Widgets Magazine
08
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് വഴയിലയിൽ കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...

യൂണിയന് പൂട്ടിട്ട് പിണറായി! കോടിയേരിയുടെ വാലിന് തീപിടിച്ചു... അമേരിക്കയ്ക്ക് പോകുന്നതിന് മുമ്പ് കൊടുത്തത് മുട്ടൻ പണി... ശത്രുവായി പാർട്ടിക്കാർ; കട്ടയ്ക്ക് കൂടി മരുമകനും

26 APRIL 2022 05:51 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ മാത്രമായി സിപിഎം ഒതുങ്ങുമ്പോൾ അതിന്റെ തലതൊട്ടപ്പനായി കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും. പക്ഷേ അദ്ദേഹത്തെ നേരേ ചൊവ്വേ ഭരിക്കാൻ അനുവദിക്കില്ല എന്ന വാശിയാണ് നേതാക്കളും അതുപോലെ അസ്സോസിയേഷനിലെ സർക്കാരുദ്യോഗസ്ഥരും.

ഇപ്പോൾ അവർക്കെതിരെ ഒരു തുറന്ന പോരിന് കളമൊരുങ്ങുകയാണ്. മര്യാദ എന്തെന്ന് അറിയാത്തവർക്ക് മര്യാദ പഠിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് മുഖ്യൻ. ആരോഗ്യപരിശോധനകൾക്കും തുടർചികിത്സയ്ക്കുമായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപ് തന്നെ അവർക്കുള്ള യമണ്ടൻ പണി കൊടുത്താണ് വിമാനം കയറിയത്.

സെക്രട്ടേറിയറ്റിലെ വിരുതൻമാരെ പൊക്കാൻ ആണ് പിണറായി നേരിട്ട് കളത്തിലിറങ്ങിയിരിക്കുന്നത്. എലിയെ പേടിച്ച് ഇല്ലം ചുടേണ്ട സാഹചര്യം ഒഴിവാക്കാനാണ് പുതിയ ചില പരിഷ്കാരങ്ങൾ കൂടി അതൃപ്തിയും പൊട്ടിത്തെറിയും ഉണ്ടായിട്ട് പോലും അതൊന്നും വകവയ്ക്കാതെ മുന്നോട്ട് നീങ്ങുന്നത്. പണിയെടുക്കാതെ പണി കൊടുക്കാൻ മാത്രം അറിയാവുന്നവരാണ് ഇത്തവണ പെട്ടത്. വൈകിയെത്തിയാൽ ഇനി പോക്കറ്റ് കാലിയാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

സെക്രട്ടേറിയറ്റിലെ യൂണിയൻകാർക്കാണ് പല കുരുട്ടു ബുദ്ധികൾ ഉള്ളതെന്ന് മനസിലാക്കിയ മുഖ്യമന്ത്രി കെ എസ് ഇ ബിയിലെന്നതു പോലെ സെക്രട്ടേറിയറ്റിനെയും രാഷ്ട്രീയ വിമുക്തമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇതിൻ്റെ ആദ്യപടിയാണ് സർക്കാർ ജീവനക്കാർക്കുള്ള കടിഞ്ഞാൺ എന്ന് മനസ്സിലാക്കാം.

പഞ്ചിംഗ് ഏർപ്പെടുത്തിയിട്ടും മുങ്ങുന്ന ജീവനക്കാരെ സീറ്റിൽ ഉറപ്പിച്ചിരുത്താൻ വേണ്ടി പുതിയ വിദ്യ അവതരിപ്പിക്കുകയാണ്. സംസ്ഥാനത്ത് ബയോമെട്രിക് പഞ്ചിംഗ് സംവിധാനം സ്ഥാപിച്ചിട്ടുള്ള സർക്കാർ ഓഫീസുകളെ സ്പാർക്കുമായി ബന്ധിപ്പിക്കാൻ ഉത്തരവ്. ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് ആണ് ഉത്തരവ് പുറത്തിറക്കിയത്. ഇതിലൂടെ ജോലിക്ക് ഹാജരാകാൻ വൈകുന്ന ഉദ്യോഗസ്ഥരുടെ ശമ്പളം സർക്കാരിന് പിടിക്കാനാകും.

