പരുന്ത് ആക്രമണത്തിൽ ഭയന്ന് വിറച്ച് ഒരു നാട്, ആറ് പേരെ കൊത്തി പരുക്കേൽപിച്ചു, നടന്ന് പോകുന്ന ആളുകളുടെ അടുത്തെത്തി ഇരയെ റാഞ്ചും വേഗത്തിൽ കൊത്തി പരുക്കേൽപ്പിക്കും, ഭീമൻ പരുന്തിനെ പേടിച്ച് പുറത്തിറങ്ങാതെ ആളുകൾ...!

കണ്ണൂർ കല്ലുമൂട്ടിയിൽ പ്രദേശവാസികളെ ഭീതിയിലാഴ്ത്തി പരുന്ത് ആക്രമണം. ആറ് പേർക്കാണ് ഇതുവരെ പരുന്തിന്റെ ആക്രമണത്തിൽ പരുക്കേറ്റത്. ഈ മേഖലയിൽ ഏറെക്കാലമായി കാണുന്ന പരുന്ത് അടുത്തിടെയാണ് ആക്രമണകാരിയായി മാറിയത്. കഴിഞ്ഞ ദിവസം കല്ലുമുട്ടിയിലെ കുന്നത്ത് കെ.അബ്ദുറഹിമാൻ കണ്ണ് നഷ്ടപ്പെടാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
വലത് കണ്ണിനും മൂക്കിനും ഇടയിലാണ് കൊത്ത് കിട്ടിയത്. എന്റെ കണ്ണ് രക്ഷപ്പെട്ടു കിട്ടിയതിന്റെ ആശ്വാസത്തിലാണു ഞാൻ. അൽപം സ്ഥലം മാറിയിരുന്നെങ്കിൽ ചിന്തിക്കാൻ കഴിയില്ല. വലിയ പരുന്താണ് ഇത്. നാട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ല. വനം വകുപ്പ് അധികൃതരോടും പ്രശ്നം അവതരിപ്പിച്ചിരുന്നെന്നും പരിക്കേറ്റ അബ്ദുറഹിമാൻ പറഞ്ഞു.
ഇത്തരത്തിൽ ഭയപ്പെടുത്തുന്ന തരത്തിലാണ് ഇവിടെ നടക്കുന്ന സംഭവങ്ങൾ. അതിനാൽ ആളുകൾ പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ രക്ഷിതാക്കൾ കുട്ടികളെ നടന്നു പോകുന്ന ദൂരത്തിൽ ഉള്ള സ്കൂളിലേക്ക് എത്തിക്കാൻ പോലും ഓട്ടോറിക്ഷ പോലുള്ള വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.നടന്നു പോകുന്ന ആളുകളുടെ അടുത്തേക്ക് പാഞ്ഞെത്തി ഇരയെ റാഞ്ചുന്ന വേഗത്തിൽ കൊത്തി പരുക്കേൽപ്പിക്കുകയാണ് ഈ ഭീമൻ പരുന്ത് ചെയ്യുന്നത്.
പരുന്താക്രമണം രൂക്ഷമായതോടെ നാട്ടുകാർ വനപാലകരെ വിവരം അറിയിച്ചു.വിവരം കിട്ടിയതു അനുസരിച്ച് വനപാലക സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. ജനങ്ങളെ സംരക്ഷിക്കുന്നതിനായി പരുന്തിനെ പിടികൂടാനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി മേലധികാരികളുമായി ചർച്ച നടത്തി. ചില നാട്ടുകാർ പരുന്തിന് തീറ്റ നൽകി സംരക്ഷിച്ചിരുന്നതായും അതാണു ഇപ്പോൾ വിനയായത് എന്നും അന്വേഷണത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞു. എന്നാൽ പരുന്തിനെ പിടികൂടി കാട്ടിൽ എത്തിക്കേണ്ടതിന്റെ സാങ്കേതിക പ്രശ്നങ്ങൾക്ക് നടുവിൽ അവരും പ്രതിസന്ധിയിലാണ്.
https://www.facebook.com/Malayalivartha























