Widgets Magazine
08
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് വഴയിലയിൽ കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...

ജഡ്ജിയെ വിലയ്ക്ക് വാങ്ങാന്‍ ദിലീപ് കൂട്ടിയാല്‍ കൂടില്ല കോടതിയില്‍ വമ്പന്‍ ട്വിസ്റ്റ് ക്രൈംബ്രാഞ്ചിന് തിരിച്ചടി കോടതിയില്‍ കിളി പോയി ക്രൈംബ്രാഞ്ച്

26 APRIL 2022 07:30 PM IST
മലയാളി വാര്‍ത്ത

ദിലീപിന്റെ ഫോണില്‍ കോടതി രേഖകള്‍ കണ്ടെത്തിയത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ പോലീസിന് അധികാരമില്ലെന്ന് വിചാരണക്കോടതി. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നതെന്നും ഇത് കോടതിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണെന്നും കോടതി വ്യക്തമാക്കി. അതേസമയം, ദിലീപ് കോടതി ജീവനക്കാരെ സ്വാധീനിച്ചിട്ടുണ്ടോ എന്നത് അന്വേഷിക്കേണ്ടതല്ലേ എന്നതായിരുന്നു പ്രോസിക്യൂഷന്റെ ചോദ്യം.

നേരത്തെ ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കോടതി രേഖകളടക്കം ഫോണില്‍നിന്ന് കണ്ടെത്തിയത്. ഇത് എങ്ങനെ ദിലീപിന്റെ കൈവശമെത്തി എന്നതാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി കോടതി ജീവനക്കാരെ അടക്കം ചോദ്യംചെയ്യേണ്ടതുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. ജീവനക്കാരെ ചോദ്യംചെയ്യാനുള്ള അനുമതിക്കായി അന്വേഷണസംഘം കോടതിയെ സമീപിക്കുകയും ചെയ്തതോടെയാണ് ചോദ്യങ്ങളുമായി കോടതി എത്തിയത്.

കോടതിയിലെ എ ഡയറി രഹസ്യ രേഖയല്ല. ഏത് രഹസ്യ രേഖയാണ് ചോര്‍ന്നതെന്ന് വ്യക്തമാക്കണമെന്നുമായിരുന്നു പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടത്. ദിലീപിന്റെ ഫോണില്‍ കോടതി രേഖകള്‍ കണ്ടെത്തിയതെങ്ങനെയെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു.

എന്നാല്‍ ദിലീപിന്റെ ഫോണില്‍ കോടതി രേഖകള്‍ കണ്ടെത്തിയതെങ്ങനെയെന്ന് അന്വേഷിക്കാന്‍ പൊലീസിന് അധികാരമില്ല. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷിക്കുന്നതെന്ന് വിചാരണ കോടതി ചോദിച്ചു. ഇത് കോടതിയുടെ അധികാര പരിധിയിലുള്ള കാര്യമാണ്. ഇതില്‍ ഇടപെടാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ദിലീപ് പല സാക്ഷികളെയും സ്വാധീനിച്ചതായി തുടരന്വേഷണത്തില്‍ വ്യക്തമായതാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. അതില്‍ കോടതി ജീവനക്കാരുണ്ടോയെന്ന് അന്വേഷിക്കണ്ടേയെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി രേഖകള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ശക്തമായ നടപടി സ്വീകരിക്കാന്‍ വിചാരണ കോടതി തന്നെ തയ്യാറാകണമെന്ന് അഡ്വ അജകുമാര്‍. ജഡ്ജി എഴുതിയ രേഖകള്‍ അതേപടി ഫോട്ടോ എടുത്ത് ആരെങ്കിലും പ്രതിക്ക് അയച്ച് കൊടുത്തിട്ടുണ്ടെങ്കില്‍ അത് ഗുരതരമായ കുറ്റമാണ്. അത് കോടതിയുടെ നിഷ്‌കളങ്കതയേയും പവിത്രതയേയും നശിപ്പിക്കുന്ന കാര്യമാണെന്നും അജകുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അജകുമാര്‍ ചര്‍ച്ചയില്‍ പറഞ്ഞത്