സർവീസ് ആൻഡ് പേറോൾ അഡ്മിനിസ്‌ട്രേറ്റീവ് റെപോസിറ്ററി ഓഫ് കേരള എന്ന സംവിധാനമാണ് സ്പാർക്. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലും സ്പാർക് സംവിധാനം ലഭ്യമാണ്. ഇത് മുഖേനയാണ് ശമ്പളം വാങ്ങുന്നതും. ഇതോടുകൂടി ഉഡായിപ്പ് പരിപാടി ഇനി നടക്കില്ല എന്ന് സാരം! നിലവിൽ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം സ്ഥാപിച്ചിട്ടുള്ളതും സ്പാർക്ക് മുഖേന ശമ്പളം വാങ്ങുന്നതുമായ മുഴുവൻ ഓഫീസുകളിലുമാണ് പഞ്ചിംഗ് സ്പാർക്കുമായി ബന്ധിപ്പിക്കുക.

നേരത്തെ തന്നെ സ്പാർക്കുമായി ബന്ധിപ്പിക്കാൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പല ഓഫീസുകളും ഇതിന് തയ്യാറാകാതെ വന്നതോടെയാണ് നിലവിൽ ഉത്തരവിറക്കിയത്. മുഖ്യൻ മുഷ്ടി ചുരുട്ടിയപ്പോൾ അതിനു മുന്നിൽ പിടിച്ച് നിൽക്കാനാകാതെ വന്നിരിക്കുകയാണ് യൂണിയൻകാർക്കും. സംസ്ഥാന ധനകാര്യ വകുപ്പിന് കീഴിൽ ഇ-ഗവേണൻസിനായി കൊണ്ടുവന്ന സോഫ്റ്റ് വെയർ സംവിധാനമായ സ്പാർക്ക് 2007ലാണ് നിലവിൽ വന്നത്. സർക്കാർ ജീവനക്കാരുടെ ശമ്പളവും സേവനവും സംബന്ധിച്ച എല്ലാ രേഖകളും ഡിജിറ്റലൈസ് ചെയ്യുക എന്നതായിരുന്നു സ്പാർക്കിന്റെ ലക്ഷ്യം.

ഇതോടൊപ്പം സെക്രട്ടേറിയറ്റിൽ 'അക്‌സസ് കൺട്രോൾ' സംവിധാനം ഏർപ്പെടുത്തുകയാണ്. മേയ് ആദ്യവാരത്തിൽ തുടങ്ങാനാണ് തീരുമാനം. മുഖ്യമന്ത്രി തിരിച്ചെത്തുമ്പോൾ ആകെ വെടിപ്പാക്കാനുള്ള തീരുമാനത്തിലുറച്ചാണ് ഇതും നടപ്പിലാക്കുന്നത്. കൊച്ചി മെട്രോ സ്റ്റേഷനുകളിലുള്ളപോലെ കാർഡ് ഉരസിയാൽ മാത്രം തുറക്കുന്ന ഫ്ളാപ്പ് ബാരിയർ സംവിധാനമാണിത്. അകത്തേയ്ക്കായാലും പുറത്തേയ്ക്കായാലും കാർഡ് സ്വൈപ്പ് ചെയ്താലെ ഇത് തുറക്കൂ.

ആ സമയങ്ങളൊക്കെ രേഖപ്പെടുത്തും. അതിനാൽ ജീവനക്കാർ ഡ്യൂട്ടി സമയത്ത് എത്രത്തവണ പുറത്തിറങ്ങി എന്നത് കൃത്യമായി അറിയാനാവും. ഔദ്യോഗികാവശ്യത്തിനല്ലാതെ പുറത്തുപോകുന്നത് ഇതിലൂടെ കണ്ടെത്തി ആബ്സന്റ് മാർക്ക് ചെയ്യാനാവും. സ്‌പാർക്കുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ 'മുങ്ങൽ വിദഗ്ദ്ധർക്ക്' ശമ്പളവും നഷ്ടമാകും. ഇതിൻ്റെ ചെലവ് 1.95 കോടി രൂപയാണ്.. കൊച്ചി മെട്രോയുടെ സഹായത്തോടെ കെൽട്രോണാണ് നടപ്പാക്കുന്നത്.

