കോവിഡ് കാലത്ത് ഓൺലൈൻ ഗെയിമുകളിൽ സജീവമായി; ചെറിയ ഗെയിമുകൾ പണം മുടക്കി കളിച്ചു; റമ്മി പോലുള്ള ഗെയിമുകൾ ജയിച്ച് പണം കിട്ടി; വീണ്ടും ഗെയിമുകൾക്ക് വേണ്ടി പണമിറക്കി; ഓൺലൈൻ റമ്മിയിൽ തുടർച്ചയായി പണം നഷ്ടപ്പെട്ടു; വീട്ടുകാർ വിവാഹത്തിനായി കരുതിയിരുന്ന സ്വർണവും ഓൺലൈൻ വായ്പയും വഴി പണം കണ്ടെത്തി; ഒടുവിൽ വായ്പ തിരിച്ചടക്കാത്ത ബിജിഷയെ മോശമായി ചിത്രീകരിച്ച് ആൾക്കാർ മെസേജ് അയച്ചു; യുവതിയുടെ ആത്മഹത്യയിൽ ഞെട്ടിക്കുന്ന കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്

കൊയിലാണ്ടി ചേലിയയിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ഓൺലൈൻ റമ്മി കളിയിൽ പണം നഷ്ടപ്പെട്ടെന്നാണ് ക്രൈംബ്രാഞ്ച്. കണ്ടെത്തൽ. ചേലിയ മലയിൽ ബിജിഷയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് നിർണായകമായ കണ്ടെത്തിയിരിക്കുന്നത്. ഓൺലൈൻ ഗെയിമുകൾക്കായി ഒന്നേമുക്കാൽ കോടി രൂപയുടെ ഇടപാടുകളാണ് ബിജിഷ നടത്തിത്.
ഇവർക്ക് ലക്ഷക്കണക്കിന് രൂപ നഷ്ടമായി. സ്വകാര്യ ടെലികോം കമ്പനിയുടെ സ്‌റ്റോറിലെ ജീവനക്കാരിയായിരുന്നു ബിജിഷ. ഡിസംബർ 12നായിരുന്നു വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. യാതൊരുവിധ പ്രശ്‌നങ്ങളുമില്ലായിരുന്നു. യുവതിയുടെ മരണത്തിന്റെ കാരണം എന്താണെന്ന് വീട്ടുകാർക്കോ ബന്ധുക്കൾക്കോ വ്യക്തമല്ല.
തുടർന്ന് ബിജിഷ 35 പവൻ സ്വർണം പണയം വച്ചു. ബാങ്ക് അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടത്തി. പക്ഷേ ഇത് എന്തിനു വേണ്ടിയാണെന്നോ ആർക്കു വേണ്ടിയാണെന്നോ വീട്ടുകാർക്കും അറിയില്ലായിരുന്നു. കുടുംബം മരണത്തിൽ ദുരൂഹത ഉന്നയിച്ച് പരാതി നൽകുകയും ചെയ്തു.
കോവിഡ് കാലത്ത് ബിജിഷ ഓൺലൈൻ ഗെയിമുകളിൽ സജീവമായി. ചെറിയ ഓൺലൈൻ ഗെയിമുകൾ പണം മുടക്കി കളിച്ചു. പിന്നീട് ഓൺലൈൻ റമ്മി പോലുള്ള ഗെയിമുകൾ കളിച്ചു. ആദ്യഘട്ടത്തിൽ കളികൾ ജയിച്ച് പണം കിട്ടി. വീണ്ടും ഗെയിമുകൾക്ക് വേണ്ടി പണമിറക്കി. യുപിഐ ആപ്പ് വഴിയാണ് ഈ പണമിടപാടുകളെല്ലാം നടത്തിയത്. പക്ഷേ ഓൺലൈൻ റമ്മിയിൽ തുടർച്ചയായി പണം നഷ്ടപ്പെടുകയുണ്ടായി.
വീട്ടുകാർ വിവാഹത്തിനായി കരുതിയിരുന്ന സ്വർണം അടക്കം പണയം വച്ചു. ഓൺലൈൻ വായ്പ നൽകുന്ന കമ്പനികളിൽ വായ്പ വാങ്ങി. ഇതിന്റെ തിരിച്ചടവ് മുടങ്ങി. അപ്പോൾ വായ്പ നൽകിയവർ ബിജിഷയുടെ സുഹൃത്തുക്കൾക്കടക്കം സന്ദേശങ്ങൾ അയച്ചു. വായ്പ തിരിച്ചടക്കാത്ത ബിജിഷയെ മോശമായി ചിത്രീകരിച്ചായിരുന്നു സന്ദേശങ്ങൾ അയച്ചത്. ഇതെല്ലാമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായത്. ബിജിഷയുടെ ഒരു സുഹൃത്തും ഓൺലൈൻ ഗെയിം കളിച്ചിരുന്നു.
https://www.facebook.com/Malayalivartha



