'ഏതെങ്കിലും കോപ്പികള്‍ കോടതിയില്‍ നിന്ന് വേണമെങ്കില്‍ കോടതി ഉദ്യോഗസ്ഥന്റെ ഒപ്പും സീലും വെച്ച് രേഖകള്‍ സര്‍ട്ടിഫൈ ചെയ്ത് തരും. ജഡ്ജി എഴുതിയ രേഖകള്‍ അതേപടി ഫോട്ടോ എടുത്ത് ആരെങ്കിലും പ്രതിക്ക് അയച്ച് കൊടുത്തിട്ടുണ്ടെങ്കില്‍ അത് ഗുരതരമായ കുറ്റമാണ്. അത് കോടതിയുടെ നിഷ്‌കളങ്കതയേയും പവിത്രതയേയും നശിപ്പിക്കുന്ന കാര്യമാണ്'.

'ഒരു സര്‍ട്ടിഫൈഡ് കോപ്പിക്ക് അപേക്ഷിച്ച് കഴിഞ്ഞാല്‍ ആ അപേക്ഷ ജഡ്ജിയ്ക്ക് മുന്നില്‍ എത്തും. അതിന് ശേഷം ജഡ്ജി അത് ഓഡര്‍ ചെയ്യും. അതിന് അനുസരിച്ചാണ് സെക്ഷനില്‍ നിന്നും രേഖകള്‍ സര്‍ട്ടിഫൈ ചെയ്ത് ലഭിക്കുക. ഈ രേഖകള്‍ ഫോട്ടോ എടുത്ത് കൊടുക്കണമെന്ന് പറയാന്‍ കോടതിക്ക് യാതൊരു അവകാശവും ഇല്ല. അത്തരത്തില്‍ അയച്ച് കൊടുക്കണമെന്ന് പറയണമെങ്കില്‍ എന്തെങ്കിലും അവിഹിത ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് വേണം കരുതാന്‍'.

'അങ്ങനെ നടന്നിട്ടുണ്ടെങ്കില്‍ അതാരാണ് നടത്തിയതെന്ന് വേണം ആദ്യം കണ്ടുപിടിക്കേണ്ടത്. ആ ബാധ്യത വിചാരണ കോടതിക്കാണ്. ഇക്കാര്യം അന്വേഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് അധികാരവും അവകാശവും എന്താണെന്ന് കോടതി ചോദിക്കുമ്പോള്‍ കോടതിയും സംശയത്തിന്റെ മുനയിലാണ്. ഇനി ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടത് ഹൈക്കോടതിയാണ്. അതിന് അന്വേഷണ ഉദ്യോഗസ്ഥരോ അതിജീവിതയോ ഹൈക്കോടതിയെ സമീപിക്കുകയും മുന്നിലുള്ള തടസങ്ങള്‍ നീക്കി എത്രയും പെട്ടെന്ന് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുകയോ ചെയ്യണം'.

'സാക്ഷികളെ അട്ടിമറിക്കാനും അവരെ സ്വാധീനിക്കാനും കൂറുമാറ്റാനും കോടതിയില്‍ നിന്നും സഹായം കിട്ടിയിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടത് അന്വേഷണത്തിന്റെ ഭാഗം തന്നെയാണ്. കോടതി നടപടികള്‍ പൂര്‍ണമായും നിഷ്പക്ഷമായിരിക്കണം. വാദിക്കോ പ്രതിക്കോ പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കാനോ പാടില്ല. അതുണ്ടായാല്‍ കോടതിയുടെ സത്യസന്ധതയെ തന്നെ ഹനിക്കുന്ന നടപടിയാകും. നീതി ന്യായ നടത്തിപ്പിന്റെ ഇടയിലേക്കുള്ള കൈകടത്തലായും അതിനെ കണക്കാക്കപ്പെടും. കോടതി തന്നെയാണ് ഇക്കാര്യത്തില്‍ കോടതി തന്നെയാണ് ശക്തമായ നടപടി സ്വീകരിക്കേണ്ടതെന്നും' അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുലിനൊപ്പം വേദി പങ്കിടാതെ ബിജെപി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ ഇറങ്ങിപ്പോയി  (7 hours ago)

