നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ പീഡന കേസ്; ഒന്നും പുറത്ത് വിടാതെ എല്ലാം രഹസ്യമായി സൂക്ഷിച്ച് പോലീസ്, വിശദാംശങ്ങൾക്കായി അന്വേഷണം നടത്തുകയാണെന്ന് വിജയ് ബാബു
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ പൊലീസ് പീഡന കേസ് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്. എറണാകുളം സൗത്ത് പൊലീസ് കേസെടുത്തതായാണ് ലഭ്യമാകുന്ന വിവരം. എന്നാൽ കേസിന്റെ വിശദാംശങ്ങളൊന്നും തന്നെ ഇതുവരെ പോലീസ് പുറത്തു വിട്ടിട്ടില്ല. പൊലീസ് എല്ലാം രഹസ്യമായി സൂക്ഷിക്കുകയാണ് എന്നാണ് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതോടൊപ്പം തന്നെ കേസിനെ കുറിച്ച് കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് വിജയ് ബാബു പ്രതികരിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. വിശദാംശങ്ങൾക്കായി അന്വേഷണം നടത്തുകയാണെന്നും വിജയ് ബാബു അറിയിക്കുകയും ചെയ്തു. എന്നാൽ സിനിമാ ലോകത്തിനും പരാതിയെ കുറിച്ച് വ്യക്തമായ സൂചനകളൊന്നുമില്ലെന്നതാണ് വസ്തുത എന്നത്.
അതേസമയം സൂര്യാ ടിവിയുടെ ഭാഗമായി മാധ്യമ പ്രവർത്തനത്തിലേക്ക് എത്തിയ വിജയ് ബാബു പിന്നീട് നിർമ്മാതാവായി രംഗപ്രവേശനം ചെയ്യുകയായിരുന്നു. നിരവധി സൂപ്പർഹിറ്റുകളും മലയാള സിനിമയ്ക്ക് സമ്മാനിച്ചുകൊണ്ട് മുൻനിര നിർമ്മാതാവായി മാറുകയായിരുന്നു അദ്ദേഹം. നിരവധി യുവ സംവിധായകരെ അവതിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അതോടൊപ്പം തെന്നെ ഒടിടി റിലീസിന്റെ സാധ്യതകൾ മലയാളത്തിൽ ആദ്യം പരീക്ഷിച്ചതും വിജയ് ബാബു തന്നെയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി ശത്രുക്കൾ വിജയ് ബാബുവിനുണ്ടായിരുന്നുവെന്ന് മലയാള സിനിമയിലുള്ളവർ പോലും പറയുന്നതായാണ് മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിനിടെയാണ് പൊലീസ് പീഡന കേസ് രജിസ്റ്റർ ചെയ്യുന്നത്. ആരാണ് പരാതിക്കാരിയാണെന്ന് പോലും വ്യക്തമല്ല എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. വിവരമെല്ലാം പൊലീസ് അതീവ രഹസ്യമായി സൂക്ഷിക്കുകയാണ് ചെയ്യുന്നത്.
ഇതിനോടകം തന്നെ കേസെടുത്ത വിവരം പൊലീസ് സ്ഥിരീകരിച്ചിട്ടുമുണ്ട്. കൂടുതൽ വിശദാംശങ്ങൾ പിന്നീട് പറയാമെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന പ്രതികരണം. ഇത് ദുരൂഹത കൂട്ടുകയാണ്.
https://www.facebook.com/Malayalivartha