ശ്രീനിവാസന് മുൻപ് രണ്ടു പേർ.. ഗൂഢാലോചന നടന്നത് പള്ളിയിൽ പ്രതികൾ സി പി എം കാർ.. മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

മേലാമുറിയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തിലേക്ക് നയിച്ച ഗൂഢാലോചനയില്‍ പങ്കെടുത്ത മൂന്നുപേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ശംഖുവാരത്തോട് പള്ളി ഇമാം കാഞ്ഞിരപ്പുഴ അക്കിയംപാടം സദ്ദാം ഹുസൈന്‍ (30), കാവില്‍പ്പാട് കല്ലംപറമ്പില്‍ അഷ്‌റഫ് (29), കുന്നുംപുറം അഷ്ഫാഖ് (23) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. എന്നാല്‍, ശ്രീനിവാസന്‍ വധത്തില്‍ നേരിട്ടു പങ്കെടുത്തവരെ ഇതുവരെ പിടികൂടാനായിട്ടില്ല.
ശ്രീനിവാസനെ ആക്രമിക്കുന്നതിനുമുമ്പ് മറ്റു രണ്ടുപേരെക്കൂടി സംഘം ലക്ഷ്യമിട്ടിരുന്നതായി എ.ഡി.ജി.പി. വിജയ് സാഖറെ വെളിപ്പെടുത്തി. പ്രതികളെ ചോദ്യംചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്നും എ.ഡി.ജി.പി. പറഞ്ഞു. എന്നാല്‍, മുന്‍നിശ്ചയിച്ചപ്രകാരമുള്ള സാഹചര്യം ഒത്തുവരാത്തതിനാലാണ് മറ്റുള്ളവരെ ഒഴിവാക്കി ശ്രീനിവാസനെ ലക്ഷ്യമിട്ടതെന്നും പോലീസ് പറയുന്നു.
എന്നാൽ ശ്രീനിവാസൻ വധത്തിന്റെ ഗൂഢാലോചന നടന്നത് ശങ്കുവാരത്തോട് പള്ളിയിലാണെന്ന് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് സി കൃഷ്ണകുമാർ. ശങ്കുവാരത്തോട് പള്ളി റവന്യു പുറംപോക്ക് കൈയ്യേറിയാണ് നിർമ്മിച്ചിട്ടുള്ളതെന്നും ഈ പള്ളിയിലാണ് കൊലപാതകം ആസൂത്രണം നടന്നിട്ടുളളതെന്നും അദ്ദേഹം പാലക്കാട് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.മുസ്ലിം ആരാധനാലയം തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുകയാണ് പോപ്പുലർ ഫ്രണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വിശുദ്ധ റംസാൻ മാസത്തിൽ ആരാധനാലയം കൊലയാളികളെ ഒളിപ്പിക്കാൻ ശ്രമിച്ചതിൽ പോപ്പുലർ ഫ്രണ്ടിനെ തള്ളി പറയാൻ മുസ്ലിം മത പണ്ഡിതന്മാർ തയ്യാറാവണം. സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന എസ്ഡിപിഐക്ക് ശ്രീനിവാസനെ കൊല്ലാനുള്ള ഊർജമായി മാറി. ശ്രീനിവാസൻ കൊലപാതകത്തിൽ പിടിയിലായ പ്രതികളിൽ പലർക്കും സിപിഎം ബന്ധമുണ്ട്. പ്രതികളുടെ രാഷ്ട്രീയ ബന്ധം സംബന്ധിച്ച് പറയാൻ സിപിഎം തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സ്ഥലം എംഎൽഎ ഷാഫി പറമ്പിൽ മത കലഹത്തിലേക്ക് പോവരുതെന്നാണ് പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയ ബിജെപി നേതാവ് കെഎം ഹരിദാസ്, എംഎൽഎ ശംഖുവാരത്തോട് പള്ളിയിൽ കൊലപാതകികളെ ഒളിപ്പിച്ചതിൽ മൗനം പാലിക്കുന്നുവെന്നും കുറ്റപ്പെടുത്തി. പാലക്കാട് കൊല്ലപ്പെട്ട ശ്രീനിവാസന്റെ വീട് സന്ദർശിക്കാൻ സ്ഥലം എംപിയോ എംഎൽഎയോ തയ്യാറാവുന്നില്ല. എസ്‌ഡിപിഐ നേതാവിനും സിപിഎം ജില്ലാ സെക്രട്ടറിക്കും ഒരേ സ്വരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇപ്പോൾ പിടിയിലായ മൂന്ന് പ്രതികളുടേയും അറസ്റ് വെള്ളിയാഴ്ച വൈകീട്ടോടെയാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച അറസ്റ്റിലായ നാലുപേരില്‍, വധഗൂഢാലോചനയില്‍ പങ്കെടുക്കുകയും മേലാമുറിയില്‍ സംഭവസമയത്ത് എത്തുകയുംചെയ്തവരെന്ന് പോലീസ് കണ്ടെത്തിയ ശംഖുവാരമേട് എച്ച്. മുഹമ്മദ് ബിലാല്‍ , ഗൂഢാലോചനയില്‍ പങ്കെടുക്കുകയും സംഘത്തിന് മറ്റു സഹായങ്ങള്‍ നല്‍കുകയും ചെയ്ത സഹദ് എന്നിവരെയുംകൊണ്ട് വെള്ളിയാഴ്ച രാവിലെ തെളിവെടുപ്പ് നടത്തി.
ആദ്യം ശംഖുവാരമേട് ഭാഗത്തെ ആരാധനാലയത്തിലും സമീപത്ത് വീടുകളേറെയുള്ള പ്രദേശത്തുമാണ് തെളിവെടുത്തത്. കൃത്യത്തില്‍ പങ്കെടുത്തതായി സൂചനയുള്ള ശംഖുവാരമേട് സ്വദേശി ഉപയോഗിച്ചതായിപ്പറയുന്ന മൊബൈല്‍ ഫോണ്‍, കൃത്യത്തിന് ഉപയോഗിച്ച സ്‌കൂട്ടര്‍, ഓട്ടോറിക്ഷ എന്നിവയാണ് ഇവിടെനിന്ന് കണ്ടെടുത്തത്. ഓട്ടോറിക്ഷയിലാണ് ആയുധങ്ങള്‍ എത്തിച്ചതെന്ന് സൂചനയുണ്ട്.
https://www.facebook.com/Malayalivartha
