അടുത്ത വര്‍ഷം മുതല്‍ ശാസ്ത്ര മേളയ്ക്ക് ഏറ്റവും കൂടുതല്‍ പോയിന്റ് വാങ്ങുന്ന ജില്ലയ്ക്ക് സ്വര്‍ണകപ്പ്  (7 hours ago)

കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും  (7 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്‌കൂള്‍ ബസ് ഇടിച്ച് എല്‍കെജി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (7 hours ago)

ദേശീയതലത്തില്‍ ശ്രദ്ധനേടി കുളനട കുടുംബാരോഗ്യ കേന്ദ്രം; നൂറില്‍ 98.64 ശതമാനം സ്‌കോറോടെ എന്‍.ക്യു.എ.എസ്  (8 hours ago)

ഇടതുസര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഏറ്റവും ഒടുവിലത്തെ ഇര; സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് മരണമൊഴി വരെ നല്‍കേണ്ട ദയനീയാവസ്ഥ; കേരളത്തിന്റെ ആരോഗ്യരംഗം കൂപ്പുകുത്തിയെന്ന് കെപിസിസി പ്രസിഡന്റ്  (10 hours ago)

ശബരിമലയുടെ സംരക്ഷണത്തിന് പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി ബി ജെ പി; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒപ്പുശേഖരണം  (10 hours ago)

മോദി സര്‍ക്കാരിന്റെ സബ്കാ സാത്ത് സബ്കാ വികാസ് സന്ദേശം എല്ലാ വിഭാഗം ജനങ്ങൾക്കും പകര്‍ന്നു നല്‍കും; ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിശ്വാസം വളര്‍ത്തിയെടുക്കാന്‍ ബിജെപി; മുസ്ലീം ഔട്ട്‌റീച്ച് പ്രോഗ്രാം നടത്ത  (10 hours ago)

ആദ്യമായിട്ടാണ് ഞങ്ങൾ പിരിഞ്ഞ് നിൽക്കുന്നത്; ആദില പുറത്തായതിന് പിന്നാലെ ബി​ഗ് ബോസ് വീട്ടിൽ ആ രഹസ്യം പൊട്ടിച്ച് ദുഃഖത്തോടെ നൂറ  (10 hours ago)

അടിമാലിയിൽ ഉണ്ടായ മണ്ണിടിച്ചിൽ; വീട് പൂർണ്ണമായി നഷ്ടപ്പെട്ടവർക്കും ദുരിതാശ്വാസക്യാമ്പിൽ താമസിക്കുന്നവർക്കും സംസ്ഥാന നാഷണൽ സർവീസ് സ്കീം സമാശ്വാസമെത്തിച്ചെന്ന് മന്ത്രി ആർ ബിന്ദു  (12 hours ago)

അത്യാഹിത ഘട്ടങ്ങളിൽ രോഗികൾക്ക് ഉടനടി വിദഗ്ധ ചികിത്സ നൽകാൻ പുതിയ കാഷ്വാലിറ്റി വിഭാഗം; നേമം മണ്ഡലത്തിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (12 hours ago)

ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം; റോഡുകളിൽ നിന്നും പൊതുവിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്ന് സുപ്രീംകോടതി  (12 hours ago)

നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (12 hours ago)

ഐക്യകേരളത്തിൻ്റെ മുഖ്യമന്ത്രിയും നവോത്ഥാന നായകനുമായ ആർ. ശങ്കറിൻ്റെ പ്രതിമയോട് അനാദരവ്; കോർപറേഷനെ കൊണ്ടും അതിൻ്റെ ഭരണാധികാരികളെ കൊണ്ടും മറുപടി പറയിക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (13 hours ago)

അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് പദ്ധതിയിലൂടെ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞു; നവീന കൃഷി രീതികളിലേക്ക് കുടുംബശ്രീ ചുവടുറപ്പിക്കണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ  (13 hours ago)

Malayali Vartha Recommends