നിലവിൽ രാവിലെയും വൈകിട്ടും പഞ്ചിംഗ് നിർബന്ധമാണ്. ഇടയ്ക്കുള്ള സമയത്ത് പുറത്തുപോയാൽ രേഖപ്പെടുത്താൻ സംവിധാനമില്ല. ജീവനക്കാർക്ക് നിലവിലെ തിരിച്ചറിയൽ കാർഡു തന്നെ പുതിയ സംവിധാനത്തിലും ഉപയോഗിക്കാം. അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിൽ ഈ സംവിധാനമുണ്ട്. സോഫ്‌റ്റ്‌വെയറും തിരിച്ചറിയൽ കാർഡിലെ ബാർകോഡുമായി ബന്ധിപ്പിച്ചാണ് പ്രവർത്തനം.

ഇതിനൊപ്പം രണ്ടുമുതൽ നാലുവരെ ഫ്ളാപ്പ് ബാരിയറുകളും ഉണ്ടാകും. തീപിടിത്തം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ബാരിയറുകൾ ഒരുമിച്ച് തുറക്കുന്നതിന് മാസ്‌റ്റർ കൺട്രോൾ സംവിധാനവും നിലവിൽ വരും. എന്നാൽ ഇതിനോട് പൂർണമായ എതിർപ്പാമ് സർക്കാരുദ്യോ​ഗസ്ഥരിൽ പലരും കാണിക്കുന്നത്. കാരണം സർക്കാർ ജോലിയോടൊപ്പം പലതരം സൈഡ് ബിസിനസ് കൂടി കൊണ്ട് പൊയ്ക്കോണ്ടിരുന്നവർക്ക് ആകെ തിരിച്ചടിയാണ് ഇത്.

അതുകൊണ്ട് കെഎസ്ഇബിലേത് പോലെ ആരെങ്കിലും ഇടപെട്ട് വിഷയമാക്കണം എന്ന് പലരും മനസ്സിൽ ചിന്തിക്കുന്നുണ്ട്. ജോലി തെറിക്കുന്ന കാര്യമാതിനാൽ കൂടുതൽ സമ്മർദ്ദം ചെയുത്താനും ആകില്ല. നേരത്തേ പൊതുമരാമത്ത്–ടൂറിസം വകുപ്പ് മന്ത്രിയായ മുഹമ്മദ് റിയാസ് ഇതേ നിലപാട് തന്നെയാണ് ഉദ്യോ​ഗസ്ഥ തലത്തിൽ കൈക്കൊണ്ടിട്ടുണ്ടായിരുന്നത്.

ബാഹ്യശക്തികളുടെ നിയന്ത്രണത്തിന് അവസരം കൊടുക്കരുത്. ഞങ്ങളാരും അഹന്തയുടെ പ്രതീകങ്ങളും ആകരുത്. കേരളത്തിൽ ഒരാളും മറ്റൊരാളെ ഭയപ്പെട്ടു നിൽക്കില്ല. ഞങ്ങൾക്ക് തുടർഭരണമുണ്ട്, അതുകൊണ്ട് അടിച്ചു ശരിയാക്കും എന്ന വർത്തമാനമൊന്നും അനുവദിച്ചു കൊടുക്കില്ല എന്ന് സ്വന്തം പാർട്ടിക്കാരോട് തന്നെ അദ്ദേഹവും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. 

അതുകൊണ്ട് മുഖ്യമന്ത്രി തിരിച്ചെത്തുമ്പോൾ പാർട്ടി സെക്രട്ടറിയും മുഖ്യനും തമ്മിൽ കോർക്കാൻ ഇടയുണ്ടെന്നാണ് പാർട്ടിക്കുള്ളിലെ സംസാരം. അതേസമയം, കഴിഞ്ഞ ദിവസം പുലർച്ചെ നാലരയ്ക്കുള്ള വിമാനത്തിലാണു മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടത്. ഭാര്യ കമല, മകൾ വീണ, മുഖ്യമന്ത്രിയുടെ പഴ്സനൽ അസിസ്റ്റന്റ് വി.എം.സുനീഷ് എന്നിവർ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. മിനസോഡയിലെ മേയോ ക്ലിനിക്കിലാണ് ആരോഗ്യപരിശോധന. 

