസന്ധിയിലായിട്ടുണ്ടെന്നാണ് സുഹൃത്തുക്കൾ പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞിരുന്നത്.
ജോണ്‍ പോളിന്റെ ആദ്യ തിരക്കഥ ഇന്ത്യന്‍ സിനിമയ്ക്ക് അന്നുവരെ അപരിചിതമായൊരു പ്രണയകഥയായിരുന്നു. പ്രണയമീനുകളുടെ കടല്‍ എന്ന കമല്‍ ചിത്രമാണ് ജോണ്‍പോള്‍ ഏറ്റവും ഒടുവില്‍ തിരക്കഥയെഴുതിയ മലയാളസിനിമ. 1980 ല്‍ ചാമരം എന്ന സിനിമയിലൂടെ മലയാളികള്‍ പരിചയപ്പെട്ടത് ശക്തമായ തിരക്കഥകളൊരുക്കി പിന്നീട് മലയാളിപ്രേക്ഷകരെ അദ്ഭുതപ്പെടുത്തുകയും ആരാധകരാക്കി മാറ്റുകയും ചെയ്ത അപൂര്‍വ്വ പ്രതിഭയായിരുന്നു. എണ്‍പതുകളിലും തൊണ്ണൂറുകളുടെ ആദ്യകാലത്തും ഏറ്റവും തിരക്കുള്ള സിനിമാഎഴുത്തുകാരനായിരുന്നു അദ്ദേഹം. ആകര്‍ഷകമായും ആവര്‍ത്തനവിരസതയില്ലാതെയും തിരക്കഥ തയ്യാറാക്കുന്ന ജോണ്‍പോളിനെ സംവിധായകര്‍ക്കും പ്രേക്ഷകര്‍ക്കും ഏറെ പ്രിയമായിരുന്നു. കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓർമയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ,അവിടത്തെപ്പോലെ ഇവിടെയും, ഈ തണലിൽ ഇത്തിരിനേരം, ഈറൻ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഒരു യാത്രാമൊഴി എന്ന് തുടങ്ങി നൂറോളം ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കി.
https://www.facebook.com/Malayalivartha

























