തലയ്ക്കേറ്റ പരുക്കാണ് മരണ കാരണം; കിണറ്റിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ കാലിലെ ആ കെട്ട് ദുരൂഹത വർദ്ധിപ്പിച്ചു; അന്വേഷണത്തിനൊടുവിൽ പ്രതികളെ കണ്ടവർ അമ്പരന്നു; സ്വന്തം രക്ത ബന്ധങ്ങൾ ഒരു ഫ്രിഡ്ജിന്റെ പേരിൽ ചെയ്തു കൂട്ടിയത്; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം

മല്ലപ്പുഴശേരി കുഴിക്കാല സിഎംഎസ് സ്കൂളിന് സമീപം ചുട്ടുമണ്ണിൽ മോഡിയിൽ മോളിയുടെയും പരേതനായ ആന്റണിയുടെയും മകൻ റെനിൽ ഡേവിഡ് (45) മരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ വന്നിരിക്കുകയാണ്. മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത് കൊലപാതകമെന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ.
മരിച്ച യുവാവിന്റെ അമ്മയുടെ സഹോദരൻ തോമസ് മാത്യു, ഇയാളുടെ മകൻ റോബിൻ തോമസ് എന്നിവരെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ചെങ്ങന്നൂരിലെ ചികിത്സാ കേന്ദ്രത്തിൽ കഴിയുകയായിരുന്നു റെനിൽ. ഒരു മാസം മുന്നേ അനുജൻ സുനിലിന്റെ വീട്ടിലെത്തി താമസം തുടങ്ങി.
അനുജൻ വിദേശത്തായത് കൊണ്ട് റെനിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഞായറാഴ്ച റെനിൽ, തോമസിന്റെ അടച്ചിട്ട വീടിന്റെ പിൻവാതിൽ തുറന്ന് ഫ്രിജ് എടുത്തുകൊണ്ടു പോകാൻ ശ്രമിക്കുകയുണ്ടായി. ഇതു തടയാൻ ശ്രമിച്ച തോമസിന് നേരെ റെനിൽ കത്തി വീശുകയായിരുന്നു.
തോമസ് മകനെ വിളിച്ചു വരുത്തി. അക്രമാസക്തനായ റെനിലിനെ കയറുകൊണ്ട് കെട്ടി. എന്നിട്ട് വീടിനു മുൻപിലെ പൊട്ടക്കിണറ്റിൽ കൊണ്ട് തള്ളിയിട്ടു. ഇതിനു മുന്നേ കാലിലെ കെട്ട് അറുത്തു മാറ്റിയിരുന്നു. എന്നാൽ കാലിലെ കെട്ടിന്റെ ഭാഗം ഉണ്ടായിരുന്നത് സംശയങ്ങൾക്ക് വഴി വച്ചു.
കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ തലയ്ക്കേറ്റ പരുക്കാണ് മരണ കാരണമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ മുറിവ് കിണറ്റിൽ വീണപ്പോൾ സംഭവിച്ചതാണെന്നാണ് കരുതുന്നത് . പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. അത് കഴിഞ്ഞ് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha
