18 ദിവസത്തേക്കാണു യാത്ര. ആവശ്യമെങ്കിൽ കൂടുതൽ ദിവസം തുടരും. ഇതുവരെ മുഖ്യമന്ത്രിയുടെ ചുമതല ആർക്കും കൈമാറിയിട്ടില്ല. 27നു ഓൺലൈനായി മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കും. വിദേശത്തു പോകുന്ന കാര്യം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലും മുഖ്യമന്ത്രി അറിയിച്ചിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുലിനൊപ്പം വേദി പങ്കിടാതെ ബിജെപി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ ഇറങ്ങിപ്പോയി  (7 hours ago)

അടുത്ത വര്‍ഷം മുതല്‍ ശാസ്ത്ര മേളയ്ക്ക് ഏറ്റവും കൂടുതല്‍ പോയിന്റ് വാങ്ങുന്ന ജില്ലയ്ക്ക് സ്വര്‍ണകപ്പ്  (7 hours ago)

കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും  (7 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്‌കൂള്‍ ബസ് ഇടിച്ച് എല്‍കെജി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (7 hours ago)

ദേശീയതലത്തില്‍ ശ്രദ്ധനേടി കുളനട കുടുംബാരോഗ്യ കേന്ദ്രം; നൂറില്‍ 98.64 ശതമാനം സ്‌കോറോടെ എന്‍.ക്യു.എ.എസ്  (8 hours ago)

ഇടതുസര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഏറ്റവും ഒടുവിലത്തെ ഇര; സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് മരണമൊഴി വരെ നല്‍കേണ്ട ദയനീയാവസ്ഥ; കേരളത്തിന്റെ ആരോഗ്യരംഗം കൂപ്പുകുത്തിയെന്ന് കെപിസിസി പ്രസിഡന്റ്  (10 hours ago)

ശബരിമലയുടെ സംരക്ഷണത്തിന് പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി ബി ജെ പി; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒപ്പുശേഖരണം  (10 hours ago)

മോദി സര്‍ക്കാരിന്റെ സബ്കാ സാത്ത് സബ്കാ വികാസ് സന്ദേശം എല്ലാ വിഭാഗം ജനങ്ങൾക്കും പകര്‍ന്നു നല്‍കും; ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിശ്വാസം വളര്‍ത്തിയെടുക്കാന്‍ ബിജെപി; മുസ്ലീം ഔട്ട്‌റീച്ച് പ്രോഗ്രാം നടത്ത  (10 hours ago)

ആദ്യമായിട്ടാണ് ഞങ്ങൾ പിരിഞ്ഞ് നിൽക്കുന്നത്; ആദില പുറത്തായതിന് പിന്നാലെ ബി​ഗ് ബോസ് വീട്ടിൽ ആ രഹസ്യം പൊട്ടിച്ച് ദുഃഖത്തോടെ നൂറ  (10 hours ago)

അടിമാലിയിൽ ഉണ്ടായ മണ്ണിടിച്ചിൽ; വീട് പൂർണ്ണമായി നഷ്ടപ്പെട്ടവർക്കും ദുരിതാശ്വാസക്യാമ്പിൽ താമസിക്കുന്നവർക്കും സംസ്ഥാന നാഷണൽ സർവീസ് സ്കീം സമാശ്വാസമെത്തിച്ചെന്ന് മന്ത്രി ആർ ബിന്ദു  (11 hours ago)

അത്യാഹിത ഘട്ടങ്ങളിൽ രോഗികൾക്ക് ഉടനടി വിദഗ്ധ ചികിത്സ നൽകാൻ പുതിയ കാഷ്വാലിറ്റി വിഭാഗം; നേമം മണ്ഡലത്തിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (12 hours ago)

ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം; റോഡുകളിൽ നിന്നും പൊതുവിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്ന് സുപ്രീംകോടതി  (12 hours ago)

നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (12 hours ago)

ഐക്യകേരളത്തിൻ്റെ മുഖ്യമന്ത്രിയും നവോത്ഥാന നായകനുമായ ആർ. ശങ്കറിൻ്റെ പ്രതിമയോട് അനാദരവ്; കോർപറേഷനെ കൊണ്ടും അതിൻ്റെ ഭരണാധികാരികളെ കൊണ്ടും മറുപടി പറയിക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (12 hours ago)

അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് പദ്ധതിയിലൂടെ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞു; നവീന കൃഷി രീതികളിലേക്ക് കുടുംബശ്രീ ചുവടുറപ്പിക്കണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ  (13 hours ago)

Malayali Vartha Recommends